Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കി

ചന്ദ്രബോസ് വധക്കേസിൽ കുറ്റവാളിയായ മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെയാണ് സംസ്ഥാനത്തിന്റെ അപ്പീൽ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാൽ വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

Janmabhumi Online by Janmabhumi Online
Dec 13, 2022, 09:07 pm IST
in India
കൊലചെയ്യപ്പെട്ട ചന്ദ്രബോസ് (വലത്ത്) ചന്ദ്രബോസിനെ കൊലപ്പെടുത്തിയ നിഷാമിന്‍റെ ആഡംബരക്കാറായ ഹമ്മര്‍. ഇന്‍സെറ്റില്‍ നിഷാം (ഇടത്ത്)

കൊലചെയ്യപ്പെട്ട ചന്ദ്രബോസ് (വലത്ത്) ചന്ദ്രബോസിനെ കൊലപ്പെടുത്തിയ നിഷാമിന്‍റെ ആഡംബരക്കാറായ ഹമ്മര്‍. ഇന്‍സെറ്റില്‍ നിഷാം (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ദില്ലി: ചന്ദ്രബോസ് വധക്കേസിൽ കുറ്റവാളിയായ മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെയാണ് സംസ്ഥാനത്തിന്റെ അപ്പീൽ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാൽ വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

തൃശൂരിലെ ശോഭാ സിറ്റിയിലെ അപാര്‍ട്മെന്‍റില്‍ കാവല്‍ക്കാരനായ  ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ നിഷാമിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. തൃശൂര്‍ ശോഭാ സിറ്റിയിലെ ആഡംബര ഫ്ളാറ്റില്‍ കുടുംബത്തോടൊപ്പം താമസക്കുകയായിരുന്നു വന്‍ബിസിനസ്സുകാരനായ മുഹമ്മദ് നിഷാം.തന്റെ ആഡംബരക്കാറായ ഹമ്മര്‍ ഇടിച്ചായിരുന്നു മുഹമ്മദ് നിഷാം ചന്ദ്രബോസിനെ കൊലപ്പെടുത്തിയത്.   ഭ്രാന്തമായ ആക്രമണമാണ് ചന്ദ്രബോസിനു നേരേ നിഷാം നടത്തിയതെന്നാണ് വിധിയില്‍ ഹൈക്കോടതി  പറഞ്ഞത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന സര്‍ക്കാര്‍ വാദത്തോട് ഹൈക്കോടതി വിയോജിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.  

മുൻകാല ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് നിഷാം. പരിക്കേറ്റ് മൃത്യപ്രായനായ ചന്ദ്രബോസിനെ നേരെ വീണ്ടും ആക്രമണം നടത്തി. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയത്. സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് സര്‍ക്കാരിന് വേണ്ടി അപ്പീല്‍ നല്‍കിയിരിക്കുന്നത്. അപ്പീല്‍ നല്‍കാന്‍ നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. സമൂഹത്തിന് നിഷാം വിപത്തും ഭീഷണിയുമാണെന്നും അപ്പീലില്‍ പറയുന്നു.  

ജീവപര്യന്തം തടവിനു പുറമെ 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശ്ശൂര്‍ സെഷന്‍സ് കോടതി മുഹമ്മദ് നിഷാമിന് വിധിച്ചത്. പിഴത്തുകയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഈ വിധി ഹൈക്കോടതി പൂര്‍ണമായും ശരിവെച്ചിരുന്നു.  ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. ഇത് സുപ്രീം കോടതി തള്ളിയിരുന്നു. 

സര്‍ക്കാര്‍ നീക്കത്തില്‍ വൈരുദ്ധ്യം

പക്ഷെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിട്ടയയ്‌ക്കാന്‍ വേണ്ടി തയ്യാറാക്കിയ തടവുകാരുടെ പട്ടികയില്‍ മുഹമ്മദ് നിഷാമിന്റെ പേരുണ്ടായിരുന്നു. അന്ന് ഒരു മാധ്യമം വിവരാവകാശരേഖ വഴി സംഘടിപ്പിച്ച രേഖയിലാണ് കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ പ്രതി മണിച്ചനോടൊപ്പം ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ പേരും ഉള്‍പ്പെട്ടിരുന്നത്. സംഭവം വിവാദമായതോടെ മുഹമ്മദ് നിഷാമിന്റെ പേര് പട്ടികയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. 2016 ല്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക ശിക്ഷായിളവ് നല്‍കി വിട്ടയക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കി 2016 ഒക്ടോബര്‍ 17ന് സര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു. മൂവായിരത്തോളം തടവുകാരില്‍ 2262 പേര്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്നായിരുന്നു നിര്‍ദേശം.

Tags: ചന്ദ്രബോസ് വധക്കേസിസുപ്രീംകോടതിdeathസര്‍ക്കാര്‍മുഹമ്മദ് നിഷാമി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

Kerala

പേ വിഷ ബാധയേറ്റുളള മരണം ഏറുന്നതില്‍ ആശങ്ക, കുത്തിവയ്‌പെടുത്തിട്ടും രക്ഷയില്ല

India

പഹൽഗാം ഭീകരർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയതിന് സുരക്ഷാ സേന പിടികൂടി ; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയിൽ വീണു; ഇംതിയാസ് അഹമ്മദ് മരിച്ചു

Kerala

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്കടുത്തേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് അബദ്ധത്തിൽ വെട്ടേറ്റു, തൽക്ഷണം ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies