Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ടുപഠിക്കാം യുപിയുടെ വികസന മാതൃക

ആയിരത്തിലധികം വിദേശ പ്രതിനിധികളും കാല്‍ലക്ഷത്തോളം ഇന്ത്യന്‍ പ്രതിനിധികളും പങ്കെടുത്ത ലഖ്നൗവിലെ നിക്ഷേപക സംഗമം യുപിയുടെ ചരിത്രത്തിലെ വലിയ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. നെതര്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സിംഗപ്പൂര്‍, ജപ്പാന്‍, സൗത്ത് കൊറിയ, ആസ്ത്രേലിയ, യുകെ, യുഎഇ, ഇറ്റലി, മൗറീഷ്യസ് തുടങ്ങിയ ലോക രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിനൊപ്പം ഇന്ത്യയിലെ വമ്പന്‍ കമ്പനികളും യുപിയില്‍ നിക്ഷേപം പ്രഖ്യാപിക്കുകയും അതുമായി മുന്നോട്ടു പോവുകയുമാണ്. റിലയന്‍സ് മാത്രം 75,000 കോടി രൂപയുടെ പദ്ധതികളാണ് യുപിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയുടെ എല്ലാ ജില്ലകളിലും മേഖലകളിലും വികസനം എത്തുന്ന തരത്തിലുള്ള ധാരണപത്രങ്ങളാണ് യുപി സര്‍ക്കാര്‍ വിവിധ കമ്പനികളുമായി ഉണ്ടാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. 14.81 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പശ്ചിമാഞ്ചലിലേക്കെത്തുമ്പോള്‍ വാരാണസി അടങ്ങുന്ന പൂര്‍വ്വാഞ്ചലിലേക്ക് 9.54 ലക്ഷം കോടി രൂപയുടെ പദ്ധതികളൊഴുകും. മധ്യാഞ്ചലിലും ബുന്ദേല്‍ഖണ്ഡ് മേഖലയിലുമായി 26 ശതമാനം നിക്ഷേപങ്ങള്‍ വരും.

S. Sandeep by S. Sandeep
Mar 16, 2023, 05:19 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കഴിഞ്ഞ മാസം ലഖ്നൗവില്‍ നടന്ന ഉത്തര്‍പ്രദേശ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റ്(യുപിജിഎസ്2023) വഴി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യുപിയിലേക്ക് കൊണ്ടുവന്ന നിക്ഷേപം 33.50 ലക്ഷം കോടി രൂപയുടേതാണ്. 19,058 പുതിയ എംഒയുകള്‍ ഒപ്പുവെച്ച നിക്ഷേപക സംഗമത്തിലൂടെ ആ സംസ്ഥാനത്തേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങളുടെ എണ്ണം 95 ലക്ഷമാണ്. ഇത്രവലിയ നിക്ഷേപക സംഗമം വിജയകരമായി നടത്തിയ യുപി സര്‍ക്കാര്‍ പിന്നീടെന്താണ് ചെയ്തത്? സര്‍ക്കാരുകളുടെ ഭരണ മികവ് പ്രകടമാക്കേണ്ടത് തുടര്‍നടപടികളിലും പ്രവര്‍ത്തനങ്ങളിലുമാണ്. യുപിജിഎസിന് പിന്നാലെ യോഗി ആദിത്യനാഥ് സ്വീകരിച്ച നടപടികളാണ് ഏറെ ശ്രദ്ധേയമാവുന്നതും നാം കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ടതും. തട്ടിക്കൂട്ടു സംരംഭങ്ങളുടെ പട്ടിക പുറത്തിറങ്ങി ലോകത്തിലെ ഏറ്റവും വലിയ സംരംഭക സൗഹൃദ സംസ്ഥാനം തങ്ങളാണെന്ന് നുണ പ്രചരിപ്പിക്കുന്ന കേരളത്തിലെ ഇടതു സര്‍ക്കാരിന് മാതൃകയാക്കാവുന്നതാണ് യുപിയിലെ വലിയ മാറ്റങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നടത്തേണ്ട തുടര്‍ പ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തലുകളുടേയും ഏകോപനത്തിന്റെയും അഭാവത്തില്‍ കേരളത്തിന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാത്രം നഷ്ടമായത്.  

നിക്ഷേപക സംഗമത്തിന് പിന്നാലെ യുപി സര്‍ക്കാരിന് കീഴിലെ 28 വകുപ്പുകള്‍ക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശങ്ങള്‍ എത്തി. എംഒയു ഒപ്പുവെച്ച കമ്പനികള്‍ക്ക് ആറുമാസത്തിനകം ഭൂമി അനുവദിച്ച് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കണമെന്നതാണ് യോഗി ആദിത്യനാഥ് നല്‍കിയ കര്‍ശന നിര്‍ദ്ദേശം. ഇതനുസരിച്ചുള്ള അതിവേഗ നടപടികള്‍ വിവിധ വകുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.

ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് അതോറിറ്റിയുമായി വിവിധ കമ്പനികള്‍ ഒപ്പുവെച്ചിരിക്കുന്ന ധാരണാപത്രം 1.60 ലക്ഷം കോടിരൂപയുടേതാണ്. ഏറ്റവും അധികം നിക്ഷേപം എത്തുന്നതും ഇവരുടെ കീഴിലാണ്. ധാരണാപത്രം ഒപ്പുവെച്ച കമ്പനികള്‍ക്കായി പ്രത്യേക ശ്രദ്ധ നല്‍കാനും ഇവര്‍ക്ക് പദ്ധതികള്‍ ആരംഭിക്കാനായി വേഗത്തില്‍ തന്നെ ഭൂമികള്‍ കൈമാറാനും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഭൂമി നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കി ഭൂമി വിതരണം ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കണം. ധാരണാപത്രം ഒപ്പുവെച്ച കമ്പനികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തി വേണ്ട സര്‍ക്കാര്‍ നടപടികള്‍ ചെയ്തു നല്‍കും. ഊര്‍ജ്ജം, വിവര സാങ്കേതിക വിദ്യ, ഇലക്ട്രോണിക്സ്, നഗര വികസന വകുപ്പുകള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ വീതം പദ്ധതികളാണ് ലഭിച്ചിരിക്കുന്നത്. ഇവയും ആറുമാസത്തിനകം ആരംഭിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

ദല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന യുപിയുടെ പ്രദേശങ്ങളുടെ വികസനചുമതലയുള്ള ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് അതോറിറ്റിക്ക് 40,000 കോടി രൂപയുടെ പദ്ധതികളാണ് ലഭിച്ചിരിക്കുന്നത്. യമുനാ എക്സ്പ്രസ് വേ വ്യാവസായിക വികസന അതോറിറ്റിക്ക് 35,000 കോടി രൂപയുടേയും ന്യൂ ഓഖ്ല വ്യാവസായിക വികസന അതോറിറ്റിക്ക് 60,000 കോടി രൂപയുടേയും പദ്ധതികള്‍ ലഭിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന് ലഭിച്ച പദ്ധതികള്‍ പോലും ആയിരം കോടി രൂപയുടേതാണ്. സാങ്കേതിക വിദ്യാ വകുപ്പിന് മൂവായിരം കോടി രൂപയുടേയും ടൂറിസം വകുപ്പിന് 30,000 കോടി രൂപയുടേയും പുതിയ പദ്ധതികള്‍ ലഭിച്ചിട്ടുണ്ട്. ഈ വകുപ്പുകളെല്ലാം പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ കമ്പനികളുമായുള്ള ഏകോപന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.

ആയിരത്തിലധികം വിദേശ പ്രതിനിധികളും കാല്‍ലക്ഷത്തോളം ഇന്ത്യന്‍ പ്രതിനിധികളും പങ്കെടുത്ത ലഖ്നൗവിലെ നിക്ഷേപക സംഗമം യുപിയുടെ ചരിത്രത്തിലെ വലിയ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. നെതര്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സിംഗപ്പൂര്‍, ജപ്പാന്‍, സൗത്ത് കൊറിയ, ആസ്ത്രേലിയ, യുകെ, യുഎഇ, ഇറ്റലി, മൗറീഷ്യസ് തുടങ്ങിയ ലോക രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിനൊപ്പം ഇന്ത്യയിലെ വമ്പന്‍ കമ്പനികളും യുപിയില്‍ നിക്ഷേപം പ്രഖ്യാപിക്കുകയും അതുമായി മുന്നോട്ടു പോവുകയുമാണ്. റിലയന്‍സ് മാത്രം 75,000 കോടി രൂപയുടെ പദ്ധതികളാണ് യുപിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യുപിയുടെ എല്ലാ ജില്ലകളിലും മേഖലകളിലും വികസനം എത്തുന്ന തരത്തിലുള്ള ധാരണപത്രങ്ങളാണ് യുപി സര്‍ക്കാര്‍ വിവിധ കമ്പനികളുമായി ഉണ്ടാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. 14.81 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പശ്ചിമാഞ്ചലിലേക്കെത്തുമ്പോള്‍ വാരാണസി അടങ്ങുന്ന പൂര്‍വ്വാഞ്ചലിലേക്ക് 9.54 ലക്ഷം കോടി രൂപയുടെ പദ്ധതികളൊഴുകും. മധ്യാഞ്ചലിലും ബുന്ദേല്‍ഖണ്ഡ് മേഖലയിലുമായി 26 ശതമാനം നിക്ഷേപങ്ങള്‍ വരും.

പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിവേശ് മിത്ര എന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉദ്യമി മിത്ര യോജന എന്ന സംവധാനത്തിലൂടെ നിക്ഷേപകരുമായുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കപ്പെടുന്നു. നൂറു ഇന്‍ക്യുബേറ്ററുകളും 33 സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് സെന്ററുകളും യുവാക്കളില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌ക്കാരവും തൊഴില്‍ വൈദഗ്ധ്യവും വളര്‍ത്തിയെടുക്കാനായി യുപി സര്‍ക്കാര്‍ ആരംഭിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രവര്‍ത്തനം. യുപിയിലെ 75 ജില്ലകളിലെ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് നിക്ഷേപകരുടെ ശ്രദ്ധ ലഭിക്കാനുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍ യുപി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

ക്രമസമാധാന പ്രശ്നങ്ങളും അഴിമതിയും സുതാര്യതയില്ലായ്മയും മൂലം 2017ന് മുമ്പ് യുപിയില്‍ നിക്ഷേപം നടത്തുകയെന്നത് അസാധ്യമായ കാര്യമായിരുന്നുവെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. നിക്ഷേപകര്‍ക്ക് അവരുടെ മൂലധനവും സുരക്ഷിതതത്വവും സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെ സംസ്ഥാനത്തേക്ക് വികസന പദ്ധതികള്‍ ഒഴുകുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയിലെ വിവിധ നഗരങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകളും ആരംഭിക്കാനായി യുപിയില്‍ 4,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന കേരളത്തിലെ ലുലു ഗ്രൂപ്പ് നല്‍കുന്ന സന്ദേശവും, യോഗി ആദിത്യനാഥിനേയും യുപിയിലെ ബിജെപി സര്‍ക്കാരിനേയും വിശ്വസിക്കാം എന്നു തന്നെയാണ്.  

ലഖ്നൗവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ആരംഭിച്ച് വിജയകരമായി മുന്നേറുന്ന ലുലു ഗ്രൂപ്പ്, നോയിഡ, വാരാണസി, ഗോരഖ്പൂര്‍, അയോധ്യ, കാണ്‍പൂര്‍, പ്രയാഗ് രാജ് എന്നിവിടങ്ങളിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നോയിഡയില്‍ പഞ്ചനക്ഷത്ര ഹോട്ടലും ലുലുഗ്രൂപ്പ് നിര്‍മ്മിക്കും. 20,000 പേര്‍ക്കാണ് യുപിയില്‍ ലുലുഗ്രൂപ്പ് തൊഴില്‍ നല്‍കാന്‍ പോകുന്നത്. യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവും ആരോഗ്യമേഖലയിലെ വമ്പന്‍ കമ്പനിയായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ഉടമയുമായ ഡോ. ഷംസീര്‍ വയലിലും യുപിയില്‍ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥ എന്ന വലിയ നേട്ടത്തിലേക്കുള്ള ഉത്തര്‍പ്രദേശിന്റെ പ്രയാണം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മാതൃകയാക്കണം.

കേരളാ മോഡല്‍: കേവലം 215 രൂപയുടെ വൈദ്യുതി ബില്ല് കുടിശികയുടെ പേരില്‍ കൊല്ലത്ത് വിദ്യാര്‍ത്ഥി സംരംഭകന്റെ ഐസ്‌ക്രീം കടയുടെ ഫ്യൂസ് ഊരിയെന്ന് വാര്‍ത്ത. മുന്‍കൂട്ടി അറിയിക്കാതെ കെഎസ്ഇബി നടത്തിയ ഈ ‘കൃത്യ നിര്‍വഹണം’ മൂലം സംരംഭകന് നഷ്ടം ഒന്നേകാല്‍ ലക്ഷം രൂപ. ശീതീകരണ സംവിധാനങ്ങള്‍ നിലച്ചതോടെ പുതിയ സ്റ്റോക്ക് വന്ന ഐസ്‌ക്രീമുകള്‍ മുഴുവന്‍ ഉരുകി ഒലിച്ചു കേടായി. സംരംഭക  സൗഹൃദത്തില്‍ കേരളാ മോഡല്‍ രാജ്യത്ത് തന്നെ വേറിട്ട് നില്‍ക്കുന്നത് ഇങ്ങനെയാണ്…

Tags: യോഗി ആദിത്യനാഥ്updevelopment
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ചത് പത്തോളം പേർ ; മഥുരയിലും മുസ്ലീം കുടുംബം ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു

India

ഭര്‍ത്താവ് താടി വടിക്കുന്നില്ല; ലൗകിക ജീവിതത്തോട് താല്പര്യമില്ല ; ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി യുവതി

India

കർശന നിർദേശവുമായി യോഗി ; 24 മണിക്കൂറിനുള്ളിൽ മുഴുവൻ പാകിസ്ഥാൻ പൗരന്മാരെയും പുറത്താക്കി ഉത്തർപ്രദേശ്

Kerala

സംസ്ഥാനത്തിന്റെ സമഗ്ര വികസന പ്രവർത്തനങ്ങളിൽ കിഫ്ബിക്ക് വലിയ പങ്ക്

Kannur

കിഫ്ബിയിലൂടെ വികസനക്കുതിപ്പുമായി വ്യവസായ, നിയമ മേഖലകൾ

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies