Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനക്ഷേമത്തിന്റെ മഹാമാതൃക

ഭക്ഷ്യധാന്യ വിതരണത്തിന്റെ കാര്യത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് വന്‍തോതില്‍ കടപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായും കുറഞ്ഞ നിരക്കിലും നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പേരില്‍ നല്‍കി ജനങ്ങളുടെ അനുഭാവം നേടുകയാണല്ലോ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. എന്നിട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുകയും ചെയ്തു. ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ സഹായം കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2022, 10:17 am IST
in Editorial

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന ഒരുവര്‍ഷത്തേക്കുകൂടി നീട്ടിക്കൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ വളരെയധികം സന്തോഷത്തോടെയാവും സ്വീകരിക്കുക. അടുത്തവര്‍ഷം ഡിസംബര്‍ വരെയാണ് ഈ സൗജന്യറേഷന്‍ പദ്ധതി നീട്ടിയിരിക്കുന്നത്. എണ്‍പത്തിയൊന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷനായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കു പുറമെ പ്രതിമാസം അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് എന്നിവയാണ് ഗരീബ് കല്യാണ്‍ അന്നയോജനയിലൂടെ  ലഭിക്കുക. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍ 2020ല്‍ ഏര്‍പ്പെടുത്തിയ ഈ പദ്ധതി 2022 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നേരത്തെ നീട്ടിയിരുന്നു. ഉത്സവകാലത്ത് പാവപ്പെട്ടവര്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും സഹായമെത്തിക്കുന്നതിന്റെ ഭാഗമായാണ് ദീപാവലി സമ്മാനമായി സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷത്തേക്കു കൂടി ഭക്ഷ്യധാന്യ വിതരണം നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷത്തിലേറെയായി നല്‍കി വരുന്ന,  പ്രതിവര്‍ഷം രണ്ട് ലക്ഷം കോടി രൂപ ചെലവു വരുന്ന ഈ ഭക്ഷ്യധാന്യ വിതരണ പദ്ധതി ഡിസംബറോടെ അവസാനിപ്പിച്ച് ഭക്ഷ്യധാന്യങ്ങള്‍ പൊതുവിപണിയില്‍ ലഭ്യമാക്കുകയാണ് വേണ്ടതെന്ന നിതി ആയോഗ് നിര്‍ദേശം തള്ളിയാണ് ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.

അവസാന വരിയിലെ അവസാനത്തെയാളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ജനക്ഷേമ പദ്ധതികളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. ജന്‍ധന്‍ യോജന, സ്‌കില്‍ മിഷന്‍ യോജന, സ്വച്ഛഭാരത് അഭിയാന്‍, ഉജ്വല്‍ യോജന, ബേട്ടി ബെചാവോ, ബേട്ടി പഠാവോ എന്നിങ്ങനെ മുപ്പതോളം വന്‍ ജനക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഗ്രാമ-നഗരങ്ങളെന്ന വ്യത്യാസമില്ലാതെ വലിയ മാറ്റങ്ങളാണ് ഈ പദ്ധതികളുടെ വിജയങ്ങള്‍ കൊണ്ടുവന്നത്. ഇത്രയേറെ ജനക്ഷേമപദ്ധതികള്‍ കൊണ്ടുവരികയും, ജനങ്ങളെ അവയുടെ ഗുണഭോക്താക്കളാക്കുകയും ചെയ്ത മറ്റൊരു സര്‍ക്കാര്‍ ഇതിനു മുന്‍പ് രാജ്യത്ത് അധികാരത്തില്‍ വന്നിട്ടില്ല. ലോകത്തെ മറ്റൊരു രാഷ്‌ട്രവും ഇത്ര ബൃഹത്തായ പദ്ധതികള്‍ പ്രഖ്യാപിച്ച് വിജയത്തിലെത്തിച്ചതായി പറയാനാവില്ല. ഒരു ലോക റെക്കോര്‍ഡ് തന്നെയാണ് മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്ഥാപിച്ചിരിക്കുന്നതെന്നു പറയാം. ഇത്തരം പദ്ധതികള്‍ വിദഗ്‌ദ്ധമായി ആസൂത്രണം ചെയ്യുകയും ലക്ഷ്യപ്രാപ്തി കൈവരിക്കുകയും ചെയ്യുന്നതിനെ ലോക രാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. ഏതാണ്ട് ആറുപതിറ്റാണ്ടുകാലത്തോളം പറയത്തക്ക പ്രയോജനമൊന്നുമില്ലാതെ നികുതിപ്പണം മുടിക്കുന്ന വെള്ളാനയായി നിന്ന ആസൂത്രണ കമ്മീഷണനെ പിരിച്ചുവിട്ട മോദി സര്‍ക്കാരിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ യഥാര്‍ത്ഥ ക്ഷേമത്തിന് തടസ്സമാണ് ആസൂത്രണ ബോര്‍ഡെന്ന് തിരിച്ചറിഞ്ഞായിരുന്നു അത് പിരിച്ചുവിട്ട് പകരം നിതി ആയോഗ് സ്ഥാപിച്ചത്. ആ തീരുമാനം ശരിയാണെന്ന് സ്ഥാപിക്കുന്നതു കൂടിയാണ് മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ വിജയം.

ജനക്ഷേമ പദ്ധതികളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കാനിടയാക്കിയതെന്ന് പല പഠനങ്ങളും കണ്ടെത്തുകയുണ്ടായി. ഇക്കാരണം കൊണ്ടുതന്നെ ഇത്തരം പദ്ധതികളെക്കുറിച്ച് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയെന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യപരിപാടിയാണ്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ വെറും സൗജന്യങ്ങളായി ചിത്രീകരിക്കുകയാണ് ഈ പാര്‍ട്ടികള്‍ ചെയ്യുന്നത്. ജനങ്ങളില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെടുന്നതും, അധികാരം മരീചികയായി അകന്നുപോകുന്നതുമാണ് ഇതിനു കാരണം. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിച്ച് വോട്ടു വാങ്ങാനായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇത്തരം സൗജന്യങ്ങള്‍ നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഭക്ഷ്യധാന്യ വിതരണത്തിന്റെ കാര്യത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് വന്‍തോതില്‍ കടപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായും കുറഞ്ഞ നിരക്കിലും നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പേരില്‍ നല്‍കി ജനങ്ങളുടെ അനുഭാവം നേടുകയാണല്ലോ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. എന്നിട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുകയും ചെയ്തു. ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ സഹായം കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കും. ഇതു സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കേണ്ട ബാധ്യത കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിക്കുണ്ട്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ മോദിസര്‍ക്കാരിന് സംസ്ഥാനത്ത് അര്‍ഹമായ അംഗീകാരം കിട്ടാതെ പോകും.

Tags: bjpനരേന്ദ്രമോദിGareeb Kalyan Annayojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.