Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള നവോത്ഥാനം എല്ലവരുടെയും ശ്രമഫലം; കേരളത്തിന്റെ മുന്നേറ്റം വായ്‌ത്താരി മാത്രമാകരുതെന്ന് വത്സന്‍ തില്ലങ്കേരി

ആധ്യാത്മിക ആചാര്യന്മാരുടെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും നേതൃത്വത്തില്‍ സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്നു നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നവോത്ഥാനവും പരിവര്‍ത്തനവുമെല്ലാം. വൈക്കം സത്യഗ്രഹത്തിലും മറ്റും ജാതിഭേദമില്ലാതെ എല്ലാവരും പങ്കെടുത്തിരുന്നു. ഈ മുന്നേറ്റത്തിന്റെ ഫലമായാണ് 1936ല്‍ ഇവിടെ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 10:03 pm IST
in Kerala

തൃശൂര്‍: കേരള നവോത്ഥാനമെന്നത് എല്ലവരുടെയും ശ്രമഫലമാണെന്നും ചിലയാളുകള്‍ തങ്ങളാണ് നവോത്ഥാനം മുഴുവന്‍ ഉണ്ടാക്കിയതെന്ന നിലയില്‍ അട്ടിപ്പേറവകാശവുമായി രംഗത്തുവരുന്നത് ശരിയല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. തൃശൂരില്‍ നടക്കുന്ന ഹിന്ദു ഐക്യവേദി സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആധ്യാത്മിക ആചാര്യന്മാരുടെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും നേതൃത്വത്തില്‍ സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്നു നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നവോത്ഥാനവും പരിവര്‍ത്തനവുമെല്ലാം. വൈക്കം സത്യഗ്രഹത്തിലും മറ്റും ജാതിഭേദമില്ലാതെ എല്ലാവരും പങ്കെടുത്തിരുന്നു. ഈ മുന്നേറ്റത്തിന്റെ ഫലമായാണ് 1936ല്‍ ഇവിടെ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടാകുന്നത്.

1939ല്‍ പിണറായിയില്‍ രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് നവോത്ഥാനം മുഴുവന്‍ ഉണ്ടാക്കിയതെന്ന അവകാശവാദം തെറ്റാണെന്നും തില്ലങ്കേരി പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂര്‍ രാജകുടുംബം നടത്തിയ ഒരുപാട് വികസന പ്രവര്‍ത്തനങ്ങളുണ്ട്. തിരുവനന്തപുരത്ത് കാണുന്ന എല്ലാ ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാതന്ത്ര്യത്തിനു മുമ്പേ ഉള്ളതാണ്. അതിന്റെ തുടര്‍ച്ചയായ വികസനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. അന്ന് തിരുവിതാംകൂര്‍ എന്നത് ആതുരശുശ്രൂഷയിലും വിദ്യാഭ്യാസ കാര്യത്തിലും ഭാരതത്തിനാകെ മാതൃകയായിരുന്നു. അങ്ങനെയൊരു മാതൃകയാണോ ഇന്നുള്ളതെന്നു കൂടി ചിന്തിക്കണം.

കേരളത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മുന്നേറ്റം ഉണ്ടായിട്ടില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മികച്ച വിദ്യാഭ്യാസവും തൊഴിലും കിട്ടണമെങ്കില്‍ നമ്മുടെ കുട്ടികള്‍ പുറത്തുപോകേണ്ട സാഹചര്യമാണ്. ആരോഗ്യരംഗത്ത് പുരോഗതി അവകാശപ്പെടുമ്പോഴും ഇതര സംസ്ഥാനത്തു നിന്നും രാജ്യത്തു നിന്നും എത്രപേരാണ് ഇവിടേക്കു ചികിത്സയ്‌ക്കു വരുന്നത്? ഉയര്‍ന്ന വിദ്യാഭ്യാസ നിരക്ക് അവകാശപ്പെടുമ്പോഴും എത്രപേരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു പഠിക്കാന്‍ വരുന്നത്? വളരെക്കുറവാണ് എന്ന് മനസിലാക്കണം.

നമ്മുടെ കുട്ടികള്‍ പഠിക്കാനും തൊഴിലെടുക്കാനും പുറത്തുപോവുകയാണ്. നമ്മുടെ വിദ്യാഭ്യാസ പുരോഗതിക്ക് പരപ്പുണ്ട്. എന്നാല്‍ ആഴമില്ല. യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ. ആഴം വര്‍ധിപ്പിക്കാന്‍ കൂട്ടായ പരിശ്രമങ്ങളും ചര്‍ച്ചകളും വേണം. വായ്‌ത്താരി കൊണ്ടൊന്നും കാര്യമില്ല. കേവല പ്രചാരണങ്ങളില്‍ മാത്രമല്ല, യാഥാര്‍ഥ്യങ്ങളിലും അതു പ്രതിഫലിക്കണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ദല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ 1500 മലയാളി വിദ്യാര്‍ഥികള്‍ ഡിഗ്രിക്ക് പ്രവേശനം നേടിയെന്നാണ് കഴിഞ്ഞ വര്‍ഷം വന്ന മാധ്യമ വാര്‍ത്തകള്‍. ഈ വര്‍ഷം അതേ കോളജ് ഒരു എന്‍ട്രന്‍സ് പരീക്ഷ നടത്തിയപ്പോള്‍ പത്തില്‍ താഴെ കുട്ടികളാണ് യോഗ്യത നേടിയത്. അടിസ്ഥാനപരമായ ഈ കുറവ് നാം തിരിച്ചറിയണം. കേരളം എല്ലാവരുടേതുമാണ്. കുറവുകളുണ്ടെങ്കില്‍ അത് എല്ലാവരുടേതുമാണ്. നേട്ടങ്ങളും എല്ലവരുടേതുമാണ്, വത്സന്‍ തില്ലങ്കേരി പറഞ്ഞു.

Tags: keralaകേരള സര്‍ക്കാര്‍വത്സൻ തില്ലങ്കേരിresult
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.