Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൂറിലേറെ പേര്‍ക്ക് കാഴ്ചയുടെ പ്രകാശമേകി രാംകുമാര്‍; അധിക്ഷേപങ്ങള്‍ മറികടന്നും നേത്രദാനത്തിന്റെ ജൈത്രയാത്ര തുടര്‍ന്ന് ചിത്രപ്പുഴ സ്വദേശി

കാഴ്ചയുടെ വില ഏറ്റവും നന്നായി അറിയുന്നതുകൊണ്ടാണ് പ്രതിസന്ധികളിലൊന്നും പതറാതെ ഇദ്ദേഹം നേത്രദാന ദൗത്യവുമായി മുന്നോട്ടു പോകുന്നത്. ഗ്ലോക്കോമ ബാധിച്ച് 31 വര്‍ഷം മുമ്പ് രാംകുമാറിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2023, 09:00 am IST
in Kerala

ഗ്രീഷ്മ മധുസൂദ്

കൊച്ചി: മറ്റുള്ളവരുടെ മരണം കാത്തിരിക്കുന്നയാള്‍, മരണ വീട്ടിലെ അവസ്ഥയെന്തെന്ന് മനസ്സിലാക്കാതെ അവയവം ചോദിക്കുന്നയാള്‍… തുടങ്ങി 1993 മുതല്‍ അധിക്ഷേപങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട് ചിത്രപ്പുഴ പെരിങ്ങോട്ട് മഠത്തില്‍ ഉണ്ണി എന്ന രാംകുമാര്‍. ചിലര്‍ കഴുത്തിനു പിടിച്ച് തള്ളും, തല്ലാന്‍ ശ്രമിക്കും, മോശമായി സംസാരിക്കും. ഇതിലൊന്നും തളരാതെ രാംകുമാര്‍ ഇന്നലെ വരെ കാഴ്ചയെത്തിച്ചത് നൂറിലേറെ പേര്‍ക്ക്.

കാഴ്ചയുടെ വില ഏറ്റവും നന്നായി അറിയുന്നതുകൊണ്ടാണ് പ്രതിസന്ധികളിലൊന്നും പതറാതെ ഇദ്ദേഹം നേത്രദാന ദൗത്യവുമായി മുന്നോട്ടു പോകുന്നത്. ഗ്ലോക്കോമ ബാധിച്ച് 31 വര്‍ഷം മുമ്പ് രാംകുമാറിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു. ഇരുമ്പനത്ത് വെല്‍ഡിങ് ജോലിയായിരുന്നു അന്ന്. ഇടയ്‌ക്കിടെ കണ്ണുകളില്‍ ചുവപ്പുണ്ടാകുമായിരുന്നു. ജോലിയുടെ ഭാഗമാണെന്നു കരുതി അതു കാര്യമാക്കിയില്ല. കാഴ്ച നഷ്ടമായതിനു ശേഷമാണ് അസുഖമായിരുന്നു എന്നറിയുന്നത്. കണ്ണില്ലാതെ എങ്ങനെ ജീവിക്കുമെന്ന് ഭയന്ന് ആത്മഹത്യക്കു വരെ ശ്രമിച്ചിട്ടുണ്ടെന്നു രാംകുമാര്‍ പറഞ്ഞു. ‘നിരാശ നിറഞ്ഞ ആ നാളുകളില്‍ തിരുവല്ല സ്വദേശി സാമൂഹ്യ പ്രവര്‍ത്തക മോളി കോശിയാണ് എന്നില്‍ ജീവിതത്തെപ്പറ്റി പ്രതീക്ഷ നിറച്ചത്. അവരുടെ വാക്കുകളാണ് എന്നെ ഇങ്ങനെയൊരു പ്രവര്‍ത്തനത്തിലേക്ക് എത്തിച്ചതും ജീവിതത്തിനു ലക്ഷ്യം നല്കിയതും.’ രാംകുമാര്‍ തുടര്‍ന്നു.  

മരണ വീടുകളിലെത്തി നേത്രദാനം സാധ്യമാക്കുകയാണ് ചെയ്യുന്നത്. ഇരുമ്പനത്തെ അമ്മിണിയമ്മയുടെ കണ്ണ് ദാനം ചെയ്യിപ്പിച്ചാണ്, 30 വര്‍ഷം മുമ്പ് ഈ പ്രകാശ നദി ഒഴുകിത്തുടങ്ങിയത്. ബന്ധുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം. പിന്നീട് ആശുപത്രികളുമായി ചേര്‍ന്നായി പ്രവര്‍ത്തനം. ഇന്നലെ അന്തരിച്ച ഇരുമ്പനം സ്വദേശി കെ.ആര്‍. ദാമോദരന്‍ നൂറാമത്തെ ദാതാവായി. (അവയവ ദാന പ്രോട്ടോകോള്‍ പ്രകാരം സ്വീകര്‍ത്താക്കളുടെ പേരുകള്‍ രാംകുമാര്‍ പറയില്ല).

മരിച്ച് ഒരു മണിക്കൂറിനുള്ളില്‍ ബന്ധുക്കളെ സമ്മതിപ്പിച്ച് നേത്രപടലം എടുക്കണം. കണ്ണ് മുഴുവന്‍ എടുക്കുന്നു എന്നാണ് ഇപ്പോഴും ആളുകള്‍ ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ട്, നേത്രദാനം നടത്തിയാല്‍ മരിച്ചയാളുടെ മുഖം മോശമാകുമെന്ന ചിന്തയാണ് ആളുകളെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ഇങ്ങോട്ടു വിളിച്ച് ദാന സന്നദ്ധത അറിയിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമ എന്ന സന്നദ്ധ സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് രാംകുമാര്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാരനായിരുന്നു. ഭാര്യ സതിയും മക്കളായ അപര്‍ണയും ഐശ്വര്യയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയേകുന്നു. ശാസ്താംപാട്ട് കലാകാരന്‍ കൂടിയാണ് ഇദ്ദേഹം.

Tags: പ്രചാരണംEye vision
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

India

ഹര്‍ഘര്‍ തിരംഗ പ്രചാരണ പരിപാടിക്ക് തുടക്കം; ദേശീയ പതാകയ്‌ക്കൊപ്പ മുളള ചിത്രങ്ങള്‍ എല്ലാവരം അപ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി

Kerala

‘ഭാരത പുത്രന്‍’ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

India

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കം; രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരര്‍ക്ക് ആദരമര്‍പ്പിക്കും

India

മയക്കുമരുന്നിനെതിരെ യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം പ്രോത്സാഹജനകമെന്ന് മോദി; 1.5 ലക്ഷം കിലോമയക്കുമരുന്ന് നശിപ്പിച്ചതും ഓര്‍മ്മിപ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.