Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘നാര്‍മടിപ്പുടവ’ ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി

അനുസ്മരണം

ശിവാ കൈലാസ് by ശിവാ കൈലാസ്
Apr 1, 2023, 05:12 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

നൂറ്റാണ്ടുകളായി തുടര്‍ന്ന അനാചാരങ്ങളുടെ ഇരുമ്പു ചട്ടക്കൂട്ടിനുള്ളില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ജീവിതം. അതു തകര്‍ത്തു പുറത്തു കടക്കാന്‍ ശ്രമിച്ചാല്‍…? തെരുവിനു വെളിയിലേക്ക് നിര്‍ദ്ദയം പുറന്തള്ളപ്പെടും. ആ ക്രൂരസത്യത്തിന്റെ ഞെട്ടലില്‍ ഇരുട്ടു താവളമടിച്ച മുറികളില്‍ കരിന്തിരിയായി കത്തിയ ജന്‍മങ്ങള്‍. അവരുടെ പ്രതിനിധിയാണ് കനകം. കനകാംബാള്‍…!  

 തല മുണ്ഡനം ചെയ്ത്, നാര്‍മടിപ്പുടവ ചുറ്റി ഒരു ജീവിതം മുഴുവന്‍ സ്വപ്‌നങ്ങളെയും സന്തോഷത്തെയും പടികടത്തി ജീവിച്ച വിധവകളുടെ തലമുറയിലെ ഇങ്ങേയറ്റത്തെ കണ്ണി…! നാര്‍മടിപ്പുടവ എന്ന നോവലിലൂടെ അഗ്രഹാരങ്ങളിലെ വിങ്ങുന്ന ജീവിതങ്ങള്‍ മലയാളികള്‍ക്ക് മുന്നില്‍ വരച്ചുകാട്ടിയ എഴുത്തുകാരി. നാട്യമില്ലാത്ത എഴുത്തുകാരി സാറാ തോമസ് ഇനിയില്ല. എന്നും അധകൃതരുടെ നൊമ്പരങ്ങളും ജീവിതാനുഭവങ്ങളുമായിരുന്നു സാറാ തോമസിന്റെ കഥകളില്‍ നിറഞ്ഞിരുന്നത്.

ജീവിതത്തിന്റെ നേരുകള്‍ നിറഞ്ഞു നില്‍ക്കുന്ന കുറെ കഥകളും നോവലുകളും അഞ്ച് പതിറ്റാണ്ട് പിന്നിട്ട എഴുത്തിലൂടെ സമ്മാനിച്ചിട്ടാണ് സാറ ഇന്നലെ തിരുവനന്തപുരം നന്താവനത്തെ മകളുടെ വസതിയില്‍ വച്ച് മരണമെന്ന നിത്യതയിലേക്ക് മറഞ്ഞത്. അനുഭവങ്ങളുടെ മണമുള്ളതാണ് അവരുടെ കഥകള്‍. ഭര്‍ത്താവ് ഡോ. തോമസ് സക്കറിയയുടെ ചികിത്സതേടി വീട്ടില്‍ എത്തുന്ന രോഗികളില്‍ നിന്നാണ് സാറയുടെ ജീവിതനിരീക്ഷണവും കഥാപാത്ര രൂപീകരണവും ആരംഭിച്ചത്. തമിഴ് ബ്രാഹ്മണരുടെ അവസ്ഥ ചിത്രീകരിച്ച ‘നാര്‍മടിപ്പുടവ’യാണ് സാറാ തോമസിനെ മലയാളസാഹിത്യത്തിന്റെ  മുന്‍നിരയിലെത്തിച്ചത്. ദളിതരുടെ കഥ ‘ദൈവമക്കളി’ലൂടെ ആവിഷ്‌കരിച്ച അവര്‍ മുക്കുവരുടെ ജീവിതം ‘വലക്കാരി’ലൂടെയും, നമ്പൂതിരി സമുദായത്തിലെ വിധവകളായ കന്യകമാരെ ‘ഉണ്ണിമായയുടെ കഥ’യിലൂടെയും ആവിഷ്‌കരിച്ച് ജനപ്രീതി നേടി.

 17 നോവലുകളും ‘തെളിയാത്ത കൈരേഖകള്‍’, ‘ഗുണിതം തെറ്റിയ കണക്കുകള്‍’, ‘പെണ്‍മനസ്സുകള്‍’, ‘സാറാ തോമസിന്റെ കഥകള്‍’ തുടങ്ങി നിരവധി കഥാസമാഹാരങ്ങളും ഒരു യാത്രാവിവരണ ഗ്രന്ഥവും സാറാതോമസിന്റെതായുണ്ട്. സാറയുടെ വര്‍ത്തമാനം കടമെടുത്താല്‍ ‘എഴുത്തിന്റെ പൂന്തോട്ടത്തില്‍ രാജകുമാരന്മാര്‍ ശ്രദ്ധിച്ചിരുന്ന ഒരു പൂവായിരുന്നില്ല ഞാന്‍. വേലിപ്പടര്‍പ്പില്‍ വളര്‍ന്ന പാഴ്‌ച്ചെടി. എന്നിട്ടും വാടാതെ നിന്നത് വഴിപോക്കരായ വായനക്കാരുടെ സൗഹൃദം കൊണ്ടുമാത്രം… ‘

 ജില്ലാ രജിസ്ട്രാറായിരുന്ന വര്‍ക്കി മാത്യുവിന്റെയും സാറാ വര്‍ക്കിയുടെയും മകളായി 1934 സെപ്റ്റംബര്‍ 14ന് ജനിച്ച സാറാ തോമസ് വിവാഹശേഷമാണ് സാഹിത്യരചനയില്‍ മുഴുകുന്നത്. യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന വിലക്കുകള്‍ക്കുള്ളിലായിരുന്നു സാറാ തോമസിന്റെയും ചെറുപ്പം. പന്ത്രണ്ടാം വയസ്സില്‍ പ്രേമത്തെക്കുറിച്ചൊരു കഥയാണ് ആദ്യമെഴുതിയത്. നല്ല കുടുംബത്തിലെ കുട്ടികള്‍ക്ക് ചേര്‍ന്നതല്ല ഈ പണിയെന്ന് അച്ഛന്‍ വിലക്കിവിട്ടു. ഇതേ മട്ടില്‍ വെളിച്ചം കാണാതെ ചിതലരിച്ചുപോയ നാലഞ്ചു കഥകള്‍കൂടി അവരെഴുതി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹൈസ്‌കൂളിലും, വിമന്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളജുകളിലുമായിരുന്നു വിദ്യാഭ്യാസം.

Tags: സാഹിത്യംസാഹിത്യകാരന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സമസ്ത കേരള സാഹിത്യ പരിഷത്തും ശ്രീകൃഷ്ണ കോളേജും സംയുക്തമായി സംഘടിപ്പിച്ച കോവിലന്‍ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
Thrissur

കോവിലന്റെ സാഹിത്യരചനകള്‍ അനീതിക്കെതിരെ പ്രതികരിക്കാനുള്ള അധ്വാനം: രാധാകൃഷ്ണന്‍

Literature

മഴ നനയുന്ന കുട്ടി

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

രജനി സുരേഷ് രചിച്ച മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിന്റെ ആദ്യപ്രതി എം.ടി. വാസുദേവന്‍ നായര്‍ക്ക് കഥാകാരി സമര്‍പ്പിച്ചപ്പോള്‍. ആര്‍ട്ടിസ്റ്റ് മദനന്‍, നോവലിസ്റ്റ് ശത്രുഘ്‌നന്‍, സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ സമീപം
Varadyam

എംടി സമക്ഷം

Literature

ഹേ… ഗഗന സഞ്ചാരി

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies