Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് കുളച്ചല്‍ വിജയദിനം; സമഗ്രവിജയത്തിന്റെ വീരചരിത്രം

ജനകീയപോരാട്ടത്തിന്റെ കരുത്ത് എന്തെന്ന് ഡച്ച് പട തിരിച്ചറിഞ്ഞ യുദ്ധം. ചരിത്രത്തില്‍ അതിനുമുമ്പ് അന്നേ വരെ ഒരു വിദേശശക്തിയും ഏഷ്യയിലെവിടെയും അങ്ങനെയൊരു പരാജയം ഏറ്റുവാങ്ങിയിരുന്നില്ല. മഹാരാജാ മാര്‍ത്താണ്ഡവര്‍മ്മ വിജയകിരീടം ചൂടിയ കുളച്ചല്‍ യുദ്ധം അത്തരത്തില്‍ സമ്പൂര്‍ണവിജയം നേടിയ ഒന്നായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 10, 2022, 10:29 am IST
inKerala

ഗോപന്‍ ചുള്ളാളം

വെറും പതിനൊന്ന് ദിവസം… ഭാരതത്തെ കീഴടക്കാനെത്തിയ ഡച്ച് നാവികശക്തിയെ കടലില്‍ മുക്കിത്താഴ്‌ത്താന്‍ അത് മതിയായിരുന്നു തിരുവിതാംകൂറിന്. കൂറ്റന്‍ കപ്പലുകള്‍ക്കെതിരെ മീന്‍പിടുത്ത വള്ളങ്ങള്‍…. ചാരന്മാരായും സൈനികരായും മത്സ്യത്തൊഴിലാളികളും നാട്ടുകാരും… തന്ത്രം മെനഞ്ഞ് മുന്നില്‍ നില്‍ക്കാന്‍ തിരുവിതാംകൂറിന്റെ ചാണക്യന്‍ രാമയ്യന്‍ ദളവ, പട നയിക്കാന്‍ തിരുവട്ടാര്‍ ആദികേശവ പെരുമാളിന്റെ തിരുസവിധത്തില്‍ പൂജിച്ച ഉടവാളുമായ സാക്ഷാല്‍ മാര്‍ത്താണ്ഡവര്‍മ്മ…. ജനകീയപോരാട്ടത്തിന്റെ കരുത്ത് എന്തെന്ന് ഡച്ച് പട തിരിച്ചറിഞ്ഞ യുദ്ധം. ചരിത്രത്തില്‍ അതിനുമുമ്പ് അന്നേ വരെ ഒരു വിദേശശക്തിയും ഏഷ്യയിലെവിടെയും അങ്ങനെയൊരു പരാജയം ഏറ്റുവാങ്ങിയിരുന്നില്ല. മഹാരാജാ മാര്‍ത്താണ്ഡവര്‍മ്മ വിജയകിരീടം ചൂടിയ കുളച്ചല്‍ യുദ്ധം അത്തരത്തില്‍ സമ്പൂര്‍ണവിജയം നേടിയ ഒന്നായിരുന്നു.

1741 ജൂലൈ 31 മുതല്‍ ആഗസ്ത് 10 വരെയാണ് യുദ്ധം നടന്നത്. ഇന്ന് ആ യുദ്ധവിജയത്തിന്റെ വാര്‍ഷികമാണ്. 1739 ന്റെ അവസാനത്തില്‍ ഡച്ചുകാര്‍, തിരുവിതാംകൂറിനെതിരെ തുടങ്ങിവച്ച ആക്രമണങ്ങളുടെ അവസാനമായിരുന്നു കുളച്ചലിലെ പോരാട്ടം. ആറ്റിങ്ങല്‍, വര്‍ക്കല എന്നിവിടങ്ങളിലേക്ക് ഡച്ച്പട മുന്നേറി. സിലോണില്‍ നിന്നും ജക്കാര്‍ത്തയില്‍ നിന്നും കൂടുതല്‍ നാവികപ്പടയെ അണിനിരത്തി പത്മനാഭപുരം പിടിച്ചെടുക്കാനായിരുന്നു നീക്കം. ശ്രീലങ്കയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന അവര്‍ നാടെല്ലാം കൊള്ളയടിച്ചു. കുളച്ചലിനും കോട്ടാറിനും ഇടയ്‌ക്കുള്ള പ്രദേശം മുഴുവന്‍ ഡച്ചു നിയന്ത്രണത്തിലായി. അവിടെ അവര്‍ കച്ചവടം തുടങ്ങി. ഇത്രയുമായപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ പ്രത്യാക്രമണത്തിന് സജ്ജനായി.  രാമയ്യന്‍ ദളവയോട് കുളച്ചലിലേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടു.

പ്രകൃതിയും കാലാവസ്ഥയും അനുകൂലമാകുംവരെ മാര്‍ത്താണ്ഡവര്‍മ്മ കാത്തിരുന്നു. വര്‍ഷകാലത്ത് അറബിക്കടല്‍ പ്രക്ഷുബ്ധമാകുന്നതോടെ ഡച്ചുകാരുടെ നാവികപ്പടയ്‌ക്ക് കാലിടറുമെന്ന് അദ്ദേഹം മനസിലാക്കി. ജൂലൈ 31 ന് തിരുവിതാംകൂര്‍ പ്രത്യാക്രമണം ആരംഭിച്ചു. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ സിലോണ്‍, ഇന്തോനേഷ്യാ എന്നിവിടങ്ങളിലുള്ള ഡച്ച് സൈനിക താവളങ്ങളില്‍ നിന്ന് അവര്‍ക്ക് യാതൊരുസഹായവും ലഭിക്കാതെ വന്നു. തിരുവിതാംകൂറിന്റെ പീരങ്കി ആക്രമണത്തില്‍ ഡച്ചുകാരുടെ വെടിമരുന്നുശാലകള്‍ക്ക് തീപിടിക്കുക കൂടി ചെയ്തതോടെ ഡച്ച് കീഴടങ്ങല്‍ സമ്പൂര്‍ണമായി.

ഭാരതത്തിലാകമാനം അധിനിവേശം ഉറപ്പിക്കാനുള്ള ഡച്ചുകാരുടെ നീക്കം ഇതോടെ തകര്‍ന്നടിയുകയായിരുന്നു. ഡച്ച് കപ്പിത്താനായ ഡിലനോയ് ഉള്‍പ്പെടെ നിരവധി സൈനികര്‍ പിടിയിലായി. ഡിലനോയിയെ പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ തന്റെ നാവികമേധാവിയായ ‘വലിയകപ്പിത്താന്‍’ സ്ഥാനത്ത് നിയമിച്ചു. തിരുത്ത് ഇന്നലെ ഈ പംക്തിയില്‍ പ്രസിദ്ധീകരിച്ച ‘സമരക്കരുത്തായി കീഴരിയൂര്‍ ബോംബ് സ്‌ഫോടനം’ എന്ന റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്ത ടി.പി. കുഞ്ഞിരാമക്കിടാവിന്റെ ചിത്രത്തിന് കുനിയില്‍ കുഞ്ഞിരാമന്‍ എന്ന് തെറ്റായി അടിക്കുറിപ്പ് നല്‍കിയതില്‍ ഖേദിക്കുന്നു

Tags: ആസാദി ക അമൃത് മഹോത്സവ്Victory
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.