Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാംസ്‌കാരിക കൈമാറ്റങ്ങളുടെ കാശി-തമിഴ് സംഗമം

കാശിയും രാമേശ്വരവും പങ്കിടുന്നത് ഒരേ സാംസ്‌കാരികധാരയാണെന്ന സത്യം ഉള്‍ക്കൊള്ളാന്‍ സ്ഥാപിതതാല്‍പ്പര്യക്കാര്‍ വിസമ്മതിച്ചു. പക്ഷേ ഇതിനൊക്കെ ഇന്ന് അതിവേഗം മാറ്റം വന്നുകൊണ്ടണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കാശി-തമിഴ് സംഗമം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 22, 2022, 05:19 am IST
in Editorial

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന കാശി-തമിഴ് സംഗമം ആധുനികകാലത്തും ഭാരതീയ സംസ്‌കാരത്തിന്റെ വൈവിധ്യവും ഐക്യവുമാണ് വിളിച്ചോതുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാല സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ചരിത്രപരമായ പ്രാധാന്യവും സമകാലീന പ്രസക്തിയും എടുത്തു പറയേണ്ടതുണ്ട്. പൗരാണിക കാലം മുതല്‍ തമിഴ്‌നാടും കാശിയും തമ്മില്‍ നടന്നിട്ടുള്ള സാംസ്‌കാരിക വിനിമയങ്ങള്‍ അന്വേഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിട്ടുള്ള കാശി-തമിഴ് സംഗമത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും പണ്ഡിതന്മാരും ചിന്തകന്മാരും കലാകാരന്മാരും കരകൗശല വിദഗ്ധരും ഒന്നുചേരുന്നു എന്നത് പ്രധാന സവിശേഷതയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള 2500 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നതിനു പുറമെ കൈത്തറി മുതല്‍ പാചകരീതികള്‍ വരെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ തമിഴ് ഭാഷയിലെ ആത്മീയ ഗ്രന്ഥമായ തിരുക്കുറലും, കാശി-തമിഴ് സംസ്‌കാരത്തെക്കുറിച്ചുള്ള പുസ്തകങ്ങളും പ്രധാനമന്ത്രി പ്രകാശനം ചെയ്തത് പുതിയൊരു തുടക്കമാണ്. ഉദ്ഘാടന പരിപാടിയില്‍ തെന്നിന്ത്യന്‍ സംഗീതത്തിലെ മുടിചൂഡാമന്നനായ ഇളയരാജ പങ്കെടുത്തതും, സംഘത്തോടൊപ്പം ഗാനം ആലപിച്ചതും വിസ്മയകരമായ അനുഭവമായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും മറ്റും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തില്‍ പ്രധാനമന്ത്രിയെക്കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും കേന്ദ്രമന്ത്രിമാരായ എല്‍. മുരുകനും ധര്‍മേന്ദ്ര പ്രധാനുമൊക്കെ പങ്കെടുത്തത് ചടങ്ങിന്റെ ഗാംഭീര്യത്തിനു മാറ്റുകൂട്ടി.

ഗംഗാ-യമുനാ സംഗമത്തോടാണ് പ്രധാനമന്ത്രി കാശി-തമിഴ് സംഗമത്തെ ഉപമിച്ചത്. ഭാരതത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് കാശിയെന്നും, തമിഴ്‌നാടും തമിഴ് സംസ്‌കാരവും പൗരാണികമായ സാംസ്‌കാരിക കേന്ദ്രമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെ കാശി-തമിഴ് സംഗമം ശക്തിയുടെ ആഘോഷമാണ്. ഇങ്ങനെയൊക്കെ അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ലഭിച്ചതുതന്നെ വലിയൊരു ഭാഗ്യമാണ്. അഞ്ഞൂറുവര്‍ഷത്തോളമായി ഇതിന് വിപരീതദിശയിലായിരുന്നു സ്ഥിതിഗതികള്‍. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും പ്രതീക്ഷിച്ചതിനു വിരുദ്ധമായി സാംസ്‌കാരിക തിന്മകള്‍ പല നിലകളില്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഈ രീതിക്ക് മൗലികമായിത്തന്നെ ഇപ്പോള്‍ മാറ്റംവന്നിരിക്കുന്നു. കാശിധാമിന്റെ പുനര്‍നിര്‍മാണത്തോടെ പൗരാണിക നഗരത്തിന്റെ പരിശുദ്ധി വീണ്ടെടുത്തിരിക്കുകയാണ്. കാശി വിശ്വനാഥ ക്ഷേത്രവും മഥുര ശ്രീകൃഷ്ണ ക്ഷേത്രവും ഹിന്ദുജനതയ്‌ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. അയോധ്യയിലെ രാമജന്മഭൂമിയില്‍ അതിബൃഹത്തായ ക്ഷേത്രം ഉയരുകയാണ്. ഇതിനൊക്കെ എതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ ഏറെക്കുറെ കെട്ടടങ്ങിക്കഴിഞ്ഞു. അജ്ഞതയിലും തെറ്റിദ്ധാരണയിലും അകപ്പെട്ടിരുന്ന ജനത അതിവേഗം സാംസ്‌കാരികമായ തിരിച്ചറിവുകള്‍ നേടുകയാണ്.  ചില കേന്ദ്രങ്ങള്‍ രാഷ്‌ട്രീയവും മതപരവുമായ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവയൊന്നും ഇനിയുള്ള കാലം വിജയിക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പാണ്. ഇതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവാണ് കാശി-തമിഴ് സംഗമം. കുറച്ചുവര്‍ഷം മുന്‍പുവരെ ഇങ്ങനെയൊന്ന് സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ലല്ലോ.

ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ സമ്പന്നമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഏക ഭാരതം ശ്രേഷ്ഠഭാരതം’ എന്ന പരിപാടിയുടെ ഭാഗമാണ് കാശി-തമിഴ് സംഗമവും. ആധുനിക ഭാരതത്തിന്റെ ഐക്യത്തെ ഊട്ടിയുറപ്പിച്ച സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ 2015 ലെ ജന്മദിനത്തിലാണ് പ്രധാനമന്ത്രി മോദി ഏക ഭാരത് ശ്രേഷ്ഠ ഭാരത് പ്രഖ്യാപിച്ചത്. വിവിധ ഭാഷകളും വേഷങ്ങളും ഭക്ഷണവുമൊക്കെ ശീലിച്ചവരാണെങ്കിലും ഭാരത ജനതയുടെ സാംസ്‌കാരിക ഐക്യം ലോകത്തിന് എക്കാലവും വിസ്മയമാണ്. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമൊക്കെ ഒന്നിക്കുന്ന ഒരു ആന്തരിക ഭൂപടം ഓരോ ഭാരതീയന്റെയും മനസ്സിലുണ്ട്. അതിനെ നശിപ്പിക്കാനാണ് അധിനിവേശ ശക്തികളും വിഘടനവാദികളും കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഘട്ടത്തില്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ആവേശവും ഇവര്‍ക്കുണ്ടായിരുന്നു. തമിഴ് ഭാഷയുടെ പേരിലും സംസ്‌കാരത്തിന്റെ പേരിലും അഭിമാനം കൊള്ളുന്ന ചിലര്‍ അതൊക്കെ വിദ്വേഷായുധമായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായി. ഉത്തരഭാരതത്തെ ഇക്കൂട്ടര്‍ മറ്റൊരു രാജ്യമായി ചിത്രീകരിച്ചു. കാശിയും മറ്റുമായുള്ള തമിഴ് ജനതയുടെ സാംസ്‌കാരികവും ആത്മീയവുമായ ബന്ധം ബോധപൂര്‍വം തന്നെ തമസ്‌കരിച്ചു. കാശിയും രാമേശ്വരവും പങ്കിടുന്നത് ഒരേ സാംസ്‌കാരികധാരയാണെന്ന സത്യം  ഉള്‍ക്കൊള്ളാന്‍ സ്ഥാപിതതാല്‍പ്പര്യക്കാര്‍ വിസമ്മതിച്ചു.  പക്ഷേ ഇതിനൊക്കെ ഇന്ന് അതിവേഗം മാറ്റം വന്നുകൊണ്ടണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കാശി-തമിഴ് സംഗമം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പാണ്.

Tags: Tamilnaduകാശി വിശ്വനാഥ ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

India

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി ; ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി

Vicharam

കീഴടിയില്‍ നിന്ന് കുഴിച്ചെടുക്കുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.