Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമല: കേസുകള്‍ പിന്‍വലിക്കുക തന്നെ വേണം

ഹിന്ദുക്കള്‍ക്കെതിരെ മാത്രമാണ് പാര്‍ട്ടിയുടെ പെരുമാറ്റ ചട്ടം പ്രയോഗിക്കുന്നത്. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനും, ലിംഗസമത്വം സ്ഥാപിക്കുന്നതിന്ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കാനുമുള്ള തീരുമാനങ്ങള്‍ ചില മുസ്ലിം സംഘടനകള്‍ കണ്ണുരുട്ടി കാണിച്ചതോടെ വേണ്ടെന്നുവയ്‌ക്കുകയാണല്ലോ സിപിഎമ്മും സര്‍ക്കാരും ചെയ്തത്. ഹിന്ദുക്കളുടെ കാര്യത്തില്‍ ഇങ്ങനെയൊന്നും തങ്ങളില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന പരസ്യ പ്രഖ്യാപനമാണ് ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കാത്തത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 3, 2023, 05:00 am IST
in Editorial

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന എന്‍എസ്എസിന്റെ ആവശ്യം കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കുമാവില്ല. വിശ്വാസ സംരക്ഷണത്തിനുവേണ്ടി രംഗത്തിറങ്ങിയവര്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ ഇടതുമുന്നണി സര്‍ക്കാര്‍ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സ്ത്രീകളും വിദ്യാര്‍ത്ഥികളും ഹിന്ദുസംഘടനാ പ്രവര്‍ത്തകരുമുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്കെതിരെയാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുള്ളത്. ഈ കേസുകള്‍ പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് പതിനായിരക്കണക്കിനാളുകളാണ് ബുദ്ധിമുട്ടുന്നത്. ഇതുമൂലം വിദേശരാജ്യങ്ങളില്‍ ജോലിക്കു ശ്രമിക്കുന്ന തൊഴില്‍ രഹിതരും ഉദ്യോഗാര്‍ത്ഥികളും പരീക്ഷാര്‍ത്ഥികളുമൊക്കെ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ നിരവധി. കേസില്‍ പ്രതികളായിട്ടുള്ള പലരും ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത നിരപരാധികളുമാണ്. നാമജപഘോഷയാത്രയുടെ കാലത്ത് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയവരെപ്പോലും കേസില്‍ പ്രതികളാക്കുകയായിരുന്നു. ഹിന്ദുഐക്യവേദി നേതാവ് കെ.പി.ശശികല ടീച്ചര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ എടുത്ത ചില കേസുകള്‍ ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഈ കേസുകള്‍ എടുത്തിട്ടുള്ളതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണിത്. എന്നാല്‍ ഓരോരുത്തര്‍ക്കെതിരെയും നിരവധി കേസുകളാണ് എടുത്തിട്ടുള്ളത്. ഓരോ കേസുകള്‍ക്കും കോടതിയെ സമീപിക്കുകയെന്നത് പ്രായോഗികമല്ല. കേസുകള്‍ സര്‍ക്കാര്‍ തന്നെ പിന്‍വലിക്കുകയാണ് വേണ്ടത്.

വിശ്വാസ സംരക്ഷണത്തിനുവേണ്ടി രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായ ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. കേസുകള്‍ പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തതാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച ലഭിച്ചതോടെ ഈ ഉറപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോവുകയായിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല പ്രക്ഷോഭത്തെ നേരിട്ടത് ശരിയായില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുകയുണ്ടായി. ശബരിമലയില്‍ യുവതീ പ്രവേശനമാകാമെന്ന വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഇതോടെ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച വിധി അസ്ഥിരപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു വീണ്ടുവിചാരം ഉണ്ടായത്. വിധി നടപ്പാക്കാന്‍ തിടുക്കം കാണിച്ച രീതി ശരിയായില്ലെന്നും ഭരണപക്ഷത്ത് അഭിപ്രായമുയര്‍ന്നു. ഇനി അങ്ങനെയൊന്ന് സംഭവിക്കില്ലെന്നും പറയുകയുണ്ടായി. ഈ നിലപാട് ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ ശബരിമല പ്രക്ഷോഭത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കേണ്ടതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയിച്ചതോടെ സിപിഎമ്മും സര്‍ക്കാരും മലക്കംമറിഞ്ഞു. കേസുകള്‍ അതേപടി നില്‍ക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം പരിഗണിക്കാനും വച്ചുതാമസിപ്പിക്കാതെ തീരുമാനമെടുക്കാനുമുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. നിരപരാധികള്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന എന്‍എസ്എസ് നിലപാട് മാനിക്കപ്പെടണം.

തങ്ങള്‍ മതത്തിന് എതിരല്ലെന്നും, വിശ്വാസം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമെന്നുമാണ് ഇടതുമുന്നണി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം അടുത്തകാലത്തായി പറഞ്ഞുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് പരമ്പരാഗതമായി വോട്ടു ചെയ്തുകൊണ്ടിരിക്കുന്ന ഹിന്ദുക്കളെ കബളിപ്പിക്കാനും, ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ്  ഇതിലൂടെ സിപിഎം ശ്രമിക്കുന്നതെന്ന കാര്യം കാണാതിരിക്കരുത്. മതമെന്നും വിശ്വാസമെന്നുമൊക്കെ സിപിഎം പറയുമ്പോള്‍ അത് സംഘടിത മതവിഭാഗങ്ങളെക്കുറിച്ചാണ്. അവരുടെ മതവും വിശ്വാസവുമൊക്കെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ഹിന്ദുക്കളുടെ കാര്യത്തില്‍ ഇങ്ങനെയൊരു ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് സിപിഎം കരുതുന്നില്ല. ശബരിമലയ്‌ക്കു പോകുന്നവരെയും തെയ്യം കെട്ടുന്നവരെയുമൊക്കെ ഊരുവിലക്ക് കല്‍പ്പിക്കുന്ന സിപിഎം, ഇതരമതസ്ഥരുടെ വിശ്വാസത്തില്‍ ഇടപെടാറില്ല. ഹജ്ജിനു പോകുന്നവര്‍ക്കും ഉംറ അനുഷ്ഠിക്കുന്നവര്‍ക്കുമൊന്നും, അവര്‍ പാര്‍ട്ടിക്കാരായാല്‍പ്പോലും സിപിഎമ്മില്‍ വിലക്കില്ല. ഹിന്ദുക്കള്‍ക്കെതിരെ മാത്രമാണ് പാര്‍ട്ടിയുടെ പെരുമാറ്റ ചട്ടം പ്രയോഗിക്കുന്നത്. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനും, ലിംഗസമത്വം സ്ഥാപിക്കുന്നതിന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കാനുമുള്ള തീരുമാനങ്ങള്‍ ചില മുസ്ലിം സംഘടനകള്‍ കണ്ണുരുട്ടി കാണിച്ചതോടെ വേണ്ടെന്നുവയ്‌ക്കുകയാണല്ലോ സിപിഎമ്മും സര്‍ക്കാരും ചെയ്തത്. ഹിന്ദുക്കളുടെ കാര്യത്തില്‍ ഇങ്ങനെയൊന്നും തങ്ങളില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന പരസ്യ പ്രഖ്യാപനമാണ് ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കാത്തത്.

Tags: കലാപംശബരിമലശബരിമലപ്രശ്നം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

ബംഗാള്‍ തെരഞ്ഞെടുപ്പ് കലാപം: കണക്കുകള്‍ പറയുന്ന കഠിന സത്യം

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു: മോദി

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.