തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കേസില്‍ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെടിഡിഎഫ്സി) മുന്‍ എംഡി രാജശ്രീ അജിത്തിനെതിരെ വിജിലന്‍സ്, കോടതിയില്‍ കുറ്റപത്രം നല്കി. ഗൂഢാലോനയ്ക്കും വ്യാജ രേഖയുണ്ടാക്കിയതിനും രാജശ്രീയെ ഒന്നാം പ്രതിയാക്കി നല്കിയ കുറ്റപത്രം കോടതി അംഗീകരിച്ചു. രാജശ്രീ അജിത് ഉള്‍പ്പെട 9 പേര്‍ക്കെതിരെയാണ് വിജിലന്‍സ് കുറ്റപത്രം നല്‍കിയത്.
വ്യാജരേഖ ഹാജരാക്കി കെ ടി ഡി എഫ് സിയില്‍ നിന്നും 22 ലക്ഷം വായ്പ തട്ടിയ വിനോദ് എസ് നായര്‍ എന്നയാള്‍ക്ക് ഒത്താശ ചെയ്ത കേസിലാണ് കുറ്റപത്രം നല്‍കിയത്. . 2005ല്‍ കെ ടി ഡി എഫ് സി എംഡിയായിരിക്കെയാണ് വ്യാജരേഖയുടെ മറവില്‍ വന്‍തുക വായ്പ നല്‍കിയത്. വായ്പ തിരിച്ചടച്ചില്ല. പലിശ കയറി നഷ്ടം 64 ലക്ഷമായി. വായ്പ നല്കിയ ഭൂമിയുടെ രേഖ തന്നെ വ്യാജമായതിനാല്‍ ലേലം ചെയ്ത് പണമീടാക്കാനും കഴിഞ്ഞില്ല. സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ കേസില്‍ രാജശ്രീയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.
ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണു രാജശ്രീക്കെതിരായ പ്രോസിക്യൂഷന് അനുമതിക്കായി സര്‍ക്കാരിനു കത്തു നല്‍കിയത്. സര്‍ക്കാര്‍ ഫയല്‍ പൂഴ്ത്തി
മൂന്നു വര്‍ഷം കുറ്റപത്രം കൈയില്‍ വെച്ച ശേഷം പ്രോസിക്യൂഷന് അനുമതി നല്‍കാതെ തള്ളി.. വലിയ ക്രമക്കേടല്ലെന്നായിരുന്നു കണ്ടെത്തല്‍. സര്‍ക്കാര്‍ അനുമതി നിഷേധിച്ചാലും ഗൂഢാലോചനയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാല്‍ കുറ്റപത്രം നല്‍കാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം സര്‍ക്കുലര്‍ ഇറക്കിയതോടെ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ നല്കി. പുതിയ സര്‍ക്കുലര്‍ പ്രകാരമുള്ള ആദ്യ കുറ്റപത്രമാണിത്.
വാദത്തിന് ശേഷം സര്‍ക്കാര്‍ കുറ്റപത്രം തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഔദ്യോഗിക പദവിയിലിക്കുമ്പോള്‍ ഗൂഢാലോചനയില്‍ പങ്കാളിയാകുന്നതിന് ജോലിക്കിടെയുണ്ടാകുന്ന ചെറിയപ്പിഴവായി കാണാനാകില്ലെന്ന വിജിലന്‍സ് വാദം കോടതി അംഗീകരിച്ചു.
രാജശ്രീ 76.92 ലക്ഷം രൂപയുടെ അനധികൃത വായ്പ എടുത്തതായാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുത്തിരുന്നു. തിരിച്ചടവില്ലാതെ കിടന്ന ഈ വായ്പകള്‍ രാജശ്രീ എംഡിയായിരുന്ന കാലഘട്ടത്തില്‍ കെടിഡിഎഫ്സിയില്‍ നിന്നു പണം നല്കി തീര്‍ത്തുവെന്നാണു റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നുള്ള പണം ചട്ടവിരുദ്ധമായാണു മറ്റു വായ്പകളുടെ തിരിച്ചടവിന് ഉപയോഗിച്ചതെന്നു വിജിലന്‍സ് കണ്ടെത്തി. വ്യവസായ ആവശ്യത്തിനായി വായ്പ തരപ്പെടുത്തിയ ശേഷം ഭൂമിയും വാഹനവും വാങ്ങിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: