ലക്നൗ: ജയിലിലില്‍ നിന്നിറങ്ങിയ സിദ്ദിഖ് കാപ്പന് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖം വിവാദമാകുന്നു.
സിദ്ദിഖ് കാപ്പനു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും ഹ ത്രാസിലേക്ക് കാറില്‍ ലിഫ്റ്റ് അടിച്ചു പോയി കുടുങ്ങിയ നിരപരാധി എന്നു മൊക്കെ വാദിച്ചവരെ വെട്ടിലാക്കുന്നതാണ് കാപ്പന്റെ നിലപാട്. തീവ്രവാദി എന്നു വിശേഷിപ്പിക്കുന്നതില്‍ അഭിമാനമേയുള്ളുവെന്നാണ് കാപ്പന് പ്രതികരിച്ചത്.
സ്വതന്ത്ര്യ പോരാളികളായിരുന്ന ഗാന്ധിജിയെയും നെല്സന് മണ്ടേലയെയും ഭഗത് സിങ്ങിനെയും ഭരണകൂടം തീവ്രവാദി എന്നു വിശേഷിപ്പിച്ചതു പോലെയാണ് ഇതെന്നും കാപ്പന് താരതമ്യപ്പെടുത്തി. ഫലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിടുന്ന ഇസ്ളാമിക രാഷ്ട്രത്തിന്റെ പോരാളിയാണു താനെന്നു കാപ്പന് അവകാശപ്പെടുകയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന് ഉള്‍പ്പെടെ കാപ്പനുവേണ്ടി കേസുനടത്തിയവര് വാദിച്ചിരുന്നത് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലന്നും മാധ്യമ പ്രവര്ത്തകന് മാത്രമാണെന്നുമായിരുന്നു.
സിദ്ദിഖ് കാപ്പനൊപ്പം പിടിയിലായ ക്യാംപസ് ഫ്രണ്ടുകാരെ കെ യുഡബ്ല്യുജെ ന്യായീകരിച്ചിരുന്നില്ല. എന്നാല്‍ കാപ്പന് ജയിലിലുള്ള തന്റെ സഹപ്രവര്‍ത്തകരെല്ലാം മോചിതരായാലേ നീതി ലഭിച്ചെന്നു പറയാനാകൂ എന്നും പ്രതികരിച്ചു.സിദ്ദിഖ് കാപ്പന്റെ തലതൊട്ടപ്പന്മാരായ പി.കോയ ഉള്‍പ്പെടെയുള്ള പി എഫ് ഐ നേതാക്കളുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം കാപ്പന് നിഷേധിക്കുന്നില്ല.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ കേസുമായി ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലെന്ന വ്യവസ്ഥയും കാപ്പന് ലംഘിച്ചു. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും യുഎപിഎ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നു മുള്ള കാപ്പന്റെ അഭിപ്രായ പ്രകടനം കോടതിയലക്ഷ്യമാണ്. ഇക്കാര്യം യു പി പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയാല്‍ ജാമ്യം പോലും റദ്ദായേക്കാം.
ജയിലില്‍ പോകുന്നതിനു മുമ്പുള്ള കാപ്പന്റെ തനിനിറം ജനങ്ങള്‍ കണ്ടിട്ടില്ല. പ്രധാനമന്ത്രി മോദിയെ വധിക്കണമെന്നുള്പ്പെടെ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട ചരിത്രം കാപ്പനുണ്ട്.
ജയിലിലായ കാപ്പനെ നിരപരാധിയായി വാഴ്ത്തിയ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഇരയുടെ പ്രതിഛായയാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത്.
വരും ദിവസങ്ങളില്‍ മാധ്യമ അഭിമുഖങ്ങളിലൂടെ കാപ്പന്റെ തനിനിറവും യഥാര്‍ഥ മുഖവും ജനങ്ങള്‍ക്കു മുന്നിലെത്തും.
അപ്പോള്‍ തലയില്‍ മുണ്ടിടേണ്ടി വരുന്നത് കാപ്പനു വേണ്ടി ഇരവാദം മുഴക്കിയവരാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: