Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാടായിക്കാവിലമ്മയുടെ പൂരംകുളി

ചിറയ്‌ക്കല്‍ കോവിലകം വക ക്ഷേത്രമാണ് മാടായിക്കാവ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന് മാടായിക്കാവുമായി അസാധാരണമായ ബന്ധമുണ്ട്. ചിറയ്‌ക്കല്‍ കോവിലകത്തുനിന്ന് തിരുവിതാംകൂറിലേക്ക് ദത്തുവന്ന രണ്ടു രാജകുമാരിമാര്‍ മാടായിക്കാവിലമ്മയെ പിരിയണമല്ലോ എന്ന വ്യഥയിലായിയെന്നും അമ്മ അവര്‍ക്കൊപ്പം കുടപ്പുറത്തേറി ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് വന്നുവെന്നും ഐതിഹ്യം പറയുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 10, 2023, 05:26 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആര്‍.ആര്‍. ജയറാം

തമിഴകത്ത്, കടുശര്‍ക്കര വിഗ്രഹപ്രതിഷ്ഠയുള്ള അനവധി ക്ഷേത്രങ്ങളുണ്ട്. അവയില്‍ പ ലതും വിഖ്യാതവുമാണ്. മലയാള നാട്ടിലാവട്ടെ പുകഴ്‌പെറ്റ നാലു ക്ഷേത്രങ്ങളിലാണ് കടുശര്‍ക്കര വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. അവയില്‍ മൂന്നെണ്ണം വിഷ്ണുക്ഷേത്രങ്ങളും ഒന്ന് ദേവീക്ഷേത്രവുമാണ്. മാടായിദേശത്ത് വാഴുന്ന തിരുവര്‍കാട്ട് കാവിലമ്മയുടെ ആലയമാണ് ആ ദേവീക്ഷേത്രം.

ഉത്തരകേരളത്തിലെ ദേവീക്ഷേത്രങ്ങളുടെ കേന്ദ്രബിന്ദുവാണ് മാടായിക്കാവ്. ചിറയ്‌ക്കല്‍ കോവിലകം വകയായിരുന്നു ക്ഷേത്രം. ഭദ്രകാളിഭാവത്തിലാണ് അമ്മ കുടികൊണ്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്കടുത്ത മാടായിപ്പാറയിലാണ് കാവുള്ളത്.

മീനമാസത്തിലെ പൂരം കുളി അമ്മയുടെ ഉത്‌സവങ്ങളില്‍ മുഖ്യമാണ്. മീനമാസത്തിലെ പൂരം നാളില്‍ അമ്മ എഴുന്നള്ളി വടുകുന്ദ ശിവക്ഷേത്രത്തിലെ കുളത്തില്‍ വന്ന് ആറാടും. നാടും നഗരവും അന്ന് മാടായിക്കാവിലേക്കൊഴുകിയെത്തും. സപരിവാരം, വാദ്യഘോഷങ്ങളോടെ അമ്മ ആറാടി തിരിച്ചെഴുന്നള്ളും. അമ്മയുടെ ആറാട്ടിന്റെ ചൈതന്യം നിറഞ്ഞ തീര്‍ത്ഥം സ്വയം തളിച്ച് ഭക്തരും മടങ്ങും.

ചിറയ്‌ക്കല്‍ കോവിലകം വക ക്ഷേത്രമെന്നു പറഞ്ഞുവല്ലോ. തിരുവിതാംകൂര്‍ രാജകുടുംബത്തിന് മാടായിക്കാവുമായി അസാധാരണമായ ബന്ധമുണ്ട്. ചിറയ്‌ക്കല്‍ കോവിലകത്തുനിന്ന് തിരുവിതാംകൂറിലേക്ക് ദത്തുവന്ന രണ്ടു രാജകുമാരിമാര്‍ മാടായിക്കാവിലമ്മയെ പിരിയണമല്ലോ എന്ന വ്യഥയിലായിയെന്നും അമ്മ അവര്‍ക്കൊപ്പം കുടപ്പുറത്തേറി ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് വന്നുവെന്നും ഐതിഹ്യം പറയുന്നു.

ആറ്റിങ്ങല്‍ തിരുവാറാട്ടുകാവില്‍ കുടികൊണ്ടിരിക്കുന്നത് ദേശങ്ങള്‍ താണ്ടി ഭക്തര്‍ക്കൊപ്പം വന്ന തിരുവര്‍കാട്ടു കാവിലമ്മ (മാടായിക്കാവിലമ്മ) ആണ്. വീരാമാര്‍ത്താണ്ഡവര്‍മ്മ മാടായിക്കാവിലമ്മയ്‌ക്ക് വീരാളിപ്പട്ടും വലിയവട്ടളം പായസവും സമര്‍പ്പിച്ചതിനു രേഖകള്‍ സാക്ഷ്യം പറയുന്നു.

ക്ഷേത്രതന്ത്രം മഹാമാന്ത്രിക കുടുംബമായ കാട്ടുമാടത്തിനാണ്. ക്ഷേത്രപൂജാരിമാര്‍ പിടാരര്‍ എന്നറിയപ്പെടും. ഇപ്പോഴത്തെ മുഖ്യ പിടാരര്‍ ശ്രീ ഉണ്ണികൃഷ്ണനാണ്. 600 ഏക്കര്‍ ഭൂമി ക്ഷേത്രം വകയായി ഉണ്ടായിരുന്നു. ഇന്നത് നാമമാത്രമായിരിക്കുന്നു. ഒരുപാട് പ്രത്യേകതകള്‍ ക്ഷേത്രത്തിനുണ്ട്. ഭൈരവനും ഭൈരവിക്കും വടക്കുപുറത്ത് ഗുരുതി പതിവുള്ളതിനാല്‍ ക്ഷേത്രത്തിനു വെളിയില്‍ പ്രദക്ഷിണം പാടില്ല.

ചെങ്കല്ലു (വെട്ടുകല്ല്) കൊണ്ട് നിര്‍മ്മിച്ച വലിയ ബലിക്കല്ല് നില്‍ക്കുന്ന ബലിക്കല്‍പ്പുര കടന്നാല്‍ കിഴക്കു ദര്‍ശനമായി ശാസ്താവ് ക്ഷേത്രപാലന്‍, ശിവന്‍ എന്നീ മൂര്‍ത്തികളെ കാണാം. സകാരമായി സപ്തമാതൃക്കളെ വടക്കുദര്‍ശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു.പടിഞ്ഞാറു ദര്‍ശനമായി സാക്ഷാല്‍ മാടായിക്കാവിലമ്മ.

കൗളമാര്‍ഗപൂജയാണ് വിധിക്കപ്പെട്ടിരിക്കുന്നത്. പഞ്ചമകാരപൂജ, നിത്യം ഗുരുതി, തേങ്ങാപ്പൂള്‍, കടല, ചെറുപയര്‍, അട നിവേദ്യം എന്നിവ പതിവാണ്. ശീവേലി പതിവില്ലാത്ത ക്ഷേത്രമാണ് മാടായിക്കാവ്. നാന്ദകം എഴുന്നള്ളത്ത് പതിവുണ്ട്. എന്നാല്‍ ആനയെഴുന്നള്ളത്ത്, വെടിക്കെട്ട് എന്നിവ നിഷിദ്ധം.

മകരപ്പാട്ട്, തെയ്യം തുടങ്ങിയ ആചാരവിധികള്‍ പാലിക്കപ്പെടുന്നു. മാഞ്ഞാളമ്മ, ചുഴലി ഭഗവതി, വേട്ടുവച്ചേകവര്‍, ക്ഷേത്രപാലന്‍ തുടങ്ങിയവയാണ് തെയ്യങ്ങള്‍. മാടായി പെരുവണ്ണാനാണ് തെയ്യം കെട്ടിയാടാന്‍ അവകാശം.

തളിപ്പറമ്പ് രാജരാജേശ്വരത്തുനിന്നുമാണ് അമ്മ മാടായിക്കാവിലേക്ക് വന്നതെന്ന് വിശ്വാസം. ഗണപതിഹോമം ഇല്ലാത്ത ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട് മാടായിക്കാവിന്. തട്ടകത്തമ്മ എന്ന നിലയില്‍ ചുറ്റുവട്ടത്തെ പത്തിലധികം ക്ഷേത്രങ്ങളിലേക്ക് ദീപം കൊണ്ടുപോകുന്ന പതിവുമുണ്ട്. മധ്യകേരളത്തില്‍ കൊടുങ്ങല്ലൂരിനും ദക്ഷിണ കേരളത്തില്‍ ആറ്റുകാലിനും സമമാണ് തിരുവര്‍കാട്ടുകാവ് എന്ന മാടായിക്കാവ്.

പുലര്‍ച്ചെ 4.30 മുതല്‍ 12 വരെയും വൈകുന്നേരം 5 മുതല്‍ 7 വരെയും ക്ഷേത്രനട തുറന്നിരിക്കും. പ്രഭാതത്തില്‍ 5 മണിക്ക് ഉഷപൂജ, 11 മണിക്ക് ഉച്ചപൂജ, വൈകിട്ട് 6.15 ന് ദീപാരാധന എന്നിങ്ങനെ പൂജകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.

മലയാളനാട്ടില്‍നിന്നും തുളുനാട്ടില്‍നിന്നും ഭക്തസഹസ്രങ്ങള്‍ അമ്മയുടെ കൃപ തേടിയെത്തും. സമീപത്തെ വടുകുന്ദ ശിവക്ഷേത്ര ദര്‍ശനം കൂടാതെ മാടായിപ്പാറയില്‍നിന്നും പടിഞ്ഞാറോട്ടു നോക്കിയാല്‍ കാണുന്ന ആയ്‌രാജവംശത്തിന്റെ ആസ്ഥാനവും ഇന്നത്തെ നാവികസേനാ പരിശീലനകേന്ദ്രമായ ഐഎന്‍എസ് സാമൂതിരിയും ഹൃദ്യമായ കാഴ്ചയാണ്.

Tags: ക്ഷേത്രംfestival
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

രണ്ടര നൂറ്റാണ്ടിനു ശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ താഴികക്കുടം സമര്‍പ്പണം; മഹാകുംഭാഭിഷേകം ജൂണ്‍ 8ന്

Kerala

ഉത്സവ പറമ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ഉത്സവം അലങ്കോലപ്പെടുത്താന്‍ നാടന്‍ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിലായി

Kerala

കൊല്ലത്ത് ഉത്സവത്തിനിടെ എടുപ്പ് കുതിരയ്‌ക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

Kerala

ക്ഷേത്രോത്സവത്തിനിടെ യുവതിയുടെ ചുരിദാറിന്റെ ടോപ്പ് വലിച്ചു കീറിയ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies