Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മന്ത്രിമാരുടെ വിദേശയാത്രകൊണ്ട് എന്തു പ്രയോജനം?

വിദേശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നതുകൊണ്ട് ഫലമൊന്നുമില്ല. ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ആരും ശ്രദ്ധിക്കാറില്ല. അവിടത്തെ പണക്കാരും ഇവരുടെ ഇടനിലക്കാരും മാത്രമാണുള്ളത്. അവര്‍ ചിലപ്പോള്‍ എന്തെങ്കിലും പൊതു പരിപാടിയോ ഉപഹാരമോ ഒപ്പിച്ചു കൊടുക്കും. നിപ്പ കാലത്ത് മുഖ്യമന്ത്രിക്ക് ഒരു അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സമ്മാനം നല്‍കിയ പോലെ എന്തെങ്കിലും. ഒരു സാധാരണ സഞ്ചാരിയെ പോലെ കറങ്ങി വരും. ആസ്വദിച്ച് വരും. അത്ര തന്നെ.

എം. പി. ബിപിന്‍ by എം. പി. ബിപിന്‍
Sep 19, 2022, 05:38 am IST
in Article

ജനങ്ങളെ ഇത്ര അവജ്ഞയോടും പുശ്ചത്തോടും കാണുന്ന ഒരു സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്ന വസ്തുത മലയാളിക്ക് ലജ്ജയും വേദനയും ഉണ്ടാക്കുന്നു. ഭരണാധികാരികളുടെ കോമാളിത്തരങ്ങളും അഴിമതിയും ജനം സഹിക്കണം എന്ന ധാര്‍ഷ്ട്യമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. കടം കേറി മുടിഞ്ഞ് ദൈനംദിന ചെലവുകള്‍ക്കുപോലും കാശില്ലാതെ ട്രഷറി പൂട്ടുന്ന സ്ഥിതിയിലെത്തിയെങ്കിലും ലക്ഷങ്ങള്‍ ചെലവാക്കി വിദേശ രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനുപോകുകയാണ്  കുടുംബ സമേതം മന്ത്രിമാര്‍. സഹായത്തിന് ആജ്ഞാനുവര്‍ത്തികളായ കുറെ ഉദ്യോഗസ്ഥന്മാരെയും കൂട്ടുന്നുണ്ട്.

നാടുനീളെ തെരുവുനായ്‌ക്കള്‍ പേ ഇളകി നടക്കുന്നു. ജനങ്ങള്‍ക്ക് റോഡിലിറങ്ങാന്‍ കഴിയാത്ത സ്ഥിതി. നൂറ് കണക്കിനാളുകളാണ് പട്ടി കടിയേറ്റ് വിഷബാധയില്‍ ചികിത്സയില്‍ കഴിയുന്നത്. വാക്‌സിന്‍ കുത്തി വച്ചിട്ടും ആളുകള്‍ മരണപ്പെടുന്നു. ജനങ്ങള്‍ റോഡിലിറങ്ങാന്‍ ഭയപ്പെടുന്നത്ര ഗുരുതരസ്ഥിതി. ആരോഗ്യമേഖല വന്‍ പരാജയം. മരുന്നില്ല, ചികിത്സയില്ല. നേതാക്കളെല്ലാം ചികിത്സക്ക് അന്യ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും പോകുന്നു. സാധാരണക്കാരന്‍ ഇവിടെ മണ്ണടിയുന്നു.

കേരളത്തിലെ റോഡുകള്‍ ആകെ തകര്‍ന്നു. മഴ പെയ്തതോടെ റോഡു നിറയെ കുഴികള്‍. കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച റോഡുകളാണ് പൊട്ടിപ്പൊളിഞ്ഞത്. അഴിമതിയുടെ കുഴികള്‍. അതൊന്നും കാണാന്‍, റോഡുകള്‍ ശരിയാക്കാന്‍ മന്ത്രിമാര്‍ക്ക് സമയമില്ല. മരാമത്ത് മന്ത്രി പാരീസില്‍ പോകുന്നു. മൂന്നാം ക്ലാസ് വരെയുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും മാതൃഭാഷ മലയാളം ശരിയായി അറിയില്ല എന്ന് എന്‍സിആര്‍റ്റിസി സര്‍വേ ഫലം പറയുന്നു. പഠിക്കാന്‍ പള്ളിക്കൂടങ്ങളില്ലാതെ കുട്ടികള്‍ വലയുന്നു. കട്ടപ്പുറത്തായ ബസുകളില്‍ ക്ലാസ് മുറികളാക്കുന്ന ഗതികേടിലായ കേരളം. അതൊന്നും ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമില്ല. വിദ്യാഭ്യാസ മന്ത്രി വിദേശത്ത് പോകുന്നു.

സഹകരണ ബാങ്കുകളില്‍ കോടികളുടെ തട്ടിപ്പ് തുടരുന്നു. സാധാരണ ജനങ്ങള്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണമാണ് രാഷ്‌ട്രീയ നേതാക്കള്‍ തട്ടിയെടുക്കുന്നത്. ഇപ്പോഴും സഹകരണ മേഖലയിലെ തട്ടിപ്പ് ഓരോന്നായി പുറത്തു വരുന്നു. മന്ത്രി വിദേശത്ത് പോകുന്നു. ഭരണ പാര്‍ട്ടിയുടെ ട്രെയിഡ് യൂണിയനുകള്‍ കൊടി കുത്തി പൂട്ടിക്കുന്ന വ്യവസായ മേഖല. ആത്മഹത്യ ചെയ്യുന്ന വ്യവസായികള്‍. ജീവനും കൊണ്ട് അന്യ സംസ്ഥാനങ്ങളിലേക്ക് ഓടുന്ന വ്യവസായികള്‍.

ലഹരിയുടെ പറുദീസയായി മാറിയിരിക്കുന്നു കേരളം. എംഡിഎംഎ, ഹാഷിഷ് തുടങ്ങിയ മാരക ലഹരി മരുന്നുകള്‍ വന്‍ തോതില്‍ കേരളത്തില്‍ വരുന്നു. സപ്തംബര്‍ 8 മുതല്‍ 12 വരെ 4 ദിവസം ഒന്നര കിലോ എംഡിഎംഎ ആണ് പിടിച്ചത്. അത് മഞ്ഞുമലയുടെ അറ്റം. നൂറു കണക്കിന് കിലോയാണ് വന്നു ചേരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ തുടങ്ങുന്നു ഇതിന്റെ ഉപയോഗം. അങ്ങിനെ ബോധം നശിച്ച് ലഹരിയില്‍ മുഴുകി നടക്കുന്ന ഒരു ഭാവി തലമുറയായിരിക്കും കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. മുഖ്യമന്ത്രിക്ക് ഇതിലൊന്നും ശ്രദ്ധയില്ല. വിദേശത്ത് കറങ്ങുക. അത്രമാത്രം.

വിദേശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നതുകൊണ്ട് ഫലമൊന്നുമില്ല. ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ആരും ശ്രദ്ധിക്കാറില്ല. അവിടത്തെ പണക്കാരും ഇവരുടെ ഇടനിലക്കാരും മാത്രമാണുള്ളത്. അവര്‍ ചിലപ്പോള്‍ എന്തെങ്കിലും പൊതു പരിപാടിയോ ഉപഹാരമോ ഒപ്പിച്ചു കൊടുക്കും. നിപ്പ കാലത്ത് മുഖ്യമന്ത്രിക്ക് ഒരു അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സമ്മാനം നല്‍കിയ പോലെ എന്തെങ്കിലും. ഒരു സാധാരണ സഞ്ചാരിയെ പോലെ കറങ്ങി വരും. ആസ്വദിച്ച് വരും. അത്ര തന്നെ.

രാജ്യത്ത് നേരിട്ടുള്ള വാര്‍ഷിക വിദേശ നിക്ഷേപം 2021-22 സാമ്പത്തിക വര്‍ഷം സര്‍വകാല ഉയരത്തിലെത്തി. അതില്‍ എത്ര കേരളത്തില്‍ വന്നു? ഒരു രൂപയെങ്കിലും കേരളത്തില്‍ നിക്ഷേപം ഉണ്ടായോ? ഇല്ല. നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതില്‍ കേരളം വളരെ പിന്നിലാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കുകളില്‍ ഇന്ത്യയില്‍ ആകെ വന്ന വിദേശനിക്ഷേപത്തിന്റെ അര ശതമാനം പോലും കേരളത്തില്‍ എത്തിയില്ലെന്നതാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. 2021-22 ആദ്യ പകുതിയില്‍  2.29 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപം ഭാരതത്തില്‍ വന്നത്. അതില്‍ ഓരോ സംസ്ഥാനങ്ങളിലും എത്ര വന്നു എന്ന് നോക്കാം.  കര്‍ണാടക  1.02 ലക്ഷം കോടി, മഹാരാഷ്‌ട്ര  50767 കോടി, ദല്‍ഹി 37856കോടി, ഗുജറാത്ത് 11148 കോടി, തമിഴ് നാട്  8368 കോടി, തെലങ്കാന  7506 കോടി, ഹര്യാന  5261 കോടി. കേരളമോ? പൂജ്യം ആയിരിക്കും.

ആരെങ്കിലും അറിഞ്ഞു കൊണ്ട് കേരളത്തില്‍ നിക്ഷേപം നടത്തുമോ? വികസനത്തെ അപ്പാടും നശിപ്പിക്കുന്ന, വികസന വിരോധിയായ ഭരണകൂടമുള്ള ഒരു സംസ്ഥാനമാണ് കേരളം എന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് വിദേശത്ത് പോകുന്നത് എന്ന വാദം തെറ്റാണ്.  കാശ് മുടക്കുന്നവര്‍ക്ക് അറിയാം കേരളത്തില്‍ വ്യവസായം നടക്കില്ല എന്ന്. മന്ത്രിമാരെല്ലാം കൂടി ചെന്നാലും ഒരു പ്രയോജനവുമില്ല. ആരും വരാന്‍ പോകുന്നില്ല.  

വിദേശ രാജ്യങ്ങളിലെ വികസനം കണ്ടു പഠിക്കാന്‍ പോകുന്നു എന്ന വാദം അതിലും പരിഹാസ്യമാണ്. സാങ്കേതിക വിദ്യ അത്ര കണ്ട് പുരോഗമിച്ച ഇക്കാലത്ത് ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സ്വന്തം ഓഫീസിലിരുന്ന് കാണാനും കേള്‍ക്കാനും അറിയാനും കഴിയുന്നു. പണ്ട് ‘റൂം ഫോര്‍ റിവര്‍’ പദ്ധതി കാണാന്‍ നമ്മുടെ നികുതി പണം മുടക്കി മുഖ്യമന്ത്രിയും കുടുംബവും പോയ കഥ ജനത്തിന് ഓര്‍മയുണ്ട്. കഴിഞ്ഞ മഴയത്തും കേരളത്തില്‍ ‘റിവര്‍’ നമ്മുടെ വീടുകളുടെ ‘റൂമുകളില്‍’ കയറിയതും നമ്മള്‍ അനുഭവിച്ചു.

Tags: keralaകേരള സര്‍ക്കാര്‍വിദേശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.