Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ-റെയില്‍ സ്പെഷ്യല്‍ ഓഫീസറെ ട്രാവന്‍കൂര്‍ ഹൗസ് സ്പെഷ്യല്‍ ഓഫീസറാക്കാന്‍ നീക്കം; ലക്ഷ്യം ട്രാവൻകൂർ ഹൗസ് സ്വകാര്യ ഹോട്ടല്‍ ശൃംഖലയ്‌ക്ക് കൈമാറ്റം

മതിപ്പുവില അയ്യായിരം കോടിക്ക് മുകളിലുള്ള കണ്ണായ ഭൂമി കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ശ്രമം.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Nov 26, 2022, 10:28 am IST
in Kerala

ന്യൂദല്‍ഹി: കെ-റെയില്‍ സ്പെഷ്യല്‍ ഓഫീസര്‍ എ.കെ. വിജയകുമാറിനെ ദല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസിന്റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസറായി നിയമിക്കാന്‍ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരമുള്ള ശിപാര്‍ശ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെത്തി. ഉടന്‍ ഉത്തരവുണ്ടാകും. ചീഫ് സെക്രട്ടറി അടക്കമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണിത്.

ദല്‍ഹിയിലെ കണ്ണായ സ്ഥലത്തെ ട്രാവന്‍കൂര്‍ ഹൗസിന്റെ പന്ത്രണ്ട് ഏക്കര്‍ സ്വകാര്യ ബിസിനസുകാര്‍ക്ക് കൈമാറാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമനം.

കെ-റെയില്‍ സ്പെഷ്യല്‍ ഓഫീസറായി കേരളാ ഹൗസില്‍   പ്രവര്‍ത്തിക്കുന്ന വിജയകുമാറിനെതിരെ ദല്‍ഹിയിലെ റസിഡന്റ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും പരാതികള്‍ നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിജയകുമാര്‍ ഉപയോഗിക്കുന്നതിലടക്കം കമ്മീഷണര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. മന്ത്രാലയ രേഖകള്‍ ഉപയോഗിക്കരുതെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിജയകുമാറിന് നിര്‍ദേശം നല്‍കിയിരുന്നു.  

മധ്യ ദല്‍ഹിയിലെ 12 ഏക്കര്‍ അടങ്ങുന്ന ട്രാവന്‍കൂര്‍ ഹൗസ് സ്വകാര്യ ഹോട്ടല്‍ ശൃംഖലയ്‌ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ്  നിയമനം. മതിപ്പുവില അയ്യായിരം കോടിക്ക് മുകളിലുള്ള  കണ്ണായ ഭൂമി കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ശ്രമം. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ബെംഗളൂരുവിലെ താവഴിയിലുള്ള വേണുഗോപാല്‍ വര്‍മ്മ  ചെന്നൈയിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി  250 കോടിക്ക്  വില്‍പ്പനക്കരാര്‍ ഒക്ടോബര്‍ 21ന് ഒപ്പുവെച്ചിട്ടുണ്ട്. ഭൂമിക്ക് പട്ടയം തേടി തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യവര്‍മ്മ കേന്ദ്ര ലാന്‍ഡ് ഡവലപ്മെന്റ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയില്‍ മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രം തേടിയിരുന്നു. ഇതില്‍ പുതിയ നിലപാട് നല്‍കാനും സംസ്ഥാനം ശ്രമം തുടങ്ങി.

1916ലാണ് ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ദല്‍ഹിയില്‍ എട്ട് ഏക്കര്‍ ഭൂമി വാങ്ങിയത്. കപൂര്‍ത്തല മഹാരാജാവില്‍ നിന്ന് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് 1936ല്‍ ആറേക്കര്‍ ഭൂമിയും വാങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം ഇതു കേന്ദ്ര നിയന്ത്രണത്തിലായിരുന്നു. 1967ല്‍ കേരള എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് 2.16 ഏക്കര്‍ ഭൂമി കൈമാറി,  ഇവിടെ കേരളാ സ്‌കൂള്‍ സ്ഥാപിച്ചു. 1988ല്‍ സുപ്രീംകോടതി 3.88 ഏക്കറിന്റെ കൈവശാവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കി. സംസ്ഥാന സര്‍ക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ 2011ലും 2014ലും ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഈ ഭൂമിയിലുള്ള നിര്‍മ്മാണ അപേക്ഷകള്‍ തള്ളിയിരുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും നാഷണല്‍ ആര്‍ക്കൈവ്സില്‍ നിന്നും ലഭിച്ച രേഖകള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ഭൂമിയില്‍ കൈവശാവകാശം മാത്രമേയുള്ളുവെന്നാണ് രാജകുടുംബത്തിന്റെ നിലപാട്.

Tags: K railTravancore Housedelhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

India

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

Samskriti

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.