Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചരിത്രം പുനര്‍നിര്‍മിച്ച പുരാവസ്തു ഗവേഷകന്‍

ഭാരതീയമായ സമീപനത്തിലൂടെ അനേ്വഷിച്ചും പഠിച്ചും പുതിയ ചരിത്രം രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ലാല്‍ അടിവരയിട്ട് കാണിച്ചത്. മുഖ്യധാരയുടെ മുന്‍നിരയില്‍തന്നെയായിരുന്നിട്ടും ലാലിന്റെ സംഭാവനകള്‍ ഇനിയും വേണ്ടപോലെ വിലയിരുത്തപ്പെട്ടിട്ടില്ല. സ്വതന്ത്ര ഭാരതത്തിന്റെ ഭരണം നിയന്ത്രിച്ചവര്‍ സാമ്രാജ്യത്വ മനഃസ്ഥിതിയുടെ തടവുകാരായിരുന്നതാണ് ഇതിനു കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 05:00 am IST
in Editorial

ലോകപ്രശസ്ത പുരാവസ്തു ഗവേഷകന്‍ ബി.ബി. ലാല്‍ വിടപറഞ്ഞതോടെ, ചരിത്രവിജ്ഞാനീയ മേഖലയില്‍ ഒരു യുഗപ്രഭാവനെയാണ് ഭാരതത്തിന് നഷ്ടമായിരിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്ന ലാല്‍ അയോധ്യ ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ നടത്തിയ ഉല്‍ഖനനങ്ങളിലൂടെയാണ് പ്രശസ്തനായത്. തക്ഷശില, ഹാരപ്പ, ഹസ്തിനപുരം, ഹരിയാനയിലെ രാഖിഗഡ്, പ്രാചീന കലിംഗ രാജ്യത്തിന്റെ തലസ്ഥാനമായ ശിശുപാല്‍ഗഡ്, ദല്‍ഹിയിലെ പുരാണകില, രാജസ്ഥാനിലെ കാളിബംഗന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ ഉല്‍ഖനനങ്ങള്‍ പുരാവസ്തുശാസ്ത്രത്തിന്റെ മേഖലയില്‍ അളവറ്റ സംഭാവനകള്‍ നല്‍കി. എഎസ്ഐയുടെ ഏറ്റവും പ്രായംകുറഞ്ഞ ഡയറക്ടര്‍ ജനറലായിരുന്ന ലാല്‍ അയോധ്യയില്‍ നടത്തിയ ഉല്‍ഖനനമാണ് രാഷ്‌ട്രീയമായ കാരണങ്ങളാല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതെങ്കിലും മറ്റിടങ്ങളിലെ ഉല്‍ഖനനങ്ങളും ഗവേഷണങ്ങളും ഭാരതത്തിന്റെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. ഭാരതീയ പുരാവസ്തു ഗവേഷണത്തിന്റെ തുടക്കക്കാരില്‍ ഒരാളായി കരുതപ്പെടുന്ന മോര്‍ട്ടിമര്‍ വീലറുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ലാല്‍ പക്ഷേ വീലറിന്റെ പല നിഗമനങ്ങളും തള്ളിക്കളഞ്ഞു. ഗവേഷണത്തിലെ സത്യസന്ധതയും വസ്തുതകളോടുള്ള പ്രതിബദ്ധതയും കൊളോണിയല്‍ മുന്‍വിധികളെ നിഷ്‌കരുണം തള്ളിക്കളയാന്‍ ലാലിനെ പ്രേരിപ്പിച്ചു. തെറ്റാണെന്നു ബോധ്യംവന്ന തന്റെതന്നെ ചില നിലപാടുകള്‍  തള്ളിക്കളയാനും ലാല്‍ മടിച്ചില്ല.

അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിടത്ത് ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ എഎസ്ഐ നടത്തിയ ഉല്‍ഖനനമാണ് ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഉജ്വലമായ ഒരു അധ്യായം എഴുതിച്ചേര്‍ത്തത്. മലയാളിയായ കെ.കെ. മുഹമ്മദും മറ്റു മൂന്നുപേരും ഉള്‍പ്പെടുന്ന സംഘം ബാബറി മസ്ജിദിനു കീഴില്‍ ക്ഷേത്രമാണുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ നിരവധി പഠനങ്ങളുടെ രൂപത്തില്‍ എഎസ്ഐ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. ‘രാമ, ഹിസ് ഹിസ്റ്റോറിസിറ്റി, മന്ദിര്‍ ആന്റ് സേതു’ എന്ന പുസ്തകത്തില്‍ തന്റെ കണ്ടെത്തലുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയും ചെയ്തു. ഈ കണ്ടെത്തലുകള്‍ അലഹബാദ് ഹൈക്കോടതി പിന്നീട് നിയോഗിച്ച സമിതി ശരിവയ്‌ക്കുകയും, ക്ഷേത്രം തകര്‍ത്ത സ്ഥലത്താണ് ബാബറി മസ്ജിദ് നിലനിന്നതെന്ന് സ്ഥിരീകരിച്ച കോടതി രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ചരിത്രപ്രസിദ്ധമായ വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിധിയെ അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് അയോധ്യാക്കേസില്‍ അന്തിമവിധി പ്രഖ്യാപിച്ചത്. അയോധ്യ പ്രക്ഷോഭത്തിന്റെ കാലത്തും തര്‍ക്കമന്ദിരം തകര്‍ന്നപ്പോഴും, കോടതിവിധികള്‍ വന്നപ്പോഴും രാമജന്മഭൂമിയെ വിവാദ വിഷയമാക്കിയവര്‍ ലാല്‍ എന്ന മഹാനായ പുരാവസ്തു ഗവേഷകന്റെ കണ്ടെത്തലുകളെ ബോധപൂര്‍വം തമസ്‌ക്കരിക്കാന്‍ ശ്രമിച്ചു. പക്ഷേ അന്തിമ വിജയം ഇക്കൂട്ടര്‍ക്കൊപ്പമായിരുന്നില്ല.

രാഷ്‌ട്രം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച ബി.ബി. ലാല്‍ ചരിത്രത്തിന്റെ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ദേശീയവും അന്തര്‍ദേശീയവുമായ ജേര്‍ണലുകള്‍ പ്രസിദ്ധീകരിച്ച ലാലിന്റെ പഠനങ്ങളുടെ ആധികാരികത ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തതാണ്. യൂറോസെന്‍ട്രിക് ആയ ചരിത്രരചനയുടെ പരിമിതികളെയാണ് പ്രൊഫ. ലാല്‍ അതിലംഘിച്ചത്. ഭാരതത്തിന്റെ പൗരാണിക ചരിത്രത്തെ ശരിയായി മനസ്സിലാക്കാന്‍ കൊളോണിയല്‍ കാഴ്ചപ്പാടിലൂടെ കഴിയില്ലെന്ന് ലാല്‍ തെളിയിച്ചു. ഭാരതീയമായ സമീപനത്തിലൂടെ അന്വേഷിച്ചും പഠിച്ചും പുതിയ ചരിത്രം രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ലാല്‍ അടിവരയിട്ട് കാണിച്ചത്. മുഖ്യധാരയുടെ മുന്‍നിരയില്‍തന്നെയായിരുന്നിട്ടും ലാലിന്റെ സംഭാവനകള്‍ ഇനിയും വേണ്ടപോലെ വിലയിരുത്തപ്പെട്ടിട്ടില്ല. സ്വതന്ത്ര ഭാരതത്തിന്റെ ഭരണം നിയന്ത്രിച്ചവര്‍ സാമ്രാജ്യത്വ മനഃസ്ഥിതിയുടെ തടവുകാരായിരുന്നതാണ് ഇതിനു കാരണം. മാര്‍ക്സിസ്റ്റ് രീതിശാസ്ത്രം പിന്‍പറ്റിയവരും യഥാര്‍ത്ഥത്തില്‍ പ്രചരിപ്പിച്ചതും സാമ്രാജ്യത്വ ചരിത്രനിര്‍മിതിയായിരുന്നു. ദേശീയശക്തികള്‍ അധികാരത്തില്‍ വന്നതോടെയാണ് ഇതിനൊരു മാറ്റം വരാന്‍ തുടങ്ങിയതും, ലാലിനെപ്പോലുള്ളവരെ അംഗീകരിക്കാന്‍ തുടങ്ങിയതും. പുതിയ തലമുറയ്‌ക്ക് അജ്ഞാതമായി തുടരുമായിരുന്ന ഭാരതത്തിന്റെ യുഗദീര്‍ഘമായ ചരിത്രത്തെയാണ് പ്രൊഫ. ലാല്‍ വീണ്ടെടുത്തത്. മറക്കാനാവാത്തതാണ് ഈ കടപ്പാട്. സത്യാന്വേഷിയും പരിശ്രമശാലിയുമായിരുന്ന ആ മഹാപുരുഷന് ആദരാഞ്ജലികള്‍.

Tags: ബിബി ലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പൗരാണിക ഭാരതചരിത്രത്തിന്റെ വക്താവും വഴികാട്ടിയും

Main Article

മഹാനായ പുരാവസ്തു ഗവേഷകന്‍

India

രാമ ക്ഷേത്രം പര്യവേഷണത്തില്‍ കണ്ടെത്തി; 100ാം വയസ്സിലും ഗവേഷണങ്ങള്‍ തുടര്‍ന്നു; വിടവാങ്ങിയത് പ്രമുഖ പുരാവസ്തു ഗവേഷകന്‍ ബി.ബി. ലാല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.