Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു ‘മുഖമുദ്ര സത്യസന്ധത ‘-കന്നിപ്രസംഗത്തിലേ ബ്രിട്ടീഷുകാരുടെ ഹൃദയം കവര്‍ന്ന് സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ കൂടിയായ ഋഷി സുനക് ചുമതലയേറ്റു. പ്രധാനമന്ത്രിയായി ചുതമലയേല്‍ക്കുന്നതിന് മുന്നോടിയായി ബക്കിംങ്ഹാം കൊട്ടാരത്തിലെത്തി റിഷി സുനക് ചാള്‍സ് രാജാവ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ നഗരത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ സുനക് രാജ്യത്തെ അഭിസംബോധന ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2022, 05:29 pm IST
in World

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ കൂടിയായ ഋഷി സുനക് ചുമതലയേറ്റു. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത്.  

പ്രധാനമന്ത്രിയായി ചുതമലയേല്‍ക്കുന്നതിന് മുന്നോടിയായി ബക്കിംങ്ഹാം കൊട്ടാരത്തിലെത്തി റിഷി സുനക് ചാള്‍സ് രാജാവ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ നഗരത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍  ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ 42 കാരനായ സുനക് രാജ്യത്തെ അഭിസംബോധന ചെയ്തു.  

ബ്രിട്ടന്റെ എല്ലാ ഭയാശങ്കകളേയും അകറ്റുന്നതായിരുന്നു കന്നിപ്രസംഗം. ആര്‍ജിക്കേണ്ട ഒന്നാണ് വിശ്വാസമെന്നും ഞാന്‍ നിങ്ങളുടെയെല്ലാം വിശ്വാസം നേടിയെടുക്കുമെന്നും  ഋഷി സുനക് പറഞ്ഞു.  

കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനമൊഴിഞ്ഞ രണ്ട് പ്രധാനമന്ത്രിമാരുടെ പോരായ്‌മകളെ നികത്തുന്ന ഒന്നായിരിക്കും തന്റെ ഭരണമെന്ന സന്ദേശം ബോറിസ് ജോണ്‍സണെയും ലിസ് ട്രസിനെയും വേദനിപ്പിക്കാതെ ബ്രിട്ടീഷ് ജനതയിലേക്കെത്തിക്കാന്‍ കഴിഞ്ഞതായിരുന്നു റിഷി സുനകിന്റെ വിജയം. ഒപ്പം 40 വര്‍ഷത്തെ ഏറ്റവും വലിയ പണപ്പെരുപ്പ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ബ്രിട്ടനെ അതില്‍ നിന്നും കരകയറ്റുമെന്ന ഉറപ്പുനല്‍കലും ബ്രിട്ടീഷ് ജനതയ്‌ക്ക് ആശ്വാസമായി.  

സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് നടത്തിയ ചില അബദ്ധങ്ങള്‍ തിരുത്താന്‍ കൂടിയാണ് ടോറി നേതാവായി തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ലിസ് ട്രസ് തെറ്റ് ചെയ്തില്ലെന്നും വിശുദ്ധമായ ലക്ഷ്യത്തോടെ ചില കാര്യങ്ങള്‍ ചെയ്തതാണെന്നും സുനക് പറഞ്ഞു. ദുരുദ്ദേശ്യത്തോടെയോ ഗൂഢലക്ഷ്യത്തോടെയോ ചെയ്തതല്ല. പക്ഷെ അത് അബദ്ധങ്ങലായി. പക്ഷെ ഈ തെറ്റുകള്‍ പരിഹരിക്കുമെന്നും അദ്ദേഹം ബ്രിട്ടീഷ് ജനതയ്‌ക്ക് ഉറപ്പുനല്‍കി. കോവിഡ് തീര്‍ത്ത പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും രാജ്യം ഇപ്പോള്‍ ഒരു അഗാധമായ സാമ്പത്തിക പ്രതിസന്ദിയിലൂടെ കടന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കരകയറ്റുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.  

അഴിമതിയും സത്യസന്ധതയില്ലായ്‌മയുമായിരുന്നു മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ അധികാരത്തില്‍ നിന്നും തറപറ്റിച്ചത്. ഇക്കാര്യത്തിലും സുനക് ബ്രിട്ടീഷ് ജനതയുടെ വിശ്വാസം കയ്യിലെടുക്കാന്‍ മറന്നില്ല. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നല്‍കിയ സംഭാവനകളെ വാഴ്‌ത്തിപ്പറഞ്ഞുകൊണ്ടായിരുന്നു ആമുഖം. അതോടൊപ്പം അദ്ദേഹത്തിന് കൈമോശം വന്ന  സത്യസന്ധത എന്ന മൂല്യമായിരിക്കും തന്റെ സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പറഞ്ഞതിനെ  ആവേശത്തോടെയാണ് ബ്രിട്ടീഷ് ജനത സ്വീകരിച്ചത്. രാജ്യത്തെ വാക്കുകള്‍ കൊണ്ടല്ല, പ്രവര്‍ത്തികള്‍ കൊണ്ട് ഒന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ശക്തമായ പൊതുജനാരോഗ്യം, മെച്ചപ്പെട്ട സ്കൂളുകള്‍, സുരക്ഷിതമായ തെരുവുകള്‍, നിയന്ത്രണമുള്ള അതിര്‍ത്തികള്‍, പരിസ്ഥിതി സംരക്ഷണം, സായുധസേനയ്‌ക്കുള്ള പിന്തുണ ഇതെല്മലാം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് ശേഷം ജനങ്ങളെ ഒരിയ്‌ക്കല്‍ കൂടി അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണ്ടിംഗ് സ്ട്രീറ്റില്‍ പ്രവേശിച്ചു. 100 മുറികളുള്ളതാണ് ഈ ആഡംബര വസതി. 

അതേ സമയം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ബ്രിട്ടനെ കരകയറ്റാന്‍ എന്ത് മാജിക് ടച്ചാണ് കൊണ്ടുവരാന്‍ പോകുന്നതെന്ന കാര്യം റിഷി സുനകും സംഘവും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. റഷ്യയ്‌ക്കെതിരെ ഉക്രൈന് അനുകൂലമായി കടുത്ത നിലപാടുകള്‍ പിന്തുടരുന്ന ബ്രിട്ടീഷ് നയം തന്നെ റിഷി സുനകും പിന്തുടരുമോ എന്നും കണ്ടറിയണം. ഇനി മന്ത്രിസഭാരൂപീകരണമാണ് അടുത്ത ഘട്ടം. 

സുനകിന്‍റേത് ചരിത്രത്തിലെ രണ്ടാമത്തെ സുദീര്‍ഘ പ്രസംഗം

 ഋഷി സുനകിന്റെ പ്രധാനമന്ത്രിയായി ചുതലയേറ്റുകൊണ്ടുള്ള കന്നി പ്രസംഗം ബ്രിട്ടീഷ് ചരിത്രത്തില്‍ രണ്ടാമത്തെ സുദീര്‍ഘ പ്രസംഗമാണ്. അഞ്ച് മിനിറ്റ് 56 സെക്കന്‍റായിരുന്നു റിഷി സുനകിന്റെ പ്രസംഗം. ഇക്കാര്യത്തില്‍ റെക്കോഡ് ബോറിസ് ജോണ്‍സന്റെ പേരിലാണ്- 11 മിനിറ്റും 13 സെക്കന്‍റും. 

സമയം കളയാതെ ട്വിറ്ററില്‍ പുതിയ ബയോ-  ഋഷി  സുനക് -പ്രധാനമന്ത്രി,  യുണൈറ്റഡ് കിംഗ്ഡം  

റിഷി സുനക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടന്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജില്‍ പുതിയ മാറ്റങ്ങ്ലള്‍ വന്നു. റിഷി സുനക്- പ്രധാനമന്ത്രി യുണൈറ്റഡ് കിംഗ്ഡം എന്നായിരുന്നു ബയോ തലക്കെട്ട്. ഏകദേശം 8.89 ലക്ഷം ഫോളോവേഴ്സാണ് സുനകിന് ട്വിറ്ററില്‍ ഉള്ളത്. 

Tags: ബ്രിട്ടീഷ്ഋഷി സുനക്ബ്രിട്ടീഷ് പ്രധാനമന്ത്രിബ്രിട്ടനില്‍ പ്രധാനമന്ത്രി10 ഡൗണിംഗ് സ്ട്രീറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്നെ നയിക്കുന്നത് ഹിന്ദുവിശ്വാസം; എന്റെ മേശപ്പുറത്ത് ഗണപതി ഭഗവാന്‍; ജയ് സിയാ റാം വിളിച്ച് രാംകഥയില്‍ പങ്കെടുത്ത് ബ്രീട്ടിഷ് പ്രധാനമന്ത്രി

World

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ പടരുന്നു; ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

World

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ലണ്ടനിലേക്ക് മടങ്ങുന്നു; രാജകുടുംബവുമായി ബന്ധം ഊഷ്മളമാകുമോ ?

India

ബ്രിട്ടീഷുകാര്‍ തീര്‍ത്ത ആഖ്യാനങ്ങള്‍ തിരുത്തേണ്ട സമയം കഴിഞ്ഞു; സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇത്തരംനുണകളാണ് ചിന്താഗതിയെ ഭരിക്കുന്നത്: ദത്താത്രേയ ഹൊസബാളെ

Hockey

എഫ്ഐഎച്ച് പ്രോ ലീഗില്‍ ഇന്ത്യ ബ്രിട്ടണെ നേരിടും; ഇന്നലെ ബല്‍ജിയത്തെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.