Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈക്കം സത്യഗ്രഹ ശതാബ്ദി: എംഎല്‍എയെ ഒഴിവാക്കി; പരാതിയുമായി സിപിഐ ജില്ലാ ഘടകം, പരിഭവമില്ലെന്ന് കാനം

മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് സി.കെ. ആശയെന്നും വൈക്കം സത്യഗ്രഹപരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേരത്തെ മുതല്‍ അവര്‍ പങ്കെടുക്കുന്നുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. ഇതെല്ലാം അവഗണിച്ചാണ് ആശയെ പോസ്റ്ററില്‍ നിന്നു പോലും ഒഴിവാക്കിയത്.

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Apr 3, 2023, 10:46 am IST
in Kerala

കോട്ടയം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐ നേതാവും വൈക്കം എംഎല്‍എയുമായ സി.കെ. ആശയ്‌ക്ക് കൊടിയ അവഗണന. സര്‍ക്കാര്‍ അച്ചടിച്ച് പതിച്ച പോസ്റ്ററുകളില്‍ നിന്നും പിആര്‍ഡി നല്കിയ പത്രപ്പരസ്യങ്ങളില്‍ നിന്നും സ്ഥലം എംഎല്‍എയെ ഒഴിവാക്കി.  

ഉദ്ഘാടന ദിവസം തന്നെ ഇത് വിവാദമായെങ്കിലും ഒരു ആദരിക്കല്‍ ചടങ്ങില്‍ ആശയെ പങ്കെടുപ്പിച്ച് തത്ക്കാലം പ്രശ്നം ശമിപ്പിച്ചു. പക്ഷെ ഇന്നലെ സിപിഐ ഔദ്യോഗികമായി പരാതി നല്കിയതോടെ വിവാദം കൊഴുത്തു. ഇതോടെ ജില്ലാ ഘടകത്തെതള്ളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ രംഗത്തെത്തി. പ്രോട്ടോകോള്‍ ധാരണയില്ലാത്ത ചില സഖാക്കളാണ് പരാതിക്കാരെന്ന് കാനം തൃശ്ശൂരില്‍ പറഞ്ഞു. ആശയെ ഒഴിവാക്കിയതില്‍ സിപിഐക്ക് ഒരു പരിഭവവുമില്ല. ആശയ്‌ക്ക് പരിഗണന ലഭിച്ചില്ലെന്ന് അഭിപ്രായമില്ല, കാനം പറഞ്ഞു. അതേസമയം സിപിഐയെ വെട്ടി അരികിലാക്കാനുള്ള സിപിഎമ്മിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമാണ് വൈക്കത്തെ അവഗണനയെന്നാണ് ആക്ഷേപം.

മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് സി.കെ. ആശയെന്നും വൈക്കം സത്യഗ്രഹപരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേരത്തെ മുതല്‍ അവര്‍ പങ്കെടുക്കുന്നുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. ഇതെല്ലാം  അവഗണിച്ചാണ് ആശയെ പോസ്റ്ററില്‍ നിന്നു പോലും ഒഴിവാക്കിയത്. തങ്ങള്‍ക്കുള്ള പ്രതിഷേധം കാട്ടി സര്‍ക്കാരിന് പരാതി നല്കിയതായി പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.ബി. ബിനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നില്‍ പിആര്‍ഡിയുടെ വീഴ്ചയാണെന്നാണ് ബിനു പറഞ്ഞത്. എന്നാല്‍ പിആര്‍ഡിയുടെ ‘വീഴ്ച’ സിപിഎമ്മോ സര്‍ക്കാരോ അറിയാതെ ഉണ്ടാവില്ലെന്നും സിപിഐ നേതാക്കള്‍ സ്വകാര്യമായി പറയുന്നു. പിആര്‍ഡിയുടെ ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ച മാത്രമാണ് ഇതിനു പിന്നിലെന്ന് കരുതുന്നില്ലെന്നാണ് ബിനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതും. അതായത് പോസ്റ്ററില്‍ നിന്ന് ആശയെ ഒഴിവാക്കാന്‍ മുകളില്‍ നിന്ന് നിര്‍ദേശം ഉണ്ടായെന്നാണ് ബിനു പറയാതെ പറഞ്ഞത്.

പിആര്‍ഡി നല്കിയ പരസ്യങ്ങളിലും വൈക്കം എംഎല്‍എയെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുത്ത പരിപാടിയില്‍ എംഎല്‍എയെ അവഗണിച്ചത് ഉദ്യോഗസ്ഥരാണെന്ന വാദം വിലപ്പോകില്ല. പോസ്റ്ററുകളും മറ്റ് പ്രചാരണ സാമഗ്രികളും നേരത്തെ തന്നെ തയാറാക്കി, സര്‍ക്കാരിന്റെ അനുമതിയോടെയാണ് അച്ചടിക്കുന്നത്. അതിനാല്‍ തന്നെ സിപിഐ എംഎല്‍എയെ ഒഴിവാക്കാന്‍ വാക്കാലുള്ള നിര്‍ദേശം ഉണ്ടായിട്ടുണ്ടെന്നാണ് നേതാക്കളുടെ ആക്ഷേപം.

സിപിഐക്ക് നിര്‍ണായക സ്വാധീനമുള്ള ചില പോക്കറ്റുകളില്‍ ഒന്നാണ് വൈക്കം. കാലങ്ങളായി വൈക്കം സിപിഐക്കാണ് നല്കിയിരിക്കുന്നതും. മേധാവിത്വത്തിനു വേണ്ടിയുള്ള സിപിഐ, സിപിഎം പോര് ശക്തമായ സ്ഥലങ്ങളില്‍ ഒന്നാണ് വൈക്കം.   

Tags: cpiഎംഎല്എVaikom SatyagrahaC.K Asha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.