Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വെള്ളിത്തിരയിലെ വികെഎന്‍

ആക്ഷേപഹാസ്യമായിരുന്നു ഇന്നസെന്റ് കഥാപാത്രങ്ങളുടെ കരുത്ത്. ഹാസ്യത്തിന്റെയും പരിഹാസത്തിന്റെയും മേമ്പൊടിയോടെ സാമൂഹ്യ അപചയങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിക്കാഴ്ചയായിരുന്നു ഇന്നസെന്റ് കഥാപാത്രങ്ങള്‍. പോലീസ് ഉദ്യോഗസ്ഥരും പള്ളി വികാരിമാരും കരയോഗം പ്രസിഡന്റുമാരുമൊക്കെ വെള്ളിത്തിരയില്‍ സ്വയം പരിഹസിച്ച് ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി. മലയാള സാഹിത്യ ചരിത്രത്തില്‍ വികെഎന്‍ സൃഷ്ടിച്ച അനുരണനങ്ങളാണ് ചലച്ചിത്രത്തില്‍ ഇന്നസെന്റ്കഥാപാത്രങ്ങള്‍ സൃഷ്ടിച്ചത്. വി.കെ.എന്‍ കഥാപാത്രങ്ങളെപ്പോലെ തന്നെ മിക്ക ഇന്നസെന്റ് കഥാപാത്രങ്ങള്‍ക്കും പല വീക്ക്‌നെസുകളും സ്ഥിരമായിരുന്നു. ഭക്ഷണം, മദ്യം ഇതൊക്കെ രസകരമായി ആസ്വദിക്കുന്ന, പൊങ്ങച്ചം പറയുന്ന വികെഎന്‍ കഥാപാത്രങ്ങളുടെ ഛായ വീണുകിടക്കുന്നുണ്ട് ഇന്നസെന്റിന്റെ മിക്ക കഥാപാത്രങ്ങളിലും. അധികാരത്തിന് നേരെ നിശിതമായ പരിഹാസം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് ഇവയിലേറെയും എന്നതും വലിയ സാദൃശ്യമാണ്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 28, 2023, 05:18 am IST
in Main Article

അണഞ്ഞത് മലയാള സിനിമയിലെ തൃശൂര്‍ പെരുമ. ഹാസ്യവും സങ്കടവും തൃശൂര്‍ ശൈലിയില്‍ വെള്ളിത്തിരയിലവതരിപ്പിക്കാന്‍ ഇന്നസെന്റിനെക്കഴിഞ്ഞേ ആളുള്ളൂ. മമ്മൂട്ടിയോട് മത്സരിച്ച് അഭിനയിച്ച പ്രാഞ്ചിയേട്ടനിലെ തൃശൂര്‍ കരയോഗം പ്രസിഡന്റിനേയും മംഗലശേരി നീലകണ്ഠന്റെ തോന്ന്യാസങ്ങള്‍ കൊണ്ട് ധര്‍മസങ്കടത്തിലാകുന്ന ദേവാസുരത്തിലെ വാര്യരേയും എങ്ങനെ മറക്കാനാകും. അഭിനയത്തിന്റെ രണ്ട് വ്യത്യസ്ത ഭാവതലങ്ങള്‍ പകര്‍ന്നാടുകയായിരുന്നു ഈ സിനിമകളില്‍ ഇന്നസെന്റ്.  

സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്നു ഇന്നസെന്റ്. തനിക്കു ചുറ്റുമുള്ള പല നാടന്‍ കഥാപാത്രങ്ങളേയും ഇന്നസെന്റിലൂടെ അനായാസമായി കണ്ടെടുക്കാനാകുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. അഭിനയ സാധ്യതയുള്ള നിരവധി അപ്പന്‍ വേഷങ്ങള്‍ ഇന്നസെന്റിന് നല്‍കി സത്യന്‍ അന്തിക്കാട്. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലെ രാഷ്‌ട്രീയക്കാരന്റെ വേഷം ആക്ഷേപഹാസ്യത്തിന് പ്രാധാന്യമുള്ളതായിരുന്നു. ഇന്നസെന്റിനല്ലാതെ മാറ്റാര്‍ക്കും ആ വേഷം അത്ര മനോഹരമാക്കാനാവില്ല.  

റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലെ മാന്നാര്‍ മത്തായി എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നസെന്റ് ഹാസ്യസാമ്രാട്ട് എന്ന കസേരയില്‍ ഇരിപ്പുറപ്പിക്കുന്നത്. അതുവരെ പപ്പു, മാള, ജഗതി ത്രയം അടക്കിവാണ ചിരിയുടെ ലോകത്തേക്ക് പുതിയ മാനറിസങ്ങളുമായി ഇന്നസെന്റ് കടന്നുവന്നു. പ്രത്യേകതയുള്ള ശരീര ഭാഷ, ആംഗ്യങ്ങള്‍, തൃശൂര്‍ ശൈലിയില്‍ നീട്ടിയും കുറുക്കിയുമുള്ള വര്‍ത്തമാനം എല്ലാം പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടു. ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ കൊണ്ടും അഭിനയിക്കുന്ന നടനായിരുന്നു ഇന്നസെന്റ്. കൈകള്‍, കാലുകള്‍, ചുമല്‍, കണ്ണ്, പുരികം, ചുണ്ട്, കഴുത്ത് എല്ലാം അഭിനയത്തില്‍ പ്രത്യേകമായി പങ്കെടുക്കുന്നത് ഇന്നസെന്റ്കഥാപാത്രങ്ങളെ വീക്ഷിച്ചാല്‍ കാണാം.

റാംജിറാവു സ്പീക്കിങിനു പിന്നാലെ വന്ന ഡോ.പശുപതി, ഗജകേസരിയോഗം, മാന്നാര്‍ മത്തായി, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ് തുടങ്ങിയ ചിത്രങ്ങള്‍ ഇന്നസെന്റിന്റെ ഗ്രാഫുയര്‍ത്തി. മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു ഇന്നസെന്റ്. ഇതോടെ ഏറെക്കാലം മലയാള സിനിമയുടെ ഹാസ്യം ജഗതി-ഇന്നസെന്റ് ദ്വന്ദ്വത്തിന് ചുറ്റും കറങ്ങി. പിന്നീട് മാമുക്കോയ കൂടി ഇവരോടൊപ്പം ചേര്‍ന്നതോടെ പിറന്നത് ചിരിയുടെ ഇതിഹാസകാലം. ഒരു കാലത്ത് കണ്ണീര്‍ക്കഥകള്‍ക്ക് പ്രാധാന്യമുണ്ടായിരുന്ന നമ്മുടെ സിനിമ ഇക്കാലത്ത് ചിരിയുടെ പേരില്‍ അടയാളപ്പെടുത്തപ്പെട്ടു. മോഹന്‍ലാല്‍, നെടുമുടിവേണു, ശ്രീനിവാസന്‍, മുകേഷ് തുടങ്ങിയവരും ഹാസ്യരസ പ്രാധാനമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ പിറന്നത് ചിരിയുടെ പൂക്കാലം.

ഇന്നസെന്റ് ഒരു സൂപ്പര്‍ ഹാസ്യതാരമായി ഉയര്‍ന്നത് ഇക്കാലത്താണ്. ആക്ഷേപഹാസ്യമായിരുന്നു ഇന്നസെന്റ് കഥാപാത്രങ്ങളുടെ കരുത്ത്. ഹാസ്യത്തിന്റെയും പരിഹാസത്തിന്റെയും മേമ്പൊടിയോടെ സാമൂഹ്യ അപചയങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിക്കാഴ്ചയായിരുന്നു ഇന്നസെന്റ് കഥാപാത്രങ്ങള്‍. പോലീസ് ഉദ്യോഗസ്ഥരും പള്ളി വികാരിമാരും കരയോഗം പ്രസിഡന്റുമാരുമൊക്കെ വെള്ളിത്തിരയില്‍ സ്വയം പരിഹസിച്ച് ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി. മലയാള സാഹിത്യ ചരിത്രത്തില്‍ വികെഎന്‍ സൃഷ്ടിച്ച അനുരണനങ്ങളാണ് ചലച്ചിത്രത്തില്‍ ഇന്നസെന്റ്കഥാപാത്രങ്ങള്‍ സൃഷ്ടിച്ചത്. വി.കെ.എന്‍ കഥാപാത്രങ്ങളെപ്പോലെ തന്നെ മിക്ക ഇന്നസെന്റ് കഥാപാത്രങ്ങള്‍ക്കും പല വീക്ക്‌നെസുകളും സ്ഥിരമായിരുന്നു. ഭക്ഷണം, മദ്യം ഇതൊക്കെ രസകരമായി ആസ്വദിക്കുന്ന, പൊങ്ങച്ചം പറയുന്ന വികെഎന്‍ കഥാപാത്രങ്ങളുടെ ഛായ വീണുകിടക്കുന്നുണ്ട് ഇന്നസെന്റിന്റെ മിക്ക കഥാപാത്രങ്ങളിലും. അധികാരത്തിന് നേരെ നിശിതമായ പരിഹാസം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് ഇവയിലേറെയും എന്നതും വലിയ സാദൃശ്യമാണ്.    

ഹൃദയദ്രവീകരണ ക്ഷമമായ നിരവധി കഥാപാത്രങ്ങളെയും ഇന്നസെന്റ് അനശ്വരമാക്കിയിട്ടുണ്ട്. ഹാസ്യത്തിന്റെ നനുത്ത സ്പര്‍ശം പോലുമില്ലാത്ത അത്തരം കഥാപാത്രങ്ങളിലൂടെ സ്വഭാവനടനെന്ന നിലയിലും ഇന്നസെന്റ് തിളങ്ങി. ദേവാസുരത്തിലെ വാര്യരും വേഷത്തിലെ പപ്പനുമെല്ലാം ഈ ഗണത്തില്‍ വരുന്ന കഥാപാത്രങ്ങളാണ്. 1972 ല്‍ നൃത്തശാല എന്ന സിനിമയിലെ വാര്‍ത്താ റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് ഇന്നസെന്റ് ആദ്യമായി ക്യാമറയ്‌ക്ക് മുന്നിലെത്തുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി ഒട്ടേറെ വേഷങ്ങള്‍. 2022 ല്‍ പുറത്തിറങ്ങിയ കടുവയാണ് അവസാന ചിത്രം. 50 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ വിവിധ ഭാഷകളിലായി 700ഓളം സിനിമകളില്‍ വേഷമിട്ടു. ഹിന്ദിയും കന്നഡയും തമിഴുമുള്‍പ്പെടെ ആറ് ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.

മോഹന്‍ലാല്‍, മമ്മൂട്ടി, ജഗതി ശ്രീകുമാര്‍, ജയറാം, ദിലീപ് എന്നിവരോടൊപ്പം മത്സരിച്ച് അഭിനയിച്ച ചിത്രങ്ങളിലാണ് ഇന്നസെന്റിലെ നടനെ പൂര്‍ണമായും കാണാനാവുക. തിലകനൊപ്പവും സുരേഷ് ഗോപിക്കൊപ്പവും പല ചിത്രങ്ങളിലും തിളങ്ങി.

Tags: നടന്‍ ഇന്നസെന്‍റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിട്ടുപോകാതെ ഓര്‍മ്മ; ഇപ്പോഴും രണ്ടോ മൂന്നോ തവണ ഇന്നസെന്‍റിന്റെ നമ്പറിലേക്ക് വിളിക്കും; വൈറലായി സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മ

Kerala

ഇന്നസെന്റ് മലയാളികളുടെ മനസിലെ മങ്ങാത്ത ഓര്‍മകളിലേക്ക്; പ്രിയനടന് ജന്മനാട്ടിലെ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ അന്ത്യനിദ്ര

Article

നിലയ്‌ക്കില്ല ഈ ‘ഇന്നസെന്റ്’ ചിരി

Editorial

വിടചൊല്ലി മറഞ്ഞത് ചിരിയുടെ അമരക്കാരന്‍

ഇന്നസെന്‍റിനെ കണ്ട് വിങ്ങിപ്പൊട്ടുന്ന സത്യന്‍ അന്തിക്കാട്. ആശ്വസിപ്പിച്ച് തൊട്ടരുകില്‍ മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍
Entertainment

ഓര്‍മ്മകള്‍ അണപൊട്ടി; നിയന്ത്രിക്കാനാവാതെ വിങ്ങിപ്പൊട്ടി സത്യന്‍ അന്തിക്കാട് ; എഴുതാതിരുന്ന ബഷീറായിരുന്നു ഇന്നസെന്റെന്ന് സത്യന്‍ അന്തിക്കാട്

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.