Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കേരളത്തിനരികെ വന്ദേഭാരത് എക്‌സ്പ്രസ്; അഞ്ചാമത്തെ സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം; നവംബര്‍ പത്തു മുതല്‍ ഓടിതുടങ്ങും

നവംബര്‍ പത്തു മുതല്‍ ട്രെയില്‍ സര്‍വീസ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരിക്കും ഉദ്ഘാടനം ചെയ്യുക. രണ്ടു ട്രെയിനുകളാണ് ഈ റൂട്ടില്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ലാല്‍ബാഗ് എക്‌സ്പ്രസാണ് ഈ റൂട്ടില്‍ ഏറ്റവും വേഗത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍. ആറുമണിക്കൂര്‍ സമയമെടുത്താണ് ട്രെയിന്‍ ഓടി എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 03:48 pm IST
in Travel

ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിവേഗ ട്രെയിനുകളുടെ ആദ്യ ബാച്ചിലെ വന്ദേഭാരത് എക്‌സ്പ്രസ് ദക്ഷിണ റെയില്‍വേയ്‌ക്ക്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ റെയില്‍വേ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചെന്നൈ-ബെംഗളൂരു-മൈസൂരു പാതയില്‍  നവംബര്‍ പത്തു മുതല്‍ ട്രെയില്‍ സര്‍വീസ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരിക്കും ഉദ്ഘാടനം ചെയ്യുക. രണ്ടു ട്രെയിനുകളാണ് ഈ റൂട്ടില്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ലാല്‍ബാഗ് എക്‌സ്പ്രസാണ് ഈ റൂട്ടില്‍ ഏറ്റവും വേഗത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍. ആറുമണിക്കൂര്‍ സമയമെടുത്താണ് ട്രെയിന്‍ ഓടി എത്തുന്നത്.  

എന്നാല്‍, വന്ദേഭാരത് എക്‌സ് പ്രസ് 3.30 മണിക്കൂറില്‍ ഓടിയെത്തുമെന്നാണ് റെയില്‍വേ കരുതുന്നത്.  സെമി-ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള എല്ലാ പരിശോധനയും പൂര്‍ത്തിയായതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.  

വ്യാഴാഴ്ച ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയില്‍ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ജയറാം താക്കൂറും മനോഹര്‍ ലാല്‍ ഖട്ടറും അതിവേഗ ട്രെയിനില്‍ യാത്ര ചെയ്തു.

ട്രെയിന്‍ അവതരിപ്പിച്ചത് ഈ മേഖലയിലെ വിനോദസഞ്ചാരസാധ്യത വര്‍ധിപ്പിക്കുന്നതിനും സുഖകരവും വേഗതയേറിയതുമായ യാത്രാമാര്‍ഗമൊരുക്കുന്നതിനും സഹായകമാകും. ഊനയില്‍നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂര്‍ കുറയുകയുംചെയ്യും. അംബ് അന്ദൗരയില്‍നിന്നു ന്യൂഡല്‍ഹിയിലേക്കു പോകുന്ന ട്രെയിന്‍ രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിനാണ്. മുമ്പുള്ളവയെ അപേക്ഷിച്ചു പുതുമയാര്‍ന്നതാണ് ഈ ട്രെയിന്‍. ഭാരം കുറഞ്ഞ ട്രെയിനിനു കുറഞ്ഞസമയത്തിനുള്ളില്‍ ഉയര്‍ന്നവേഗം കൈവരിക്കാന്‍ കഴിയും. 

പുത്തന്‍ സവിശേഷതകളും അത്യാധുനികസംവിധാനങ്ങളും അടങ്ങിയ വന്ദേ ഭാരത് 2.0 ട്രെയിനിനു കേവലം 52 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍വരെ വേഗത കൈവരിക്കാനാകും. പരമാവധിവേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്. നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസിനു മുന്‍പതിപ്പിലെ 430 ടണ്ണിനുപകരം 392 ടണ്‍ ഭാരമാണുള്ളത്. ആവശ്യാനുസരണം വൈഫൈ ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും. എല്ലാ കോച്ചുകളിലും യാത്രക്കാര്‍ക്കു വിവരവിനോദസൗകര്യങ്ങള്‍ പ്രദാനംചെയ്യുന്ന 32 ഇഞ്ച് സ്‌ക്രീനുകളാണുള്ളത്. 

മുന്‍പതിപ്പില്‍ 24 ഇഞ്ച് സ്‌ക്രീനുകളാണുണ്ടായിരുന്നത്. ശീതികരണസംവിധാനം 15 ശതമാനം കൂടുതല്‍ ഊര്‍ജക്ഷമതയുള്ളതാകുമെന്നതിനാല്‍ വന്ദേ ഭാരത് എക്സ്പ്രസ് പരിസ്ഥിതിസൗഹൃദമായിരിക്കും. ട്രാക്ഷന്‍ മോട്ടോറില്‍ പൊടിശല്യമുണ്ടാകാത്ത ശുദ്ധവായുശീതീകരണ സംവിധാനമുള്ളതിനാല്‍ യാത്ര കൂടുതല്‍ സുഖകരമാകും. നേരത്തെ എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാര്‍ക്കുമാത്രം നല്‍കിയിരുന്ന സൈഡ് റിക്ലൈനര്‍ സീറ്റ് സൗകര്യം ഇനി എല്ലാ ക്ലാസുകള്‍ക്കും ലഭ്യമാക്കും. എക്സിക്യൂട്ടീവ് കോച്ചുകള്‍ക്ക് 180 ഡിഗ്രി കറങ്ങുന്ന സീറ്റുകളെന്ന അധികസവിശേഷതയുമുണ്ട്.  

വന്ദേഭാരത് എക്‌സ്പ്രസില്‍ ഉനയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും. 52 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലും പരമാവധി 180 കിലോമീറ്റര്‍ വേഗതയിലും ട്രെയിന്‍ സഞ്ചരിക്കും. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന് 392 ടണ്‍ ഭാരമുണ്ടാകും. വൈഫൈ സൗകര്യങ്ങളും ലഭ്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ കവാച്ച് ഉള്‍പ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ പതിപ്പില്‍, വായുശുദ്ധീകരണത്തിനായി റൂഫ്മൗണ്ടഡ് പാക്കേജ് യൂണിറ്റില്‍ (ആര്‍എംപിയു) ഫോട്ടോകാറ്റലിറ്റിക് അള്‍ട്രാവയലറ്റ് വായുശുദ്ധീകരണസംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ചണ്ഡീഗഢിലെ കേന്ദ്ര ശാസ്ത്രോപകരണങ്ങളുടെ സംഘടന(സിഎസ്ഐഒ)യുടെ ശുപാര്‍ശപ്രകാരം, ഇരുവശത്തേയ്‌ക്കുമുള്ള വായുസഞ്ചാരത്തില്‍ കണ്ടേക്കാവുന്ന അണുക്കള്‍, ബാക്ടീരിയകള്‍, വൈറസ് മുതലായവയില്‍നിന്നു വായു വേര്‍തിരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമായാണ് ഈ സംവിധാനം രൂപകല്‍പ്പനചെയ്തതും സ്ഥാപിച്ചതും.  

Tags: modiതീവണ്ടിmodi governmentവന്ദേഭാരത് എക്സ്പ്രസ്Bengaluruവന്ദേ ഭാരത് ട്രെയിന്‍Mysuru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

India

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

India

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

Kerala

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

India

പ്രധാനമന്ത്രിയെ ക്ഷീണിതനായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല, അദ്ദേഹത്തെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു: നരേന്ദ്ര മോദിയെ പ്രശംസിച്ച് ചന്ദ്രബാബു നായിഡു 

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.