Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ തുടര്‍ച്ചയായി അപമാനിച്ച് കോണ്‍ഗ്രസ്; ‘ഒരു രാജ്യത്തിനും ഇങ്ങിനെ ഒരു രാഷ്‌ട്രപതി പാടില്ലെ’ന്ന കമന്‍റുമായി ഉദിത് രാജും

ആദ്യം സോണിയാഗാന്ധിയുടെ സ്വന്തം അനുയായിയായ ബംഗാളില്‍ നിന്നുള്ള എംപിയും പ്രതിപക്ഷ നേതാവുമായിരുന്ന ആദിര്‍ രഞ്ജന്‍ ചൗധരി രാഷ്‌ട്രപത്നി എന്ന് അഭിസംബോധന ചെയ്യുക വഴി ദ്രൗപദി മുര്‍മുനെ അപമാനിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മറ്റൊരു നേതാവ് അജോയ് കുമാര്‍ ദ്രൗപദി മുര്‍മുവിനെ തിന്മ എന്നാണ് വിശേഷിപ്പിച്ചത്. ദ്രൗപദി മുര്‍മുവിനെപ്പോലെ ഒരു രാഷ്‌ട്രപതിയെ ഒരു രാജ്യത്തിനും കിട്ടരുത് എന്നാണ് മുന്‍ എംപിയും നേതാവുമായ ഉദിത് രാജ് പറ‍ഞ്ഞത്.

Janmabhumi Online by Janmabhumi Online
Oct 11, 2022, 05:09 pm IST
in India
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ വിമര്‍ശിച്ച മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഉദിത് രാജ് (ഇടത്ത്)

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ വിമര്‍ശിച്ച മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഉദിത് രാജ് (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ആദിവാസി വിഭാഗത്തില്‍ നിന്നും രാഷ്‌ട്രപതി പദവിയിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിത്വമാണ് ദ്രൗപദി മുര്‍മുവിന്‍റേത്. ജീവിതത്തില്‍ നേരിട്ട നിരവധി വെല്ലുവിളികള്‍ക്കുമുന്നില്‍ പതറാതെ നിന്ന് പൊരുതിയ ധീരവനിത.  

പ്രധാനമന്ത്രി മോദിയാണ് രാഷ്‌ട്രീയ ജീവിതത്തില്‍ സംശുദ്ധി പുലര്‍ത്തിയ, ഒടുവില്‍ ആത്മീയതയെക്കൂടി രാഷ്‌ട്രീയത്തോട് വിളക്കിച്ചേര്‍ത്ത ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതിക്കസേരയിലേക്ക് കണ്ടെത്തിയത്. ദ്രൗപദി മുര്‍മുവിനെതിരെ കൊട്ടിഘോഷിച്ച് മത്സരിക്കാനെത്തിയ മോദിയുടെ പ്രഖ്യാപിത ശത്രു യശ്വന്ത് സിന്‍ഹ വന്‍ തോല്‍വി ഏറ്റുവാങ്ങിയശേഷം രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്നു തന്നെ വിട്ടുമാറിപ്പോയി. അത്രയ്‌ക്ക് ഉജ്ജ്വലവിജയമാണ് ദ്രൗപദി മുര്‍മു നേടിയെടുത്തത്.  എന്നാല്‍ മുര്‍മുവിനെതിരായ അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും തുടരുകയാണ്. ഉന്നതകുലജാതരോട് എന്നും കൂറുപുലര്‍ത്തിപ്പോരുന്ന കോണ്‍ഗ്രസ് തനിസ്വഭാവം പുറത്തുകാട്ടുകയാണ്. ആദ്യം സോണിയാഗാന്ധിയുടെ സ്വന്തം അനുയായിയായ ബംഗാളില്‍ നിന്നുള്ള എംപിയും പ്രതിപക്ഷ നേതാവുമായിരുന്ന ആദിര്‍ രഞ്ജന്‍ ചൗധരി രാഷ്‌ട്രപത്നി എന്ന് അഭിസംബോധന ചെയ്യുക വഴി ദ്രൗപദി മുര്‍മുനെ അപമാനിച്ചിരുന്നു.  

പിന്നീട് കോണ്‍ഗ്രസിന്റെ മറ്റൊരു നേതാവ് അജോയ് കുമാര്‍ ദ്രൗപദി മുര്‍മുവിനെ തിന്മ എന്നാണ് വിശേഷിപ്പിച്ചത്. ഇതിന്റെ പേരിലെല്ലാം വലിയ കോലാഹലങ്ങള്‍ നടന്നു. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ പാഠം പഠിച്ചിട്ലില്ല.  

ഏറ്റുവമൊടുവില്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായി ഉദിത് രാജ് നിലവാരം കുറഞ്ഞ കമന്‍റാണ് നടത്തിയത്. ഒരു രാജ്യങ്ങളിനും ഇതുപോലെ ഒരു രാഷ്‌ട്രപതിയെ കിട്ടരുതെന്നായിരുന്നു ഉദിത് രാജിന്റെ വിമര്‍ശനം. “രാജ്യത്തെ ഉപ്പിന്റെ 76 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഗുജറാത്തിലാണെങ്കിലും രാജ്യത്തെ എല്ലാവരും ഈ ഉപ്പ് ഉപയോഗിക്കുന്നു” – എന്ന് ഈയിടെ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍   ദ്രൗപദി മുര്‍മു നടത്തിയ പ്രസ്താവനയാണ് ഉദിത് രാജിനെ ചൊടിപ്പിച്ചതെന്ന് അറിയുന്നു.  ദ്രൗപദി മുര്‍മു നടത്തിയ നിര്‍ദോഷമായ കമന്‍റിനെ മോദിയെയും ഗുജറാത്തിനെയും പ്രശംസിക്കുന്ന പ്രസ്താവനയായി തെറ്റിദ്ധരിക്കുകയായിരുന്നു ഉദിത് രാജ്. 

ഉടനെ ട്വിറ്ററില്‍ ഉദിത് രാജ് കുറിച്ചത് ഇങ്ങിനെയാണ്: “ദ്രൗപദി മുര്‍മുവിനെപ്പോലെ ഒരു രാഷ്‌ട്രപതിയെ ഒരു രാജ്യത്തിനും കിട്ടരുത്. മുഖസ്തുതിക്കുമുണ്ട് ഒരു പരിധി. ഗുജറാത്തല്‍ നിന്നുള്ള ഉപ്പാണ് രാജ്യത്തെ 70 ശതമാനം പേരും ഉപയോഗിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞത്. ഉപ്പുമാത്രം തിന്ന് ജീവിച്ചാല്‍ വിവമറിയും”- ഇതായിരുന്നു ഉദിത് രാജിന്റെ മുര്‍മുവിനെതിരായ നിലവാരം കുറഞ്ഞ, ഒരിയ്‌ക്കലും കുറിക്കാന്‍ പാടില്ലാത്ത കമന്‍റ്.  

ഇപ്പോള്‍ ദേശീയ വനിതാ കമ്മീഷന്‍ ഈ കമന്‍റിന്റെ പേരില്‍ ഉദിത് രാജിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു കോണ്‍ഗ്രസ് നേതാവും ഈ പ്രസ്താവനയുടെ പേരില്‍ ഉദിത് രാജിനെ വിമര്‍ശിച്ചിട്ടില്ല. പകരം അത് ഉദിത് രാജിന്റെ വ്യക്തിപരമായ അഭിപ്രായപ്പകടനമാണ് എന്ന രീതിയില്‍ തള്ളിക്കളയുകയാണ്. ഇപ്പോള്‍ ദേശീയ വനിത കമ്മീഷന്റെ വിശദീകരണം തേടല്‍ രാഷ്‌ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ശ്രമിക്കുകയാണ് ഉദിത് രാജ്.  

താന്‍ രാഷ്‌ട്രപതിക്കെതിരെ നടത്തിയ കമന്‍റ് ഒരു സ്ത്രീവിഷയമല്ലെന്നാണ് ഇപ്പോള്‍ ഉദിത് രാജ് നല്‍കുന്ന വിശദീകരണം. രാഷ്‌ട്രപതിയെ സംരക്ഷിക്കാന്‍ രാഷ്‌ട്രപതിയുടെ ഓഫീസിനറിയാമെന്നും എല്ലാവരും സുരക്ഷ തേടി പോകുന്ന ഇടമാണ് രാഷ്‌ട്രപതിയുടെ ഓഫീസെന്നുമുള്ള വിചിത്രവാദമാണ് ഉദിത് രാജ് ഉയര്‍ത്തുന്നത്.  

ഏറ്റവും വലിയ തമാശ രാഷ്‌ട്രപതിയ്‌ക്കെതിരായി നടത്തിയ കമന്‍റിന് മാപ്പ് പറയാതെ ഉദിത് രാജ് വീണ്ടും രാഷ്‌ട്രപതിയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കമന്‍റ് കൂടി പുറത്തുവിട്ടിരിക്കുകയാണ്. “ആദിവാസികള്‍ക്കും ദളിതുകള്‍ക്കും വേണ്ടി സംസാരിക്കേണ്ടത് രാഷ്‌ട്രപതിയുടെ കടമയാണ്. അവര്‍ രാഷ്‌ട്രപതി പദവിയില്‍ എത്തിയ ശേഷം ജാര്‍ഖണ്ഡിലും മധ്യപ്രദേശിലും ആദിവാസികള്‍ക്ക് നേരെ അതിക്രമം നടന്നു. അതിനെതിരെ അവര്‍ മിണ്ടിയില്ല. പകരം ഗുജറാത്തിലെ ഉപ്പ് ഇന്ത്യക്കാരെല്ലാവരും തിന്നുന്നു എന്നാണ് അവര്‍ പറയുന്നത്. ഇതുപോലെ സംസാരിക്കുന്നത് ഉചിതമാണോ?”- ഉദിത് രാജ് ചോദിക്കുന്നു. രാഷ്‌ട്രീയക്കാരെപ്പോലെ ഓരോരോ പ്രശ്നങ്ങളിലും പ്രതികരിക്കേണ്ട വ്യക്തിയാണോ രാഷ്‌ട്രപതി. ആരാണ് ഉദിത് രാജിനെപ്പോലെ ഒരു സീനിയര്‍ നേതാവിനെ രാഷ്‌ട്രപതിയുടെ ഉത്തരവാദിത്വം രാഷ്‌ട്രീയപ്രസ്താവന നടത്തലാണെന്ന് പഠിപ്പിച്ചത്. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ അപചയമല്ലേ ഇത്. ഇത്രയും വെളിവില്ലാതെ സംസാരിക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ ഇനിയും ശാസിക്കാനോ ശിക്ഷിക്കാനോ രാഹുല്‍ഗാന്ധിയോ സോണിയയോ മറ്റ് ദേശീയ നേതാക്കളോ തയ്യാറുമല്ല.  

Tags: ഐഎസ്Saltഅധ്യക്ഷന്‍National Commission for WomenRahul Gandhiഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022ഗുജറാത്ത്ഇന്ത്യന്‍ രാഷ്ട്രപതിcongressദ്രൗപദി മുര്‍മുDraupadi Murmuഉദിത് രാജ്നരേന്ദ്രമോദിസോണി് ഗാന്ധിtribalദേശീയ വനിതാകമ്മീഷന്‍രേഖാ ശര്‍മ്മ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

India

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

Kerala

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

India

ഓപ്പറേഷൻ സിന്ദൂറിന്റെ ആഘാതം ക്യാമറകൾ പകർത്തി, അത് ആരും ബാലാകോട്ടിലെ പോലെ തെളിവ് ചോദിക്കാതിരിക്കാൻ- പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ്, തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും

ഇന്ത്യന്‍ വംശജ അഞ്ജലി സുദ് അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് ഓവര്‍സിയേഴ്സില്‍

ആര്‍വിഎന്‍എല്‍ (ഇടത്ത്) തുര്‍ക്കി എഞ്ചിനീയറിംഗ് കമ്പനിയായ ടുമാസിന്‍റെ ലോഗോ (നടുവില്‍) തുര്‍ക്കി പ്രസി‍ഡന്‍റ് റെസപ് തയ്യിപ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി കമ്പനിയായ ടുമാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies