Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെ ഫോണില്‍ വിളിച്ച് യുദ്ധമവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് മോദി; റഷ്യ-ഉക്രൈന്‍ ബന്ധത്തിലെ മഞ്ഞുരുക്കാന്‍ മോദിക്കാവുമോ?

യുദ്ധം അവസാനിപ്പിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ എല്ലാവിധ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ടുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2022, 08:36 pm IST
in World

ന്യൂദല്‍ഹി: യുദ്ധം അവസാനിപ്പിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ എല്ലാവിധ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെ അറിയിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ടുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.  

റഷ്യയുമായുള്ള ശത്രുത അവസാനിപ്പിക്കാനും സമാധാനസംഭാഷണങ്ങളും നയതന്ത്രചര്‍ച്ചകളും ആരംഭിക്കാനും പ്രധാനമന്ത്രി മോദി സെലന്‍സ്കിയോട് അഭ്യര്‍ത്ഥിച്ചു. ഈ സംഘര്‍ഷത്തിന് സൈനിക പരിഹാരമില്ലെന്നും സമാധാനശ്രമങ്ങളെ സഹായിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  

യുഎന്‍ ചാര്‍ട്ടറും അന്താരാഷ്‌ട്ര നിയമങ്ങളും പരാമാധികാരവും രാജ്യങ്ങളുടെ ഭൗമ അഖണ്ഡതയും എല്ലാവരും ബഹുമാനിക്കണമെന്നും മോദി അറിയിച്ചു.  

ഇത് യുദ്ധത്തിന്റെ സമയമല്ലെന്ന് നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് പുടിനോട് നരേന്ദ്രമോദി ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിനിടെ സമര്‍ഖണ്ഡില്‍ വെച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് ഫ്രാന്‍സും അമേരിക്കയും വലിയ പ്രധാന്യവും നല്‍കിയിരുന്നു. പുടിനും മോദിയുടെ വാക്കുകളെ സ്വീകരിച്ചിരുന്നു. ഈയൊരു സഹാചര്യത്തിലാണ് മോദി വീണ്ടും റഷ്യ-ഉക്രൈന്‍ സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നത്. 

ഒരു കോണില്‍ നിന്നും സമാധാനത്തിനുള്ള ശ്രമങ്ങള്‍ ഇല്ലാതിരിക്കുമ്പോഴാണ് മോദിയുടെ ഇടപെടല്‍. റഷ്യ-ഉക്രൈന്‍ യുദ്ധം പരിഹരിക്കാനാവാത്ത പ്രതിസന്ധികളിലേക്കും ആണവയുദ്ധസാധ്യതകളിലേക്കും അനുനിമിഷം നീങ്ങിക്കൊണ്ടിരിക്കുകയാണ്. റഷ്യയില്‍ നിന്നുള്ള വാതകവും എണ്ണയും ഇല്ലാതായതോടെ വലിയൊരു ഊര്‍ജ്ജപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. മഞ്ഞുകാലം അടുത്തു തുടങ്ങുന്നതോടെ അവര്‍ക്ക് വേണ്ട ഇന്ധനം നല്‍കാനാകട്ടെ അമേരിക്കയ്‌ക്ക് ആവുന്നുമില്ല.  

ഏത് വിധേനെയും റഷ്യയെ നശിപ്പിക്കുകയും പുടിനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്യുക എന്ന പിടിവാശിയിലാണ് അമേരിക്കയും നേറ്റോയും. ഇതിന്റെ ഭാഗമായി ആയുധങ്ങളും പണവും നല്‍കി റഷ്യയ്‌ക്കെതിരെ ഒരുക്കുകയാണ് അവര്‍. അതേ സമയം, ഉക്രൈന്റെ ഭാഗത്ത് നിന്നുള്ള തിരിച്ചടികള്‍ കൂടി വരുന്നതോടെ ഇനി ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും പുടിന്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇത് കേട്ട ഭാവമില്ലാതെ മുന്നോട്ട് പോവുകയാണ് അമേരിക്കയും യൂറോപ്പും. പുതിയ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി റഷ്യയെ ശ്വാസംമുട്ടിക്കല്‍ തുടരുന്നതോടെ ഏത് നിമിഷവും റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന ഭീഷണി വര്‍ധിക്കുന്നു. ഈ പ്രതിക്ഷകള്‍ അസ്തമിച്ച സമയത്താണ് മോദി സമാധാനത്തിന്റെ ഭാഷ സംസാരിച്ചത്. ഇതിന് വലിയ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ആ സമാധാനപാതയിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായി വരും. അതിന് മോദി ഒരുക്കമാണ്. ഇന്നത്തെ നിലയില്‍ പുടിന്‍ അനുസരിക്കുന്ന ഒരേയൊരു നേതാവ് മോദി തന്നെയാണ്. അമേരിക്കയ്‌ക്കും മോദി സമ്മതനാണ്. പക്ഷെ ഇരുശക്തികളെയും സമാധാനമേശയിലേക്കെത്തിക്കുകയാണ് ദുഷ്കരം. പക്ഷെ സമാധാനചര്‍ച്ചകള്‍ തുടങ്ങാതെ ലോകം തന്നെ ഇനി മുന്നോട്ട് പോകില്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതുകൊണ്ട് മോദിയുടെ ഈ ചെറിയ സമാധാന സംഭാഷണങ്ങള്‍ നാളെ ഫലപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. 

Tags: നരേന്ദ്രമോദിറഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ സമാധാനംസെലെന്‍സ്കിVladimir Putinമോദിഉക്രൈന്‍ സമാധാന ഉടമ്പടിറഷ്യ-ഉക്രൈന്‍ കരാര്‍സമാധാനംപ്രധാനമന്ത്രി മോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.