Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അസന്തുലിത ജനസംഖ്യ രാജ്യത്തിന് അത്യാപത്ത്

മുത്തലാഖ് നിരോധന നിയമത്തിന്റെയും പൗരത്വ ഭേദഗതി നിയമത്തിന്റെയും മറ്റും കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ ജനപ്പെരുപ്പ നിയന്ത്രണത്തിന്റെ കാര്യത്തിലും ആവശ്യമായി വരികയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഈ രാജ്യം ശക്തമായും സുരക്ഷിതമായും നിലനില്‍ക്കേണ്ടത് രാജ്യസ്‌നേഹികളായ ഓരോ പൗരന്റെയും ആവശ്യമാണ്. ജനപ്പെരുപ്പവും അതിന്റെ വിസ്‌ഫോടനവും ഇതിനെതിരായിരിക്കും. ഇത് ഒഴിവാക്കാനുള്ള എല്ലാ അധികാരവും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനുണ്ട്

Janmabhumi Editorial Desk by Janmabhumi Editorial Desk
Oct 21, 2022, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

സമഗ്രവും എല്ലാവര്‍ക്കും ബാധകവുമായ ജനസംഖ്യാ നയത്തിന് സര്‍ക്കാര്‍ രൂപംനല്‍കണമെന്ന ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ നിര്‍ദേശം രാജ്യസ്‌നേഹികളും രാജ്യത്തിന്റെ വികസനത്തില്‍ താല്‍പ്പര്യമുള്ളവരും നിരുപാധികം സ്വാഗതം ചെയ്യുമെന്നതില്‍ സംശയമില്ല. രാജ്യത്തെ വിഭവങ്ങള്‍ പരിമിതമായ സാഹചര്യത്തില്‍ ജനസംഖ്യാ വിസ്‌ഫോടനം ആശങ്കാജനകമാണെന്നും, ഇക്കാര്യത്തില്‍ പൊതുവായ ബോധവല്‍ക്കരണവും ജാഗ്രതയും ആവശ്യമാണെന്നുമുള്ള ഹൊസബാളെയുടെ അഭിപ്രായത്തില്‍ രാഷ്‌ട്രീയത്തിനുപരിയായി അടിയന്തരമായ ശ്രദ്ധ പതിയേണ്ടതുണ്ട്. മതപരിവര്‍ത്തനം രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതിന് കാരണമായി, ജനസംഖ്യയിലെ മതപരമായ അസന്തുലിതാവസ്ഥ പല രാജ്യങ്ങളുടെയും വിഭജനത്തിലേക്ക് നയിച്ചു, നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതും ഇതിനാലാണ് എന്നൊക്കെയുള്ള അസുഖകരമായ ചില വസ്തുതകളും ഹൊസബാളെ അവതരിപ്പിച്ചു. ഇതിനോടൊക്കെ രാഷ്‌ട്രീയമായി വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ അവര്‍ക്കും വസ്തുതകള്‍ നിഷേധിക്കാനാവില്ല. ജനസംഖ്യയിലെ അസന്തുലിതാവസ്ഥയുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളിലേക്ക് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും നാഗ്പൂരിലെ ഈ വര്‍ഷത്തെ വിജയദശമി സന്ദേശത്തില്‍ വിരല്‍ചൂണ്ടിയിരുന്നു. രാജ്യത്ത് ജനസംഖ്യാ വര്‍ധനവ് ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും, ഇതിന് ആനുപാതികമായ വിഭവങ്ങളില്ലെങ്കില്‍ സമൂഹത്തിന് താങ്ങാനാവാത്ത ഭാരമായി മാറുമെന്നും സര്‍സംഘചാലക് പറഞ്ഞത് ചില കോണുകളില്‍ സൃഷ്ടിച്ച അസ്വസ്ഥതയ്‌ക്ക് കാരണം രാഷ്‌ട്രീയവും മതപരവുമൊക്കെയായ സ്ഥാപിതാല്‍പ്പര്യങ്ങളാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

സര്‍ക്കാര്‍ പുതിയൊരു ജനസംഖ്യാ നയത്തിന് രൂപംനല്‍കണമെന്ന ആര്‍എസ്എസിന്റെ ആവശ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് ഏതെങ്കിലും മതത്തെയും സമുദായത്തെയും മാത്രം ബാധിക്കുന്നതല്ല. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചും, അത് നിയന്ത്രിക്കേണ്ട ആവശ്യകതയെക്കുറിച്ചും ആരെങ്കിലും സംസാരിച്ചാല്‍ മുസ്ലിം വിരുദ്ധമാണെന്ന പ്രചാരണം ഉടനെയുണ്ടാവുന്നു. സര്‍സംഘചാലകിന്റെ വിജയദശമി സന്ദേശത്തിനെതിരെ അസാസുദ്ദീന്‍ ഒവൈസി നിലവാരമില്ലാത്ത ഭാഷയില്‍ നടത്തിയ പ്രതികരണം ഒറ്റപ്പെട്ടതല്ല. ജനസംഖ്യയില്‍ മതപരമായുണ്ടാകുന്ന വളര്‍ച്ചയും, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചരിത്രത്തില്‍ നിന്നും വര്‍ത്തമാനകാലത്തുനിന്നും പഠിക്കാന്‍ കൂട്ടാക്കാത്തവരാണ് ഇക്കൂട്ടര്‍. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ മൂലം ഈ നൂറ്റാണ്ടില്‍ത്തന്നെ രൂപംകൊണ്ട പുതിയ രാജ്യങ്ങളാണ് കിഴക്കന്‍  ടിമൂര്‍, ദക്ഷിണ സുഡാന്‍, കൊസോവ തുടങ്ങിയവ. നമുക്കാണെങ്കില്‍ ഇന്ത്യാ വിഭജനം നല്‍കുന്ന പാഠവുമുണ്ട്. ജനസംഖ്യയിലെ മതപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഇതു കാണിക്കുന്നത്. സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ആധിപത്യത്തിന് ജനസംഖ്യയെ ഉപയോഗിക്കുന്ന ശക്തികള്‍ ഇന്ത്യയില്‍ സജീവമാണ്. ഇതിന്റെ ഉദാഹരണങ്ങള്‍ കേരളവും കണ്ടുകൊണ്ടിരിക്കുന്നു. ജനസംഖ്യയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കേരളത്തില്‍ പ്രഖ്യാപിത വിലക്കു തന്നെയുണ്ട്. ടി.പി. സെന്‍കുമാറിനെതിരായ ഭീഷണികളും കേസും ആരും മറന്നിട്ടുണ്ടാവില്ല.

ഫലപ്രദമായ ജനസംഖ്യാ നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നിരവധി ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ട്. കക്ഷി രാഷ്‌ട്രീയത്തിനതീതമായ പ്രശ്‌നമാണിത്. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയുടെതാണ് ഒരു ബില്ല്. ജനസംഖ്യ നിയന്ത്രിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലും നിരവധി ഹര്‍ജികളെത്തുന്നു. എന്നാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇക്കാര്യത്തില്‍ സ്വതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നില്ല. ആരെങ്കിലും ഗൗരവമായി ഈ വിഷയം ഉന്നയിച്ചാല്‍ നിയമവിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ് എന്നൊക്കെയുള്ള മുറവിളികള്‍ ഉയര്‍ത്തി പ്രതിരോധിക്കുകയാണ്. കോണ്‍ഗ്രസ് ഭരണകാലത്തെ അടിയന്തരാവസ്ഥയില്‍ ദല്‍ഹിയില്‍ നടപ്പാക്കിയ നിര്‍ബന്ധിത വന്ധ്യംകരണം അന്നും ഇന്നും വലിയ വിവാദമാണ്. എന്നാല്‍ രാജ്യത്തിന്റെ കുടുംബാസൂത്രണത്തിനും, ജനസംഖ്യ നിയന്ത്രിക്കാനും നിയമനിര്‍മാണം വേണ്ടിവരികയാണെങ്കില്‍ അതിന് മടിച്ചുനില്‍ക്കേണ്ടതില്ല. മുത്തലാഖ് നിരോധന നിയമത്തിന്റെയും പൗരത്വ ഭേദഗതി നിയമത്തിന്റെയും മറ്റും കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ ജനപ്പെരുപ്പ നിയന്ത്രണത്തിന്റെ കാര്യത്തിലും ആവശ്യമായി വരികയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഈ രാജ്യം ശക്തമായും സുരക്ഷിതമായും നിലനില്‍ക്കേണ്ടത് രാജ്യസ്‌നേഹികളായ ഓരോ പൗരന്റെയും ആവശ്യമാണ്. ജനപ്പെരുപ്പവും അതിന്റെ വിസ്‌ഫോടനവും ഇതിനെതിരായിരിക്കും. ഇത് ഒഴിവാക്കാനുള്ള എല്ലാ അധികാരവും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനുണ്ട്.

Tags: indiaജനസംഖ്യജനസംഖ്യാവര്‍ധന
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ (മുകളില്‍) ഇറാന്‍റെ സെജ്ജില്‍ മിസൈല്‍ (താഴെ)
India

ഇസ്രയേലിനെതിരെ ഇറാന്‍ ഉപയോഗിച്ചത് ബലിസ്റ്റിക് മിസൈലുകള്‍, ഇന്ത്യ പാകിസ്ഥാനെതിരെ ഉപയോഗിച്ചത് ക്രൂയിസ് മിസൈലുകള്‍

India

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ ആക്രമിച്ചെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ കുറ്റസമ്മതം

Kerala

മലയാളി നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയെറി മതൗ

India

കാർഗിൽ പോരാട്ടത്തിൽ പാക് സേനയെ തകർക്കാൻ പറന്നിറങ്ങിയ ഇസ്രായേൽ രഹസ്യ ‘ടെക് കിറ്റ്’ ; നിർണായക സമയത്ത് ഇന്ത്യയെ ചേർത്ത് നിർത്തിയ സുഹൃത്ത്

India

ഇന്ത്യയിലെ അവിശ്വസനീയമാം വിധം ഉയരമുള്ള ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠകൾ

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies