Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മൗനത്തിന്റെ ശമ്പളം മരണം

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത് പള്ളുരുത്തിക്കാരനായ ഒരു ബാലനാണ്. ഭീകരവാദത്തിന്റെ വിഷവിത്ത് എത്ര ആഴത്തില്‍ മുളച്ചുതുടങ്ങി എന്നതിന്റെ തെളിവായിരുന്നു അത്. എതിര്‍ക്കുന്നവരെ, നിങ്ങള്‍ മര്യാദക്ക് ജീവിച്ചുകൊള്ളണമെന്ന് തെരുവില്‍ ഉയര്‍ന്നു കേട്ട തിട്ടൂരം.

വിനീത വേണാട്ട് by വിനീത വേണാട്ട്
Sep 29, 2022, 05:41 am IST
in Article

നിരന്തരമായ പരിശീലനം, അതാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ മൂലധനം. ഒരാളെ എങ്ങനെയെല്ലാം അപായപ്പെടുത്താം എന്നതിന് പല വഴികളിലൂടെയുള്ള പരീക്ഷണം. അതിന് ആദ്യം ഇരയാക്കപ്പെടുന്നത് മിണ്ടാപ്രാണികള്‍. പ്രധാന ഇര നായ്‌ക്കള്‍. രാത്രിയുടെ മറവില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തെരുവ് നായ്‌ക്കളുടെ തല പിളര്‍ന്നും കൈകാലുകള്‍ അറുത്ത് മാറ്റിയുമുള്ള ക്രൂരത. ഭയം ജനിപ്പിച്ച്, ഭയം വിതച്ച് ഭാരതത്തിന്റെ ആധിപത്യം കൈപ്പിടിയിലൊതുക്കാം എന്ന ധാരണയോടെ, സ്വര്‍ഗ്ഗത്തിലെ ഹൂറിമാരെയും മോഹിച്ച് ഇറങ്ങിപ്പുറപ്പെട്ടവര്‍. എന്‍ഐഎയുടെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പ്രതിയോഗികളെ അവര്‍ കാറില്‍, ബൈക്കില്‍ ഒക്കെ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ വധിക്കാം എന്നതിലുള്‍പ്പടെയുള്ള പരിശീലനം നേടിയത് നായ്‌ക്കളെ വെട്ടിക്കൊന്നാണ്. ഒറ്റക്കുത്തില്‍ ആളുടെ ജീവനെടുക്കാനുള്ള പരിശീലനവുമുണ്ട്.  അര്‍എസ്എസ് നേതാക്കളുടെ പ്രതിമയുണ്ടാക്കി വെട്ടിയുള്ള പരിശീലനവും നല്കും. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ശത്രു ആര്‍എസ്എസ് ആണെന്നതിന് ഇതിനപ്പുറം സാക്ഷ്യം ആവശ്യമില്ല.

പിഎഫിന്റെ കില്ലര്‍ സ്‌ക്വാഡുകളെക്കുറിച്ച്, പരിശീലന രീതികളെക്കുറിച്ച് ഹത്രാസ് കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ മൊഴികളുമുണ്ട്. സിദ്ദീഖ് കാപ്പനൊപ്പം പിടിയിലായ പന്തളം സ്വദേശി അന്‍ഷാദ് ബദറുദീന്‍, വടകര സ്വദേശി ഫിറോസ് ഖാന്‍ എന്നിവരുടെ മൊഴികളെല്ലാം പിഎഫിന്റെ ആക്രമണോത്സുക മനോഭാവത്തിന് തെളിവുകളാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കില്ലര്‍ സ്‌ക്വാഡുകളെ താനും ഫിറോസും ചേര്‍ന്ന് പരിശീലിപ്പിച്ചിരുന്നു എന്നാണ് ബദറുദ്ദീന്റെ മൊഴി. കത്തിയും വാളും കൈത്തോക്കും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കേണ്ടത് എങ്ങനെ എന്നതില്‍ പരിശീലനം. തെളിവ് അവശേഷിപ്പിക്കാതെ രക്ഷപ്പെടുന്നത് എങ്ങനെ. പെട്രോള്‍ ബോംബ് ഉള്‍പ്പടെയുള്ള സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാനും ഉപയോഗിക്കാനുമുള്ള പരിശീലനം ഇതൊക്കെയും ഈ ആത്മഹത്യാ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് നല്‍കും. ഫിറോസ് ഖാനും സമാനമായ മൊഴിയാണ് നല്‍കിയത്.

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത് പള്ളുരുത്തിക്കാരനായ ഒരു ബാലനാണ്. ഭീകരവാദത്തിന്റെ വിഷവിത്ത് എത്ര ആഴത്തില്‍ മുളച്ചുതുടങ്ങി എന്നതിന്റെ തെളിവായിരുന്നു അത്. എതിര്‍ക്കുന്നവരെ, നിങ്ങള്‍ മര്യാദക്ക് ജീവിച്ചുകൊള്ളണമെന്ന് തെരുവില്‍ ഉയര്‍ന്നു കേട്ട തിട്ടൂരം. ഭയം ജനിപ്പിച്ച് നാവടപ്പിക്കുക എന്ന തന്ത്രമാണ് ഇസ്ലാമിസ്റ്റ് ഭീകരര്‍ ഇവിടേയും പയറ്റുന്നത്. അതുകൊണ്ടുതന്നെയാണ് എന്തിനും ഏതിനും പ്രതികരിക്കുന്ന കേരളത്തിലുള്‍പ്പടെയുള്ള സാംസ്‌കാരിക നായകര്‍ ഇസ്ലാമിസ്റ്റ് ഭീകരതയ്‌ക്ക് നേരെ മൗനം പാലിക്കുന്നത്. ഇസ്ലാം പ്രത്യയശാസ്ത്രത്തിനെതിരെ നില്‍ക്കുന്നവരെന്ന് തോന്നുന്നവരെ ഇല്ലായ്‌മ ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള സൂചന മാത്രമായിരുന്നിരിക്കാം ജോസഫ് മാഷിന്റെ കൈവെട്ട് കേസ്.

ലോകത്താകമാനം ഇസ്ലാമിക ഭീകരവാദം ഭയം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യക്ക് പുറമെ ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, നൈജീരിയ, യെമന്‍, സിറിയ, സ്വീഡന്‍, അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇസ്ലാമിക ഭീകരവാദം മൂലമുണ്ടായ ആക്രമണങ്ങള്‍ക്കും മരണത്തിനും ഇരകളാണ്. ഐസിസ്, ബോക്കോ ഹറാം, താലിബാന്‍, അല്‍-ഖ്വയ്ദ എന്നീ നാല് ഭീകരവാദ സംഘടനകളാണ് ലോകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതില്‍ മുമ്പില്‍.

ഇസ്ലാമിക ഭീകരത ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്.  പോപ്പുലര്‍ ഫ്രണ്ട് ആരുടെ പിന്‍ഗാമിയാണ്? താലിബാന്റെ എന്ന് നിസംശയം പറയാം. ഇന്ത്യയിലെ പത്ത് ശതമാനം മുസ്ലിങ്ങള്‍ പിഎഫ്‌ഐക്കൊപ്പം നിന്നാല്‍ ഭൂരിപക്ഷ സമുദായത്തെ കീഴ്‌പ്പെടുത്തി ഇന്ത്യയില്‍ ഇസ്ലാം ഭരണം ഉറപ്പിക്കാം എന്നാണ് അവരുടെ സര്‍ക്കുലര്‍ പ്രചരിപ്പിക്കുന്നത്. ദലിത് സമുദായത്തെ ഒപ്പം നിര്‍ത്തണം എന്നും പറയുന്നു. മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ ഈ പ്രക്രിയയ്‌ക്ക് പിന്തുണ നല്‍കുമെന്നും പറയുന്നുണ്ട്. പാകിസ്ഥാനും തുര്‍ക്കിയും ഒപ്പമുണ്ടെന്നും അവകാശപ്പെടുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ട്രെയിനിങ് സെന്ററുകള്‍ സ്ഥാപിച്ച് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കണമെന്നും നിര്‍ദേശിക്കുന്നു. (ആലപ്പുഴയില്‍ നന്ദുവെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത് പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലായിരുന്നു.).

നമുക്ക് മുന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അരിഞ്ഞുവീഴ്‌ത്തിയ രണ്‍ജീത് ശ്രീനിവാസുണ്ട്. അദ്ദേഹത്തിന്റെ നിലവിളിയുണ്ട്. ആ പൈശാചിക കൃത്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അമ്മ വിനോദിനിയുടെ വാക്കുകളുണ്ട്. ‘ഞാന്‍ അമ്പലത്തില്‍ പോയി രണ്‍ജീതിന് വേണ്ടി പുഷ്പാഞ്ജലി നടത്തി തിരിച്ചെത്തി. വീടിന് മുന്നിലെ പടിക്കെട്ട് കയറുന്നതിനിടെയാണ് ആരോ ഗേറ്റ് ചവിട്ടിത്തുറന്ന് അകത്തേയ്‌ക്ക് കയറുന്ന ശബ്ദം കേട്ടത്. വെട്ടുകത്തിയും വാളും ചുറ്റികയുമൊക്കെയുണ്ടായിരുന്നു അവരുടെ കൈയില്‍. വാതില്‍തള്ളിത്തുറന്ന് അകത്തുകയറി ടീപ്പോയ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. ആ ശബ്ദം കേട്ടാണ് രണ്‍ജീത് കിടപ്പുമുറിയില്‍ നിന്നും വെളിയില്‍ വന്നത്. ചുറ്റിക കൊണ്ട് അവന്റെ തലയ്‌ക്ക് അടിച്ചു വീഴത്തി. ഉടുമുണ്ട് ഉരിഞ്ഞെടുത്ത ശേഷം വെട്ടി. തടയാന്‍ ശ്രമിച്ച എന്നെ തള്ളി താഴെയിട്ടു. എന്റെ മുഖത്ത് കസേര  കൊണ്ട് അമര്‍ത്തിവച്ച്, കത്തിയെടുത്ത് കഴുത്തിന് നേരെ നീട്ടിപ്പിടിച്ചു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്‌ക്കും എന്റെ മോനെ ക്രൂരമായി അവര്‍ തലങ്ങു വിലങ്ങും വെട്ടി. തലയിലും കാലിലുമെല്ലാം എത്രയോ വെട്ടേറ്റ് എന്റെ കുഞ്ഞ്…’

Tags: keralapfiJihadi Terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.