Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്തയുടെ പ്രബന്ധം വിളിച്ചുപറയുന്നത്

നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം ഒരു ഹെര്‍ക്കുലീസിനും കഴുകി വൃത്തിയാക്കാനാവാത്ത ഈജിയന്‍ തൊഴുത്തായി മാറിയിട്ട് കാലമേറെയായി. വ്യാകരണപ്പിശകില്ലാതെ ഒരു കത്തെഴുതാന്‍ പോലും അറിയാത്ത വൈസ്ചാന്‍സലര്‍മാര്‍ സര്‍വശക്തന്മാരായി വാഴുന്നിടത്ത് മറിച്ച് സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ല. ദേശീയ നിലവാരമുള്ള ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനവും ഇന്ന് കേരളത്തിലില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അഹന്തയും കാപട്യവും കൊണ്ട് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 3, 2023, 05:00 am IST
in Kerala

സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന് പിഎച്ച്ഡി ലഭിച്ച ഗവേഷണ പ്രബന്ധം സംബന്ധിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അത്ര പെട്ടെന്ന് കെട്ടടങ്ങാനും പോകുന്നില്ല. അനുദിനമെന്നോണം ഈ പ്രബന്ധത്തിന്റെ അപാകതയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും കണ്ടുപിടുത്തങ്ങളും പുറത്തുവരികയാണ്. വെറും ആരോപണങ്ങളല്ല, തെളിവുസഹിതമുള്ള വിവരങ്ങളാണിത്. മഹാകവി ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതായി പ്രബന്ധത്തില്‍ എഴുതിയിരിക്കുന്നതാണ് ആദ്യം പുറത്തുവന്നത്. ഒരു ബ്ലോഗില്‍ മറ്റൊരാള്‍ എഴുതിയ പ്രബന്ധം ചിന്ത കോപ്പിയടിക്കുകയായിരുന്നു എന്ന വിവരമാണ് പിന്നീട് അറിഞ്ഞത്. പ്രബന്ധത്തില്‍ കമ്യൂണിസ്റ്റ് എന്ന വാക്കുപോലും ചിന്ത തെറ്റായാണ് എഴുതിയിട്ടുള്ളതെന്നും തെളിഞ്ഞിരിക്കുകയാണ്. പൊറുക്കാനാവാത്ത പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും, ഗൈഡും ഡോക്ടറേറ്റ് നല്‍കിയവരുമെല്ലാം കുറ്റക്കാരാണെന്നും, പ്രബന്ധം പിന്‍വലിക്കണമെന്നും ചങ്ങമ്പുഴയുടെ മകള്‍ ലളിത ആത്മരോഷത്തോടെ പ്രതികരിച്ചിരുന്നു. ചിന്തയുടെ പ്രബന്ധം പിന്‍വലിക്കണമെന്ന് മറ്റ് ചില കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നു. അപകടം മനസ്സിലാക്കിയ ചിന്ത ജെറോം, ലളിതയെ വീട്ടില്‍ ചെന്നു കണ്ട് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരുപാട് ശരികള്‍ക്കിടെ സംഭവിച്ചുപോയ ഒരു തെറ്റുമാത്രമാണെന്നും, തെറ്റുപറ്റാത്ത ആരാണുള്ളതെന്നുമൊക്കെ പറഞ്ഞ് അന്തരീക്ഷം തണുപ്പിക്കാനുള്ള ശ്രമം സിപിഎം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജനും നടത്തുകയുണ്ടായി.  

പ്രസംഗത്തില്‍ നാക്കുപിഴ വരുന്നതുപോലെ ചിന്തയുടെ എഴുത്തില്‍ അറിയാതെ ഒരു തെറ്റു കടന്നുകൂടുകയല്ല ചെയ്തിട്ടുള്ളത്. അച്ചടിയില്‍ ഏതെങ്കിലും കുത്തും കോമയും മാറിപ്പോയതുമല്ല. ഒരാള്‍ ഒരു പ്രത്യേക വിഷയത്തില്‍ ആര്‍ജിക്കുന്ന അറിവിന്റെ ആകെത്തുകയാണ് അയാള്‍ സമര്‍പ്പിക്കുന്ന പ്രബന്ധം. ഇത് പരിശോധിച്ച് വ്യുല്‍പ്പത്തി ഉറപ്പുവരുത്തിയാണ് പിഎച്ച്ഡി ബഹുമതി സമ്മാനിക്കുന്നത്. യോഗ്യനായ ഗൈഡിനെ കണ്ടെത്തുന്നതും, മാര്‍ഗനിര്‍ദേശമനുസരിച്ച് ഏറെ ദുഷ്‌കരമായ ഗവേഷണം പൂര്‍ത്തിയാക്കുന്നതുമൊക്കെ ദീര്‍ഘമായ ഒരു പ്രക്രിയയാണ്. ഇതിനൊന്നും നില്‍ക്കാത്ത തട്ടിക്കൂട്ടു പ്രബന്ധമുണ്ടാക്കി സമര്‍പ്പിച്ച് ചുളുവില്‍ പിഎച്ച്ഡി അടിച്ചുമാറ്റുകയാണ് ചിന്ത ചെയ്തിട്ടുള്ളതെന്ന് വ്യക്തം. താന്‍ മോഷണമൊന്നും നടത്തിയിട്ടില്ല, ആശയം ഉള്‍ക്കൊള്ളുകയാണ് ചെയ്തിട്ടുള്ളതെന്നും മറ്റും ചിന്ത പറയുന്നത് ഒരു തരത്തിലും ന്യായീകരണമാവുന്നില്ല. ഒരാളുടെ ആശയം തന്റേതായി സ്വന്തം പ്രബന്ധത്തില്‍ അവതരിപ്പിക്കുന്നതുതന്നെ തെറ്റാണ്. നിലവാരത്തകര്‍ച്ചയാണ്. മൗലികമായ ചില ആശയങ്ങളും കണ്ടെത്തലുകളുമാണല്ലോ ഒരു ഗവേഷണ പ്രബന്ധത്തില്‍ ഉണ്ടാവേണ്ടത്. ഇതിനു കഴിയാത്തവര്‍ ഇങ്ങനെയൊരു അഭ്യാസത്തിന് ഇറങ്ങിത്തിരിക്കാതിരിക്കുകയാണ് വേണ്ടത്. ഇവിടെയാണ് ചിന്ത തന്റെ പ്രബന്ധം പിന്‍വലിക്കണമെന്ന അക്കാദമിക്കലായ ആവശ്യം പരിഗണിക്കേണ്ടത്. അക്കാദമിക് നടപടിക്രമം അനുസരിച്ച് ഇതിന് കഴിയുമെന്നാണ് അറിയുന്നത്. ചിന്തയെ പിന്തുണച്ചും സംരക്ഷിച്ചും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനു പകരം പ്രബന്ധം പിന്‍വലിക്കാന്‍ അവരെ പ്രേരിപ്പിക്കുകയാണ് അഭ്യുദയകാംക്ഷികള്‍ ചെയ്യേണ്ടത്.

ചിന്ത ജെറോം ഒരു പ്രതീകമാണ്. അധികാരത്തിന്റെ പിന്‍ബലത്തില്‍ അക്കാദമിക് സ്ഥാപനങ്ങളെ സ്വാധീനിച്ച് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുകയും, പേരിനൊപ്പം ഡോക്ടറേറ്റ് പദവി കൊണ്ടുനടക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ഇവരില്‍ രാഷ്‌ട്രീയ നേതാക്കളും ബുദ്ധിജീവികളും സ്ഥാപന മേധാവികളും എഴുത്തുകാരും വാഗ്മികളുമൊക്കെയുണ്ട്. ഇവരില്‍ പലരുടെയും പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്തത് കള്ളത്തരവും വിവരക്കേടുകളും പുറത്താവും എന്നതിനാലാണ്. താന്‍ വസന്തതിലകം എന്ന വൃത്തത്തിലെഴുതിയ കവിത കേകയിലാണെന്ന് ഒരു പിഎച്ച്ഡിക്കാരി കണ്ടുപിടിച്ചതിനെക്കുറിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈയിടെ പറയുകയുണ്ടായല്ലോ. ഇത്തരം ‘വ്യാജ ഡോക്ടര്‍മാര്‍’ വരുത്തുന്ന അപഹാസ്യമായ പിഴവുകള്‍ തലതല്ലി ചിരിക്കാന്‍ വക നല്‍കുന്നതുമാണ്. ഈ നിലവാരത്തകര്‍ച്ചയില്‍ പ്രതിഷേധിച്ച് തന്റെ പേരിനൊപ്പമുള്ള   ഡോക്ടര്‍ പദവി അധ്യാപകനും രാഷ്‌ട്രീയ ചിന്തകനുമായ ആസാദ് ഒഴിവാക്കുകയുണ്ടായി. കേരള മോഡല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഊറ്റംകൊള്ളുന്നതിന്റെ പരിഹാസ്യതയാണ് ഇവിടെ തെളിയുന്നത്. നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം ഒരു ഹെര്‍ക്കുലീസിനും കഴുകി വൃത്തിയാക്കാനാവാത്ത ഈജിയന്‍ തൊഴുത്തായി മാറിയിട്ട് കാലമേറെയായി. വ്യാകരണപ്പിശകില്ലാതെ ഒരു കത്തെഴുതാന്‍ പോലും അറിയാത്ത വൈസ്ചാന്‍സലര്‍മാര്‍ സര്‍വശക്തന്മാരായി  വാഴുന്നിടത്ത് മറിച്ച് സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ല. ദേശീയ നിലവാരമുള്ള ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനവും ഇന്ന് കേരളത്തിലില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അഹന്തയും കാപട്യവും കൊണ്ട് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്.

Tags: ചിന്ത ജെറോം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

വിഎസ് അച്ചുതാനന്ദനെ വേശ്യാലയത്തിന്റെ കാവല്‍ക്കാരന്‍ എന്ന് മുഖത്ത് നോക്കി വിളിച്ച ചിന്താ ജറോമിന്റെ ഗണത്തിലേക്ക് എ കെ ബാലനും

Kerala

ദുൽഖറിനൊപ്പം അഭിനയിക്കണം, നായിക ആകണമെന്ന് നിർബന്ധമില്ലെന്നും ചിന്ത ജെറോം

Kerala

സിപിഎം നേതാവിന്റെ പിഎച്ച്ഡി കോപ്പിയടിയെന്ന്; ആരോപണം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയ്‌ക്ക് നേരെ

Article

ഒപ്പം നിന്നാല്‍ പൊന്നുമ്മ, എതിര്‍ത്താല്‍…!

Kerala

സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.