Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കര്‍ക്കിടകം വന്ന് വിളിച്ചപ്പോള്‍ സതീഷ് ബാബു യാത്രയായി

1979 ല്‍ നടന്ന ഈ പരിപാടിയില്‍ ഞങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. പിന്നീട് റവന്യൂ ജില്ലാ കലോത്സവങ്ങളിലും, യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇന്ത്യക്ക് പുറത്ത് ഞാന്‍ അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുമ്പോള്‍ ''നേടുന്നവരും, നഷ്ടപ്പെടുന്നവരും'' എന്ന സീരിയലിന്റെ വര്‍ക്കുമായി അദ്ദേഹം യുഎഇയില്‍ വന്നപ്പോള്‍ ഞങ്ങള്‍ രണ്ട് ദിവസം ഒന്നിച്ച് താമസിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 08:03 pm IST
in Varadyam

ഡോ. റഷീദ് പാനൂര്‍

അപ്രതീക്ഷിതമായ ഷോക്കായിരുന്നു പയ്യന്നൂര്‍ സതീഷ് ബാബുവിന്റെ മരണ വാര്‍ത്ത. ഞാന്‍ പിഡിസി ക്ലാസ്സുകളില്‍ വടകരയ്‌ക്കടുത്തുള്ള പാനൂര്‍ മടപ്പള്ളി കോളജില്‍ പഠിക്കുമ്പോള്‍ ബാലജനസഖ്യം ഉത്തരമേഖലാ മലയാള പ്രസംഗ മത്സരം കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ നടന്നിരുന്നു. സതീഷ് ബാബുവും അതില്‍ പങ്കെടുത്തിരുന്നു. 1979 ല്‍ നടന്ന ഈ പരിപാടിയില്‍ ഞങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. പിന്നീട് റവന്യൂ ജില്ലാ കലോത്സവങ്ങളിലും, യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇന്ത്യക്ക് പുറത്ത് ഞാന്‍ അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുമ്പോള്‍ ”നേടുന്നവരും, നഷ്ടപ്പെടുന്നവരും” എന്ന സീരിയലിന്റെ വര്‍ക്കുമായി അദ്ദേഹം യുഎഇയില്‍ വന്നപ്പോള്‍ ഞങ്ങള്‍ രണ്ട് ദിവസം ഒന്നിച്ച് താമസിച്ചിരുന്നു.  

ആറടിയില്‍ കൂടുതല്‍ പൊക്കമുള്ള സതീഷ് ബാബു എവിടെ നിന്നാലും ശ്രദ്ധിക്കപ്പെടും. കുലീനമായ പെരുമാറ്റവും ബുദ്ധിപരമായ സത്യസന്ധതയും അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയിരുന്നു. ‘മണ്ണ്’ എന്ന നോവല്‍ പബ്ലിഷ് ചെയ്യുമ്പോള്‍ സുരേഷ് ബാബുവിന്റെ പ്രായം 25 വയസ്സ് മാത്രമായിരുന്നു. വടക്കന്‍ മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ തിരുശേഷിപ്പുകളാണിതിന്റെ തീം. ഇഎംഎസ് അവതാരിക എഴുതിയ ഈ നോവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ‘ഉറങ്ങാന്‍ വയ്യ’ എന്ന കഥയ്‌ക്ക് ഈ ലേഖകന്‍ പഠനം എഴുതിയിട്ടുണ്ട്. നോവല്‍, ചെറുകഥ, ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 30 ല്‍ കൂടുതല്‍ പുസ്തകങ്ങള്‍ സതീഷ് എഴുതിയിട്ടുണ്ട്. കേരളാ സാഹിത്യ അക്കാദിയുടെ അവാര്‍ഡ് നേടിയ ‘പേര മരം പൂത്തപ്പോള്‍’ എന്ന കഥാസമാഹാരത്തിന്റെ ഒരു കോപ്പി ഒപ്പിട്ട് എനിക്ക് കൊറിയറില്‍ എത്തിച്ചു തന്നിരുന്നു. ‘കമലഹാസന്‍ അഭിനയിക്കാതെ പോയ സിനിമ’ എന്ന കഥ അടുത്തകാലത്ത് സതീഷിനെ വീണ്ടും വിവാദനായകനാക്കി.

അവസാനകാലത്ത് അദ്ദേഹം എഴുതിയ കഥകള്‍ റിയലിസത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു. കാല്‍പനിക ലാവണ്യത്തിന്റെ മിനുക്കു പണികള്‍ ഉപേക്ഷിച്ച് ആധുനിക കാലഘട്ടത്തെ നോക്കിക്കാണാന്‍ റിയലിസവും മാജിക്കല്‍ റിയലിസവും അദ്ദേഹം ഉപയോഗിച്ചു.

സാഹിത്യരംഗത്ത് മാത്രമല്ല, സിനിമാ രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 2011 മുതല്‍ 2016 വരെ കേരളാ സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്റെ സെക്രട്ടറിയായിരുന്നു. ഈ സ്ഥാപനത്തെ ഔന്നത്യത്തിന്റെ പുതിയ ആകാശത്തേക്ക് നയിച്ചത് സതീഷ് ബാബുവാണ്. ”മരണം രംഗബോധമില്ലാത്ത കോമാളിയാണ്” എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ചിരിച്ചുകൊണ്ട് എല്ലാവരോടും, പാല്‍ നുരപോലെ പെരുമാറുന്ന സതീഷ് ബാബു ഒന്നും പറയാതെ യാത്രയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.