Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലയിലൂടെ ഗായത്രി ചൂടിയത് ലോക കിരീടം

കഥകളിയാണ് പ്രിയപ്പെട്ട നടനകല. എല്ലാ ഭാരതീയ നൃത്ത സമ്പ്രദായങ്ങളും വഴങ്ങും. അതേപോലെ വെസ്റ്റേണ്‍ കലകളും. കലോത്സവം കുട്ടികളിലെ പഠന മികവിനുപുറമേയുള്ള പ്രതിഭ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 05:18 pm IST
in Kerala

കോഴിക്കോട്: അന്ന് ജില്ലാ കലോത്സവങ്ങളിലാണ് ഗായത്രി പങ്കെടുത്തത്. ആറാം ക്ലാസുകഴിഞ്ഞപ്പോള്‍ ദുബായിലായി പഠനം. അതിനാല്‍ സംസ്ഥാന കലോത്സവ വേദികളിലൊന്നും പ്രതിഭ പ്രകടിപ്പിക്കാനവസരം കിട്ടിയില്ല. എന്നാല്‍, ഇന്ന് ഗായത്രി എന്ന ഈ പത്തനംതിട്ടക്കാരി മിസ് കോസ്‌മോസ് ഇന്റര്‍നാഷണല്‍ ആയി മത്സരിച്ച് ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. അതിന് സഹായിച്ചതില്‍ പ്രധാനം നൃത്തവും മറ്റ് കലാ പ്രവര്‍ത്തനവും മുഖ്യം.  

കോഴിക്കോട്ട് 61ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുമ്പോള്‍, പൂനെയില്‍നിന്ന് കോഴിക്കോട്ടെത്തി കലോത്സവത്തില്‍ മികച്ച് പ്രകടനങ്ങള്‍ കാണാന്‍ കൊതിയറിയിക്കുകയാണ് ഗായത്രി. മുഴുവന്‍ പേര് ഗായത്രി ശ്രീലത. പത്തനംതിട്ടയാണ് നാട്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് കഴിഞ്ഞ് പൂനെയില്‍ ടാറ്റാ മോട്ടോഴ്‌സില്‍ സീനിയര്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. നൃത്തം, പ്രസംഗം തുടങ്ങിയ ഇനങ്ങളിലാണ് സ്‌കൂള്‍തലത്തില്‍ ഗായത്രി മത്സരിച്ചിരുന്നത്. ഇന്ന് അറിയപ്പെടുന്ന നര്‍ത്തകിയുമാണ്.  

കഥകളിയാണ് പ്രിയപ്പെട്ട നടനകല. എല്ലാ ഭാരതീയ നൃത്ത സമ്പ്രദായങ്ങളും വഴങ്ങും. അതേപോലെ വെസ്റ്റേണ്‍ കലകളും.  കലോത്സവം കുട്ടികളിലെ പഠന മികവിനുപുറമേയുള്ള പ്രതിഭ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്നു. ഒരു മത്സരമെന്നതിനപ്പുറം നമ്മുടെ സര്‍ഗവൈഭവത്തെ ഉണര്‍ത്തുന്നതാണ് ഇത്തരം വേദികള്‍. ഇത്തരം വേദികളിലൂടെയാണ് ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയില്‍ നില്‍ക്കാന്‍ ആത്മവിശ്വാസം നല്‍കിയതെന്നും ഗായത്രി പറയുന്നു.

2021 ല്‍ ഇന്ത്യയില്‍നിന്ന് മിസ് കോസ്‌മോസ് വേള്‍ഡ് മത്സരത്തില്‍ ഗായത്രി തിരഞ്ഞെടുക്കപ്പെട്ടു. 2022 ജൂണ്‍വരെ പരിശീലനമായിരുന്നു. മുന്‍കാലങ്ങളില്‍ മിസ് കോസ്‌മോസ് ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ വിജയിച്ചവരുള്‍പ്പെടെയായിരുന്നു ട്രെയിനര്‍മാര്‍. ലോകരാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. അവിടെ മത്സരംവദിയില്‍നില്‍ക്കുമ്പോള്‍ ഗായത്രിയല്ല, മിസ് ഇന്ത്യ കോസ്‌മോസ് ആണ് എന്ന വികാരം ഉത്തരവാദിത്വം കൂട്ടി. 

കാരണം, രാജ്യത്തിന്റെ പേരിലാണ് ഞാന്‍ അടയാളപ്പെടുത്തപ്പെട്ടത്. മിസ് കോസ്‌മോസ് ഇന്റര്‍നാഷണല്‍ കിരീടം അണിഞ്ഞപ്പോള്‍ ജഡ്ജിങ് കമ്മിറ്റി ചോദിച്ചു: ‘മിസ് കോസ്‌മോസ് വേള്‍ഡിന്റെ സൂപ്പര്‍ പവര്‍ എന്താണ്?’ ഗായത്രി പറഞ്ഞു: ”എന്റെ സൂപ്പര്‍പവര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിലൂടെ സൂപ്പര്‍ പവറായ ഇന്ത്യയെ പ്രതിനീധീകരിക്കുന്നതാണ് എന്റെ പവര്‍.” അളന്നുതൂക്കി കൃത്യമായി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് ഗായത്രി പറഞ്ഞത് ഏറ്റവും ദൃഢമായ മറുപടിയായിരുന്നു.

ഒരുകാലത്ത് ഗായത്രി കഥകളിയില്‍ കൃഷ്ണവേഷം കെട്ടിയാടാത്ത ക്ഷേത്രങ്ങളില്ല, മധ്യതിരുവിതാംകൂറില്‍ പ്രത്യേകിച്ച്. നൃത്തം എനിക്ക് ശ്വാസവായുവാണ്. കഥകളി ഏറെ ഇഷ്ടം, അതില്‍ കൃഷ്ണവേഷത്തിലാണ് കമ്പം, ഗായത്രി പറയുന്നു.

ദുബായിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ സതീഷ് കുമാറാണ് അച്ഛന്‍. അമ്മ ഡോ. ശ്രീലത. സഹോദരന്‍ ഗോപീകൃഷ്ണന്‍ ഐടി എഞ്ചിനീയറിങ് പഠിക്കുന്നു.

Tags: അന്താരാഷ്ട്രBeauty Contest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ചെന്നൈക്കാരി മിസ് ഇന്ത്യ യുഎസ്എ 2024 കിരീടം സ്വന്തമാക്കി

പാലാ സെന്റ് തോമസ് കോളജില്‍ നടന്ന ദേശീയവിദ്യാഭ്യാസനയം സംബന്ധിച്ച ഏകദിന സെമിനാര്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

പുതിയ നയം വിദ്യാഭ്യാസത്തിന് അന്താരാഷ്‌ട്ര നിലവാരം നല്കും: മാര്‍ കല്ലറങ്ങാട്ട്

India

എല്ലാ ജില്ലകളിലും കല്യാണ മണ്ഡപം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ഗൊരഖ്പൂരില്‍ രാജ്യാന്തര സ്പോര്‍ട്സ് സ്റ്റേഡിയം

India

ഫോസില്‍ ഇതര സ്ഥാപിത വൈദ്യുത ശേഷി ലക്ഷ്യം 9 വര്‍ഷം മുന്നേ ഇന്ത്യ നേടിയെന്ന് പ്രധാനമന്ത്രി; അന്താരാഷ്‌ട്ര സൗര സഖ്യത്തില്‍ ചേരാന്‍ ക്ഷണം

Cricket

കോഹ്‌ലിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ 500-ാം മത്സരം

പുതിയ വാര്‍ത്തകള്‍

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.