Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്യാജ ഏറ്റുമുട്ടല്‍, ആള്‍ക്കൂട്ടക്കൊല, ദുരഭിമാനക്കൊല… ഒടുവില്‍ നരബലി: അപമാനങ്ങളെല്ലാം ആഭരണമാക്കി ഇടതുഭരണം

നരഭോജനം ഇന്ത്യയില്‍ ഇതുവരെ നടന്നതായി റിപ്പോര്‍ട്ടില്ല. ഇലന്തൂര്‍ കേസില്‍ ഇതു തെളിഞ്ഞാല്‍ പിണറായി ഭരണത്തില്‍ 'എല്ലാം ശരിയായി.'

Janmabhumi Online by Janmabhumi Online
Oct 15, 2022, 08:05 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഷാജന്‍ സി. മാത്യു

കൊച്ചി: വ്യാജ ഏറ്റുമുട്ടല്‍, ആള്‍ക്കൂട്ടക്കൊല, ദുരഭിമാനക്കൊല… ഒടുവില്‍ നരബലിയും. ഒരുകാലത്ത് അവികസിത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടേതായി ആക്ഷേപിച്ചിരുന്ന കറുത്ത അടയാളങ്ങളെല്ലാം പ്രബുദ്ധ കേരളത്തിന്റെ മാറിലണിയിച്ചു  ഇടതുഭരണം. നവോത്ഥാനത്തിന്റെ മൊത്തക്കച്ചവടക്കാര്‍ എന്ന് വീമ്പിളക്കുന്നവരുടെ ഭരണകാലത്തുതന്നെ ഈ അഭിമാനക്ഷതങ്ങളുടെ ആഘാതത്തിലും അവിശ്വസനീയതയിലുമാണ് മലയാളികള്‍. പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം കരസ്ഥമാക്കിയ അഭിമാന ചിഹ്നങ്ങളെ അപ്പാടെ തച്ചുടയ്‌ക്കുന്ന പൈശാചിക കുറ്റകൃത്യങ്ങളാണ് ആറു വര്‍ഷത്തെ ഇടതു ഭരണത്തിലുണ്ടായത്.

2012ല്‍ മാവോയിസ്റ്റുകളെ നേരിടാന്‍ രൂപീകരിച്ച തണ്ടര്‍ബോള്‍ട്ട് 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചോര മണത്തു തുടങ്ങി. 2016 നവംബര്‍ 24നു കുപ്പു ദേവരാജ്, അജിത എന്നിവരെ നിലമ്പൂരിനടുത്തു കരുളായി വനത്തില്‍  വധിച്ചു. 2019 മാര്‍ച്ച് ആറിന് വയനാട്ടിലെ ഉപവന്‍ റിസോര്‍ട്ടില്‍ ജലീല്‍ എന്നയാളെ കൊന്നു. 2019 ഒക്ടോബര്‍ 28നു മഞ്ഞിക്കണ്ടി വനത്തില്‍ മറ്റു നാലു പേരെ വധിച്ചു. 2020 നവംബര്‍ മൂന്നിന് ബാണാസുര സാഗറില്‍ വേല്‍ മുരുകനെയും കൊന്നു. എട്ടു പേരെ വധിച്ച  നാല് ഏറ്റുമുട്ടലും കാരണങ്ങളും വ്യാജമായിരുന്നെന്നു പിന്നീടു കണ്ടെത്തി. സിപിഐയുടെ  പ്രകാശ് ബാബു കമ്മിറ്റി പോലും മഞ്ഞിക്കണ്ടി വനത്തില്‍ ഭക്ഷണം കഴിക്കുകയായിരുന്ന കൈക്കുഞ്ഞുങ്ങളടങ്ങിയ സംഘത്തെ തണ്ടര്‍ബോള്‍ട്ട് വളഞ്ഞിട്ടു വെടിവയ്‌ക്കുകയായിരുന്നെന്നു കണ്ടെത്തി.  

ഉപവന്‍ റിസോര്‍ട്ടില്‍ ജലീല്‍ വെടിവച്ചപ്പോള്‍ തണ്ടര്‍ബോള്‍ട്ട് തിരികെ വെടിവയ്‌ക്കുയായിരുന്നു എന്നായിരുന്നു വിശദീകരണം. എന്നാല്‍ ജലീലിന്റെ മൃതദേഹത്തിനടുത്തുനിന്നു കിട്ടിയ തോക്കില്‍നിന്ന് ഒരു തിര പോലും ഉതിര്‍ത്തിട്ടില്ലെന്നും അതില്‍ വെടിയുണ്ട ഒരിക്കലും നിറച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ആഭ്യന്തര സുരക്ഷയ്‌ക്കായുള്ള കേന്ദ്ര ഫണ്ട് നേടിയെടുക്കാന്‍ സൃഷ്ടിച്ചതായിരുന്നു വ്യാജ ഏറ്റുമുട്ടലുകള്‍.

ആള്‍ക്കൂട്ട കൊലപാതകത്തില്‍ കേരളം ഞെട്ടിയത് 2018 ഫെബ്രുവരി 22ന്. അട്ടപ്പാടി അജുമുടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള മധു എന്ന ആദിവാസിയെ ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കേസ് വേണ്ട വിധം സര്‍ക്കാര്‍ നടത്തിയില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ വരെ പിന്‍വാങ്ങിയ കേസില്‍ ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധം സാക്ഷികള്‍ കൂറുമാറിക്കൊണ്ടിരിക്കുകയാണ്.  

ദുരഭിമാനക്കൊലയില്‍ സംസ്ഥാനത്തിന്റെ ശിരസ്സു കുനിഞ്ഞത് 2018 മേയ് 28ന്. കോട്ടയം നട്ടാശേരി കെവിന്‍ പി. ജോസഫിനെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനുചാക്കോയും സംഘവും തട്ടിക്കൊണ്ടുപോയി കൊന്നു. കെവിനെ തട്ടിക്കൊണ്ടുപോയെന്നു ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി നീനു അടക്കമുള്ള ബന്ധുക്കള്‍ കരഞ്ഞു പറഞ്ഞിട്ടും പോലീസ് അന്വേഷിച്ചില്ല.  

നരബലിക്കേസിലും പോലീസ് ജാഗ്രത കാണിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ ഇരയെ രക്ഷിക്കാമായിരുന്നു. കാലടി സ്വദേശി റോസിലിയെ കാണാനില്ലെന്ന് ആഗസ്ത് 17ന് മകള്‍ മഞ്ജു കാലടി പോലീസില്‍ പരാതി നല്കിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. രണ്ടാം ഇരയായ പത്മത്തെ കൊല്ലാന്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്കിയത് പോലീസിന്റെ ഈ തണുപ്പന്‍ സമീപനമാണെന്നു പ്രതികള്‍ മൊഴി നല്കിയിട്ടുണ്ട്.  

നരബലിക്കേസിലെ പ്രതികള്‍ നരഭോജനവും നടത്തിയെന്ന് ആദ്യം മൊഴി കൊടുത്തിരുന്നു. റോസിലിയുടെ കരളും ജനനേന്ദ്രിയവും പാകം ചെയ്തു കഴിച്ചെന്നാണു മൊഴി. നരഭോജനം ഇന്ത്യയില്‍ ഇതുവരെ നടന്നതായി റിപ്പോര്‍ട്ടില്ല. ഇലന്തൂര്‍ കേസില്‍ ഇതു തെളിഞ്ഞാല്‍ പിണറായി ഭരണത്തില്‍ ‘എല്ലാം ശരിയായി.’

Tags: Attapadyമധുകേസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയിൽ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ടു തലക്കടിച്ചു കൊന്നു; ദാരുണ സംഭവം ഇന്ന് പുലർച്ചെ നാലു മണിയോടെ

കടുത്ത ജലക്ഷാമം നേരിടുന്ന നല്ലശിങ്ക വനവാസി ഊരില്‍ വിശ്വസേവാഭാരതി നിര്‍മിച്ച ജലസേചന പദ്ധതി ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍ ഉദ്ഘാടനം ചെയ്യുന്നു.
Kerala

നല്ലശിങ്ക ഊരില്‍ വിശ്വസേവാഭാരതിയുടെ ജലസേചന പദ്ധതിക്ക് തുടക്കം

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂൾ അവതരിപ്പിച്ച സംഘനൃത്തം
Kerala

സംഘനൃത്തത്തില്‍ അട്ടപ്പാടിയിലെ കന്നി തിളക്കം

Kerala

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം

Kerala

സ്‌പെഷല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അട്ടപ്പാടി മധുവിന്റെ അമ്മ ഹര്‍ജി നല്‍കി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies