Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

‘നാര്‍മടിപ്പുടവ’ ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി

അനുസ്മരണം

ശിവാ കൈലാസ്byശിവാ കൈലാസ്
Apr 1, 2023, 05:12 am IST
inMain Article

നൂറ്റാണ്ടുകളായി തുടര്‍ന്ന അനാചാരങ്ങളുടെ ഇരുമ്പു ചട്ടക്കൂട്ടിനുള്ളില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ജീവിതം. അതു തകര്‍ത്തു പുറത്തു കടക്കാന്‍ ശ്രമിച്ചാല്‍…? തെരുവിനു വെളിയിലേക്ക് നിര്‍ദ്ദയം പുറന്തള്ളപ്പെടും. ആ ക്രൂരസത്യത്തിന്റെ ഞെട്ടലില്‍ ഇരുട്ടു താവളമടിച്ച മുറികളില്‍ കരിന്തിരിയായി കത്തിയ ജന്‍മങ്ങള്‍. അവരുടെ പ്രതിനിധിയാണ് കനകം. കനകാംബാള്‍…!  

 തല മുണ്ഡനം ചെയ്ത്, നാര്‍മടിപ്പുടവ ചുറ്റി ഒരു ജീവിതം മുഴുവന്‍ സ്വപ്‌നങ്ങളെയും സന്തോഷത്തെയും പടികടത്തി ജീവിച്ച വിധവകളുടെ തലമുറയിലെ ഇങ്ങേയറ്റത്തെ കണ്ണി…! നാര്‍മടിപ്പുടവ എന്ന നോവലിലൂടെ അഗ്രഹാരങ്ങളിലെ വിങ്ങുന്ന ജീവിതങ്ങള്‍ മലയാളികള്‍ക്ക് മുന്നില്‍ വരച്ചുകാട്ടിയ എഴുത്തുകാരി. നാട്യമില്ലാത്ത എഴുത്തുകാരി സാറാ തോമസ് ഇനിയില്ല. എന്നും അധകൃതരുടെ നൊമ്പരങ്ങളും ജീവിതാനുഭവങ്ങളുമായിരുന്നു സാറാ തോമസിന്റെ കഥകളില്‍ നിറഞ്ഞിരുന്നത്.

ജീവിതത്തിന്റെ നേരുകള്‍ നിറഞ്ഞു നില്‍ക്കുന്ന കുറെ കഥകളും നോവലുകളും അഞ്ച് പതിറ്റാണ്ട് പിന്നിട്ട എഴുത്തിലൂടെ സമ്മാനിച്ചിട്ടാണ് സാറ ഇന്നലെ തിരുവനന്തപുരം നന്താവനത്തെ മകളുടെ വസതിയില്‍ വച്ച് മരണമെന്ന നിത്യതയിലേക്ക് മറഞ്ഞത്. അനുഭവങ്ങളുടെ മണമുള്ളതാണ് അവരുടെ കഥകള്‍. ഭര്‍ത്താവ് ഡോ. തോമസ് സക്കറിയയുടെ ചികിത്സതേടി വീട്ടില്‍ എത്തുന്ന രോഗികളില്‍ നിന്നാണ് സാറയുടെ ജീവിതനിരീക്ഷണവും കഥാപാത്ര രൂപീകരണവും ആരംഭിച്ചത്. തമിഴ് ബ്രാഹ്മണരുടെ അവസ്ഥ ചിത്രീകരിച്ച ‘നാര്‍മടിപ്പുടവ’യാണ് സാറാ തോമസിനെ മലയാളസാഹിത്യത്തിന്റെ  മുന്‍നിരയിലെത്തിച്ചത്. ദളിതരുടെ കഥ ‘ദൈവമക്കളി’ലൂടെ ആവിഷ്‌കരിച്ച അവര്‍ മുക്കുവരുടെ ജീവിതം ‘വലക്കാരി’ലൂടെയും, നമ്പൂതിരി സമുദായത്തിലെ വിധവകളായ കന്യകമാരെ ‘ഉണ്ണിമായയുടെ കഥ’യിലൂടെയും ആവിഷ്‌കരിച്ച് ജനപ്രീതി നേടി.

 17 നോവലുകളും ‘തെളിയാത്ത കൈരേഖകള്‍’, ‘ഗുണിതം തെറ്റിയ കണക്കുകള്‍’, ‘പെണ്‍മനസ്സുകള്‍’, ‘സാറാ തോമസിന്റെ കഥകള്‍’ തുടങ്ങി നിരവധി കഥാസമാഹാരങ്ങളും ഒരു യാത്രാവിവരണ ഗ്രന്ഥവും സാറാതോമസിന്റെതായുണ്ട്. സാറയുടെ വര്‍ത്തമാനം കടമെടുത്താല്‍ ‘എഴുത്തിന്റെ പൂന്തോട്ടത്തില്‍ രാജകുമാരന്മാര്‍ ശ്രദ്ധിച്ചിരുന്ന ഒരു പൂവായിരുന്നില്ല ഞാന്‍. വേലിപ്പടര്‍പ്പില്‍ വളര്‍ന്ന പാഴ്‌ച്ചെടി. എന്നിട്ടും വാടാതെ നിന്നത് വഴിപോക്കരായ വായനക്കാരുടെ സൗഹൃദം കൊണ്ടുമാത്രം… ‘

 ജില്ലാ രജിസ്ട്രാറായിരുന്ന വര്‍ക്കി മാത്യുവിന്റെയും സാറാ വര്‍ക്കിയുടെയും മകളായി 1934 സെപ്റ്റംബര്‍ 14ന് ജനിച്ച സാറാ തോമസ് വിവാഹശേഷമാണ് സാഹിത്യരചനയില്‍ മുഴുകുന്നത്. യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന വിലക്കുകള്‍ക്കുള്ളിലായിരുന്നു സാറാ തോമസിന്റെയും ചെറുപ്പം. പന്ത്രണ്ടാം വയസ്സില്‍ പ്രേമത്തെക്കുറിച്ചൊരു കഥയാണ് ആദ്യമെഴുതിയത്. നല്ല കുടുംബത്തിലെ കുട്ടികള്‍ക്ക് ചേര്‍ന്നതല്ല ഈ പണിയെന്ന് അച്ഛന്‍ വിലക്കിവിട്ടു. ഇതേ മട്ടില്‍ വെളിച്ചം കാണാതെ ചിതലരിച്ചുപോയ നാലഞ്ചു കഥകള്‍കൂടി അവരെഴുതി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹൈസ്‌കൂളിലും, വിമന്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളജുകളിലുമായിരുന്നു വിദ്യാഭ്യാസം.

Tags: സാഹിത്യംസാഹിത്യകാരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സമസ്ത കേരള സാഹിത്യ പരിഷത്തും ശ്രീകൃഷ്ണ കോളേജും സംയുക്തമായി സംഘടിപ്പിച്ച കോവിലന്‍ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
Thrissur

കോവിലന്റെ സാഹിത്യരചനകള്‍ അനീതിക്കെതിരെ പ്രതികരിക്കാനുള്ള അധ്വാനം: രാധാകൃഷ്ണന്‍

Literature

മഴ നനയുന്ന കുട്ടി

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

രജനി സുരേഷ് രചിച്ച മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിന്റെ ആദ്യപ്രതി എം.ടി. വാസുദേവന്‍ നായര്‍ക്ക് കഥാകാരി സമര്‍പ്പിച്ചപ്പോള്‍. ആര്‍ട്ടിസ്റ്റ് മദനന്‍, നോവലിസ്റ്റ് ശത്രുഘ്‌നന്‍, സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ സമീപം
Varadyam

എംടി സമക്ഷം

Literature

ഹേ… ഗഗന സഞ്ചാരി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.