Categories: Kerala

കൊച്ചിയില്‍ യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി ലക്ഷ്മിപ്രിയ പിടിയില്‍

സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി അമലിനെ അയിരൂര്‍ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. ഏപ്രില്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അയിരൂര്‍ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു വര്‍ക്കല സ്വദേശിയായ ലക്ഷ്മി പ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാന്‍ പോയതിനെ തുടര്‍ന്ന് മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് ആദ്യ പ്രണയത്തില്‍ നിന്ന് പിന്മാറായില്ല.

Published by

തിരുവനന്തപുരം: പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിനിയും ഗുണ്ടകളും നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയയാണ് പിടിയിലായത്. നിലവില്‍ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുളളത്.

സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി അമലിനെ അയിരൂര്‍ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. ഏപ്രില്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അയിരൂര്‍ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു വര്‍ക്കല സ്വദേശിയായ ലക്ഷ്മി പ്രിയ എറണാകുളത്ത് ബിസിഎയ്‌ക്ക് പഠിക്കാന്‍ പോയതിനെ തുടര്‍ന്ന് മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് ആദ്യ പ്രണയത്തില്‍ നിന്ന് പിന്മാറായില്ല.

ഇതേതുടര്‍ന്നാണ് ഫോണിലൂടെ സന്ദേശങ്ങള്‍ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂര്‍വ്വം യുവാവിനെ വീട്ടില്‍ നിന്ന് കാറില്‍ എത്തിക്കുകയും ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദനം നടത്തുകയും ചെയ്തത്. സ്വര്‍ണ മാലയും കൈവശമുണ്ടായിരുന്ന 5500 രൂപയും ഐ ഫോണ്‍ വാച്ചും സംഘം കവര്‍ന്നു. തുടര്‍ന്ന് കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചു.

എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടില്‍ യുവാവിനെ എത്തിച്ച ലക്ഷ്മിപ്രിയയും പുതിയ കാമുകനുള്‍പ്പെട്ട സംഘവും കെട്ടിയിട്ട് നഗ്‌നനാക്കി മര്‍ദ്ദിച്ചു. യുവാവിന്റെ ഐഫോണില്‍ ലക്ഷ്മിപ്രിയയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് അയച്ച ശേഷം നീക്കം ചെയ്തു. പ്രണയത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ നാക്കില്‍ വച്ച് ഷോക്കടിപ്പിച്ചെന്നും കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ വൈറ്റിലയില്‍ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക