Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൂലിപ്പണിക്കാരനിൽ നിന്ന് സിനിമാ നായകനിലേക്ക് ; ഗിരീഷ് നെയ്യാറിൻേറത് സിനിമാക്കഥകളെ വെല്ലുന്ന ജീവിത കഥ

എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നിട്ടും ശുഭാപ്തി വിശ്വാസം മുറുകെപ്പിടിച്ചാണ് ജീവിത പരീക്ഷകളിലെല്ലാം വിജയിച്ചു കയറിയത്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഗിരീഷ് പന്ത്രണ്ടാം വയസു മുതൽ റബർ ടാപ്പിംഗ്, ഇഷ്ടിക ചൂളയിലെ ജോലി, കെട്ടിടം പണി തുടങ്ങി പല ജോലികളും ഉപജീവനത്തിനായി ചെയ്തിരുന്നു.

സജിചന്ദ്രന്‍ കാരക്കോണം by സജിചന്ദ്രന്‍ കാരക്കോണം
Oct 20, 2022, 02:44 pm IST
in Mollywood
ഗിരീഷ് നെയ്യാർ ശുഭദിനം എന്ന ചിത്രത്തിൽ

ഗിരീഷ് നെയ്യാർ ശുഭദിനം എന്ന ചിത്രത്തിൽ

FacebookTwitterWhatsAppTelegramLinkedinEmail

സിനിമാക്കഥകളെ വെല്ലുന്ന ജീവിത കഥയുമായി തിരുവനന്തപുരം കള്ളിക്കാടു നിന്നൊരു സിനിമാക്കാരൻ. ഇല്ലായ്മകളിൽ നിന്ന് ഉയർച്ചയുടെ പടവുകളിലെത്തി നിൽക്കുന്ന ഗിരീഷ് നെയ്യാറിന്റെ ജീവിതം അവിശ്വസനീയം കൂടിയാണ്.  വിദ്യാഭ്യാസ – മത്സര പരീക്ഷാ പരിശീലന രംഗത്തെ കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്നായ ടാലന്റ് അക്കാദമിയുടെ സ്ഥാപകൻ കൂടിയായ ഗിരീഷ് പിന്നിട്ട വഴികൾ പരീക്ഷണങ്ങളുടേതു കൂടിയാണ്.

എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നിട്ടും ശുഭാപ്തി വിശ്വാസം മുറുകെപ്പിടിച്ചാണ് ജീവിത പരീക്ഷകളിലെല്ലാം വിജയിച്ചു കയറിയത്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഗിരീഷ് പന്ത്രണ്ടാം വയസു മുതൽ റബർ ടാപ്പിംഗ്, ഇഷ്ടിക ചൂളയിലെ ജോലി, കെട്ടിടം പണി തുടങ്ങി പല ജോലികളും ഉപജീവനത്തിനായി ചെയ്തിരുന്നു. വിദേശ ജോലി സാധ്യതക്കായി ഡ്രൈവിംഗ് ലൈസൻസ് നേടാനുള്ള ശ്രമമാണ് പാതിവഴിയിൽ നിന്നുപോയ സ്കൂൾ സ്കൂൾ വിദ്യാഭാസം പുനരാരംഭിക്കാനുള്ള പ്രേരണയായത്. തുടർന്ന്  എസ്എസ്എൽസി, പ്രീഡിഗ്രി, ഇംഗ്ലീഷിലുള്ള ബിരുദം, തിരുവനന്തപുരം ഗവ: ലോ കോളേജിൽ നിന്ന് നിയമ ബിരുദം, ജേർണലിസം, എംബിഎ തുടങ്ങിയ വിദ്യാഭ്യാസ നേട്ടങ്ങൾ.  

നിയമ വിദ്യാർത്ഥികളായ സഹപാഠികളുടെ ക്ലാസ് മുറിയിലെ  പിഎസ്‍സി പഠനം ഗിരീഷിന്റെ ജീവിതത്തെ മറ്റൊരു ദിശയിലേക്കാണ് നയിച്ചത്. സുഹൃത്തുക്കളോടൊപ്പം  തിരുവനന്തപുരത്ത് വാടകയ്‌ക്ക് വീടെടുത്തു മുഴുവൻ സമയ പിഎസ്‍സി പഠനത്തിലേക്ക് മാറിയത് വഴിത്തിരിവായി.  കണക്കുകൂട്ടലുകൾ തെറ്റിച്ച് ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടി പഞ്ചായത്തു വകുപ്പിൽ എൽഡി ക്ലാർക്ക് ജോലി ലഭിച്ചു. എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന, മാതാപിതാക്കളുടെ സ്നേഹ സംരക്ഷണ വലയമില്ലാത്ത പന്ത്രണ്ടാം വയസിൽ അനുജത്തിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടി വന്ന ഒരാൾക്ക് ജീവിക്കാൻ എൽഡി ക്ലാർക്ക് ജോലി ധാരാളമായിരുന്നു.  

എന്നാൽ ജോലിയിൽ പ്രവേശിച്ചു തൊട്ടടുത്ത ദിവസം ഒരു വർഷത്തേക്ക് അവധിയെടുത്തു.  തുടർന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന മത്സരപ്പരീക്ഷയായ സിവിൽ സർവീസ് പരീക്ഷയെഴുതാൻ തീരുമാനിക്കുകയാണ് ഗിരീഷ് ചെയ്തത്. പ്രായപരിധി പ്രശ്നമായെങ്കിലും ആദ്യശ്രമത്തിൽ തന്നെ ഐഎഎസ്‌ പ്രിലിമിനറി‌ പാസ്സാകാൻ കഴിഞ്ഞു. സുഹൃത്തുക്കളിൽ പലരും അടുത്ത വർഷങ്ങളിൽ ദൽഹിയിൽ കോച്ചിങ്ങിന് ചേരുന്നതും ഐഎഎസും ഐപിഎസും ഐഎഫ്എസുമൊക്കെ നേടുന്നതും തനിക്ക് ഇനി ആ പരിക്ഷ എഴുതാൻ കഴിയില്ലായെന്നുമുള്ള തിരിച്ചറിവ് ഗിരീഷിനെ നിരാശനാക്കിയില്ല.  ഇതിനിടയിൽ ഇരുപതിലധികം പിഎസ്‍സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുകയും ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ഉൾപ്പെടെ നിരവധി സർക്കാർ ജോലികൾ ലഭിക്കുകയും ചെയ്തു. എന്നാൽ, സിവിൽ സർവീസ് പരീക്ഷാർത്ഥികൾക്കു വേണ്ടി ക്ലാസ്സെടുക്കുന്ന അധ്യാപകനായി ഗിരീഷ് തുടർന്നു.

ലഭിച്ച സർക്കാർ ജോലികളെല്ലാം ഉപേക്ഷിക്കുകയും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുട്ടികളെ വിദ്യാഭ്യാസത്തിനായി സഹായിക്കണമെന്ന ഉദ്ദേശത്തോടെയാണ്  ടാലൻ്റ് അക്കാദമി സ്ഥാപിച്ചത്. കേരളത്തിലുടനീളം ബ്രാഞ്ചുകളും ഫ്രാഞ്ചൈസികളും 200 ലധികം സ്റ്റാഫ് അംഗങ്ങളുമുള്ള വലിയൊരു സ്ഥാപനമായി ടാലൻ്റ് മാറുകയും ചെയ്തു. എഡ്യൂക്കേഷൻ ടെക്‌നോളജിയിൽ മാറ്റം കൊണ്ടുവരാൻ സാധ്യതയുള്ള മറ്റൊരു ഓപ്പൺ പ്ലാറ്റ്ഫോമിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ഗിരീഷ്. അക്ഷരങ്ങളിലൂടെ അറിവും ജീവിതവും പകർന്നു കൊടുക്കുമ്പോഴും കലയോടുള്ള അഭിനിവേശം ഉള്ളിലുണ്ടായിരുന്നു.  

സിനിമാ രംഗത്തുള്ള സുഹൃത്തുക്കളിലൂടെയാണ് ആദ്യമായി തമി എന്ന പുറത്തിറങ്ങാത്ത ചിത്രത്തിൽ അഭിനയിച്ചത്. തുടർന്ന് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അർജുൻ നായകനായി തമിഴിലും മലയാളത്തിലുമായി ചിത്രീകരണം പുരോഗമിക്കുന്ന വിരുന്ന് എന്ന ചിത്രത്തിലും അഭിനയിച്ചു. ഗിരീഷ് നെയ്യാർ ഇന്ദ്രൻസിനൊപ്പം അഭിനയിച്ച ശിവറാം മണി സംവിധാനം ചെയ്ത ചിത്രമാണ്  ഇപ്പോൾ റിലീസ് ചെയ്ത ശുഭദിനം.  ഗാനരചയിതാവ്, നിർമ്മാതാവ് എന്നിങ്ങനെ വിവിധ തലങ്ങളിൽ സജീവമാകുമ്പോഴും ജീവിത പാതയിലെ കനൽവഴികളിൽ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യവും പ്രവർത്തിക്കാനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കിൽ മുന്നേറാമെന്ന പാoമാകുകയാണ് ഗിരീഷ് നെയ്യാർ.      

Tags: lifemovieകഥGireesh Neyyar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിർമ്മാതാവായി കന്നഡ സൂപ്പർതാരം യാഷിന്റെ അമ്മ പുഷ്പ അരുൺകുമാർ; പി എ പ്രൊഡക്ഷൻസ്- ശ്രീരാജ്- പൃഥ്‌വി അമ്പാർ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്

News

” മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ് , ശ്രീകൃഷ്ണൻ തന്നെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രം ” : സ്വപ്ന പദ്ധതിയെക്കുറിച്ച് വാചാലനായി ആമിർ ഖാൻ

Kerala

ബസില്‍ ‘തുടരും’ സിനിമാ പ്രദര്‍ശനം, വീഡിയോ മൊബൈലില്‍ പകര്‍ത്തി നിര്‍മ്മാതാക്കള്‍ക്കു കൈമാറി കാര്‍യാത്രക്കാരി

അനുരാഗ് കശ്യപ്
India

ബ്രാഹ്മണരുടെ മേൽ മൂത്രമൊഴിക്കും എന്ന പ്രസ്താവനയ്‌ക്ക് അനുരാഗ് കശ്യപിനെതിരെ നടപടിയുണ്ടാകും : കേസ് ഫയൽ ചെയ്ത് ബിജെപി നേതാവ്

Bollywood

“ദി ലയൺ റോർസ് എഗൈൻ!” ; ആരാധകരിൽ ആവേശം നിറച്ച് സൂര്യയുടെ ‘റെട്രോ ‘; സോഷ്യൽ മീഡിയയിൽ സൂര്യ തരംഗം

പുതിയ വാര്‍ത്തകള്‍

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

One month old baby feet

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies