Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എഴുത്തിന്ദ്രിയം രൂപപ്പെടുത്തിയ കഥകള്‍

വായന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 06:00 am IST
in Literature

തുളസി കോട്ടുക്കല്‍

അനുയോജ്യമായ വാക്കുകള്‍ ഉപയോഗിച്ച് സൃഷ്ടി നിര്‍വ്വഹിക്കുന്ന വ്യക്തിയെ നാം എഴുത്തുകാരന്‍ എന്നു വിളിക്കുന്നു. പദങ്ങള്‍ അങ്ങനെ ഉപയോഗിക്കാനുള്ള അയാളുടെ കഴിവിനെ ‘ശക്തി’ എന്നും പറയുന്നു. ശക്തിയുള്ള സര്‍ഗധനരായ എഴുത്തുകാരുടെ ചില സൃഷ്ടികള്‍ ചില അവസ്ഥകളില്‍ അവയുടെ പൂര്‍ണ സ്വരൂപം സത്യസന്ധമായി ആര്‍ജിക്കുന്നത് കാണാം. വായനക്കാരന് ഇത് ആകസ്മികമായി സംഭവിക്കുന്നതാണെന്ന് തോന്നും. എന്നാല്‍, ഇത് അപ്രതീക്ഷിതമോ ആകസ്മികമോ അല്ല. സവിശേഷമായ എഴുത്തിന്ദ്രിയം കൊണ്ട് ആവാഹിച്ചെടുത്ത അനുഭവങ്ങളും  സവിശേഷ കാഴ്ചകളും മൂര്‍ത്തരൂപത്തില്‍ പദങ്ങളുടെ അന്തഃസത്തയായി പ്രത്യക്ഷപ്പെട്ടതാവാം. മണി ചെന്താപ്പൂരിന്റെ മൂര്‍ഖന്‍ എന്ന കഥാസമാഹാരത്തിലെ ചില കഥകളാണ്, പ്രത്യേകിച്ചും മൂര്‍ഖന്‍ എന്ന കഥയാണ് ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

അതീന്ദ്രിയമായ ഒരു ജ്ഞാനം സര്‍ഗസൃഷ്ടിയായി രൂപപ്പെടുകയാണ് എഴുത്തുകാരില്‍ എപ്പോഴും. ‘മൂര്‍ഖന്‍’ എന്ന കഥ എഴുതിയപ്പോഴും കഥാകൃത്തില്‍ അത്തരം ഒരു ജ്ഞാന ഭൂമിക വിടരുകയായിരുന്നു. സാംസ്‌കാരികവും സാമൂഹികവും പാരിസ്ഥിതികവുമായ ഏതു അപചയത്തിലേക്കും ചിലപ്പോള്‍ ഉന്നമനത്തിലേക്കും ശക്തിധനനായ എഴുത്തുകാരന്റെ മനസ്സുണരാം. ഇനിയും സംഭവിക്കാനിരിക്കുന്ന വിപത്തുകളില്‍ അഗാധ ദുഃഖം പൂണ്ട് അസ്വസ്ഥമാകാം. ഈ സ്വാസ്ഥ്യരാഹിത്യത്തിന്റെ മുറവിളികളും, പിടച്ചിലുകളുമാണ് ‘മൂര്‍ഖന്‍’ എന്ന കഥാസമാഹാരത്തിലെ മിക്കകഥകളും. അപരിചിതയായി പെണ്‍കുട്ടി, വിഷജന്തുക്കള്‍, വാര്‍ദ്ധക്യ കനവുകള്‍, മൂര്‍ഖന്‍ എന്നീ കഥകള്‍ ഒരാവൃത്തി മനസ്സിരുത്തി വായിച്ചാല്‍ മുകളില്‍ പറഞ്ഞ സത്യം ബോധ്യമാകും.  

വറ്റുന്ന മനുഷ്യബന്ധങ്ങളും, ആ ബന്ധങ്ങളിലൂടെ തകരുന്ന മനുഷ്യന്റെ തന്നെ ആവാസവ്യവസ്ഥകളും എഴുത്തുകാരന്‍ ആന്തരികമായി ഉള്‍ക്കൊണ്ടതിന്റെ പരിണത ഫലമാണ് ഇതിലെ കഥകള്‍. ‘മൂര്‍ഖന്‍’ എന്ന കഥയാണ് കാലബോധത്തിന്റെ സ്വരൂപമായി നമ്മുടെ  മുന്‍പില്‍ വിരിയുന്നത്. ഇന്ദ്രിയാതീതമായ ചില സൂക്ഷ്മതകളെ ഇന്ദ്രിയവേദ്യമാംവിധം മൂര്‍ത്തരൂപത്തിലാക്കാന്‍ ആര്‍ക്ക് കഴിയുന്നുവോ ആ വ്യക്തിയാണ് എഴുത്തുകാരന്‍. ‘മൂര്‍ഖന്‍’ എന്ന കഥയിലൂടെ ചെന്താപ്പൂര് ശരിയായ എഴുത്തുകാരനായി  മാറുന്നതും അതുകൊണ്ടാണ്. മൂര്‍ഖന്‍ എന്ന കഥയിലെ സദാനന്ദന്‍ എന്ന കഥാപാത്രത്തിന്റെ ആത്മാംശം പുരുഷകേന്ദ്രീകൃതമായ സാമൂഹ്യാവസ്ഥയില്‍ തുടികൊട്ടിനില്‍ക്കുന്നു. ‘സര്‍പ്പകകാലവും’ ആ സത്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു.  

അശാന്തിയില്‍നിന്നും ശാന്തിയിലേക്കുള്ള കഥാകൃത്തിന്റെ തീര്‍ത്ഥയാത്ര തന്നെയാണ് ഓരോ കഥയും. എന്നാല്‍ ആ കഥകള്‍ വായനക്കാരന്റെ മനസ്സില്‍ അശാന്തി നിറയ്‌ക്കുകയും അയാള്‍ സ്വയം ബോധവാനായി ഇതൊക്കെയാണ് ലോകം എന്നുള്‍ക്കൊണ്ട് തീര്‍ത്ഥയാത്ര നടത്തുകയും വേണം. അങ്ങനെ ഉള്ളിണങ്ങുകയും അതേസമയം  ഒരു ഗൃഹാതുരഭാവത്തോടെ ഉള്ളിളക്കുകയും ചെയ്യുന്ന ഇതിലെ കഥകള്‍ ഭാഷയ്‌ക്കു ലഭിച്ച ജ്ഞാനപ്രകാശം തന്നെയാണ്. അതിലെ കഥാപാത്രങ്ങളായ അനന്തനിലും പ്രശാന്തനിലും സദാനന്ദനിലും എല്ലാം എഴുത്തുകാരന്‍ കല്‍പ്പിക്കുന്ന അശാന്തിയുണ്ട്. ആധുനിക സംസ്‌കാരം ഇന്നത്തെ മനുഷ്യന് നല്‍കുന്നത് ആത്മശോഷണമാണെന്ന് കഥാകൃത്ത് വിശ്വസിക്കുന്നു. ആ വിശ്വാസം മൂര്‍ഖനിലെ സദാനന്ദനിലൂടെ നമുക്കു കാണാനാവും.  

മൃഗചേതനയില്‍നിന്ന് മനുഷ്യചേതനയിലേക്കുള്ള പരിവര്‍ത്തനം മനുഷ്യനില്‍ ശക്തമാണ്. എന്നാല്‍ മനുഷ്യന്‍ സ്വാര്‍ത്ഥതയ്‌ക്കുവേണ്ടി ആ മൃഗചേതന പലപ്പോഴും കൈയാളുന്നുവെന്ന് സദാനന്ദന്‍ തെളിയിക്കുന്നു; നമ്മുടെ സമൂഹവും തെളിയിക്കുന്നു. ഇതിലെ മൂര്‍ഖന്‍ അടക്കമുള്ള പല കഥകളും ഇത്തരം ഒരു പുരോയാനം സൂചിപ്പിക്കുന്നു. മാറാന്‍ വിസമ്മതിക്കുന്ന അധികാരസ്ഥമായ ഒരു ന്യൂനപക്ഷം അതിന്റെ പരാജയങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ പുതിയ വെല്ലുവിളികള്‍ നൂതനമായ സര്‍ഗാത്മക ചോദനകള്‍ക്ക് ജന്മം നല്‍കുന്നു. മണി ചെന്താപ്പൂരിന്റെ സര്‍ഗാത്മകതയെ ഇങ്ങനെ വിലയിരുത്തുമ്പോഴാണ് ഇതിലെ കഥകള്‍ക്ക് അടിസ്ഥാനപരമായ ആദിപ്പൊടിപ്പുകള്‍ ലഭിക്കുക.

ജീവിതത്തിന്റെയും ജീവികളുടെയും അകം ചിത്രങ്ങള്‍ പ്രകൃതിയുടെ താളത്തില്‍ ഈ കഥകളിലൂടെ കഥാകൃത്ത് സമ്മാനിക്കുന്നുണ്ട്. ജീവിതത്തിന്റെ ചോദനകളെക്കുറിച്ചുള്ള ബൃഹത്തായ ഒരു നീലാകാശവും കഥാകൃത്ത് നമുക്കു തുറന്നുതരുന്നു. അനുസ്യൂതമായ മാനവസംസ്‌കൃതി എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോകുന്നതിന്റെ ഭീതിയും ഉള്‍ക്കിടിലവും ഈ കഥകള്‍ ഉള്‍ക്കൊള്ളുന്നു. വായനക്കാര്‍ക്ക് സ്വന്തം അസ്തിത്വത്തിലേക്ക് ഒന്നു ഊളിയിട്ടു പോകാനും  ഈ കഥകള്‍ സഹായിക്കുന്നു.

Tags: പുസ്തകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.