Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

യാത്രക്കാരെ പട്ടിണിയിലാക്കി ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ടാമത്തെ ഭക്ഷണശാലയും അടച്ചുപൂട്ടി, നൂറുകണക്കിന് തൊഴിലാളികളും ദുരിതത്തിൽ

ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം ഐആര്‍സിടിസിയുടെ വരവോടെയാണ് സമ്പന്നരുടെ ബിനാമികള്‍ക്ക് മാത്രം അവകാശപ്പെട്ടതായി മാറിയതെന്ന് ആരോപണമുണ്ട്. സാധാരണക്കാര്‍ക്ക് സ്റ്റാളുകള്‍ ലേലത്തില്‍ വിളിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 03:32 pm IST
in Palakkad

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ഏക ആശ്രയമായിരുന്ന ഈറോഡ് കഫേയും ലേലത്തിലെടുക്കാന്‍ ആളില്ലാതെ അടച്ചുപൂട്ടിയതോടെ യാത്രക്കാര്‍ പട്ടിണിയിലായി. അമിതവാടകമൂലം സ്റ്റേഷനിലെ എന്‍വിആര്‍ആര്‍ 2019ല്‍ ലേലത്തിലെടുക്കാന്‍ ആളില്ലാതെ അടഞ്ഞുകിടക്കുമ്പോള്‍ത്തന്നെയാണ് ഈ റസ്റ്റോറന്റും അടച്ചുപൂട്ടിയത്. ഇതോടെ യാത്രക്കാരുടെ ഭക്ഷണ പ്രശ്‌നത്തിനു പുറമെ സ്‌റ്റേഷനില്‍ ഭക്ഷണ വിതരണത്തിലൂടെ ഉപജീവനം നടത്തിയിരുന്ന നൂറുകണക്കിന് തൊഴിലാളികളും തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുകയാണ്.  

റെയില്‍വെ ജങ്ഷനില്‍ എത്തുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് എഞ്ചിന്‍ മാറ്റല്‍, മറ്റു സാങ്കേതിക തകരാറുകളുടെ പരിശോധന എന്നിവക്കായി പത്തും പതിനഞ്ചും മിനിറ്റ് ഇവിടെ പിടിച്ചിടുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും മറ്റു സാധനങ്ങള്‍ വാങ്ങുന്നതിനുമായി സമയം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആകെയുള്ള സ്റ്റാളും പൂട്ടിയതോടെ ഭക്ഷണത്തിന് യാത്രക്കാര്‍ റെയില്‍വെ സ്റ്റേഷനു പുറത്തേക്ക് പോകേണ്ട നിലയിലാണ്.  

ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം ഐആര്‍സിടിസിയുടെ വരവോടെയാണ് സമ്പന്നരുടെ ബിനാമികള്‍ക്ക് മാത്രം അവകാശപ്പെട്ടതായി മാറിയതെന്ന് ആരോപണമുണ്ട്. സാധാരണക്കാര്‍ക്ക് സ്റ്റാളുകള്‍ ലേലത്തില്‍ വിളിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഭീമമായ തുകക്ക് ലേലത്തിലെടുത്തവര്‍ ഇവ കൂടുതല്‍ തുകക്ക് മറിച്ചുവിറ്റ് ലാഭം കൊയ്യുന്ന അവസ്ഥ വന്നതോടെ ഭക്ഷണസ്റ്റാളുകളുടെ പ്രവര്‍ത്തനം താളം തെറ്റിയ അവസ്ഥയിലായി.

ഏത് റെയില്‍വെ സ്റ്റേഷനിലെയും എത്ര സ്റ്റാളുകളും ഒരാള്‍ക്ക് തന്നെ ലേലമെടുക്കാന്‍ പറ്റുന്ന സ്ഥിതി വന്നതോടെയാണ് വന്‍കിട സമ്പന്നര്‍ ഈ മേഖലയില്‍ ആധിപത്യമുറപ്പിച്ചത്. ഇതോടെ സാധാരണക്കാര്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാന്‍ പറ്റാതെയായി. മാത്രമല്ല, ലൈസന്‍സി ഫീസടച്ചില്ലെങ്കില്‍ വിവിധ സ്റ്റേഷനുകളിലെയും സ്റ്റാളുകളെ ഇതു ബാധിക്കുന്ന അവസ്ഥയുമുണ്ടായി. ലേലമെടുത്ത ശേഷം ഫീസടക്കാത്ത ലൈസന്‍സിലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി തുടര്‍ ലേലങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് റെയില്‍വെ യൂണിയന്‍ നേതാക്കളും തൊഴിലാളികളും ആവശ്യപ്പെടുന്നത്.  

ഒരു ലൈസന്‍സിക്ക് ഒരു കടമാത്രം നല്‍കുന്ന അവസ്ഥയുണ്ടായാല്‍ മാത്രമെ സ്റ്റേഷനുകളിലെ ഭക്ഷണകാര്യത്തില്‍ കാര്യക്ഷമതയുണ്ടാകു എന്നാണ് യാത്രക്കാരും പറയുന്നത്. ചെറിയ സ്റ്റാളുകള്‍ നടത്തുന്നതിന് തൊഴിലാളി കൂട്ടായ്‌മകള്‍ക്കോ അക്ഷയശ്രീ, കുടുംബശ്രീ സംഘങ്ങള്‍ക്കോ അനുമതി നല്‍കണമെന്നും ലൈസന്‍സ് ഫീ അടക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കി ഇവയുടെ ചുമതല ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും ആവശ്യം ശക്തമാണ്.

Tags: റെയില്‍വേ സ്റ്റേഷന്‍Shornoorറസ്‌റ്റോറന്റ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍; മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക ലക്ഷ്യം

Thiruvananthapuram

നാഗര്‍കോവില്‍ റയില്‍വേ സ്‌റ്റേഷന്‍ ലോകോത്തര നിലവാരത്തിലേക്ക്

India

നാഗര്‍കോവില്‍ റയില്‍വേ സ്‌റ്റേഷന്‍ ലോകോത്തര നിലവാരത്തിലേക്ക്; 11 കോടിയുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Kasargod

റെയില്‍വേ സ്റ്റേഷനും പരിസരവും സാമൂഹ്യ ദ്രോഹികളുടെ കേന്ദ്രമാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.