Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കല്ലറ-പാങ്ങോട് സമര സ്മരണയ്‌ക്ക് 84 വയസ്സ്

1938 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹരിപുര സമ്മേളനത്തിന്റെ അലയൊലിയായിരുന്നു കല്ലറ ചന്തയില്‍ തുടങ്ങിയ പ്രക്ഷോഭം. 1938 സപ്തംബര്‍ 21 ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു. ഇതില്‍ പങ്കെടുത്തവരായിരുന്നു ജനദ്രോഹ നികുതി വര്‍ധനയ്‌ക്കെതിരെ കല്ലറയിലും പാങ്ങോട്ടുമുള്ള ചന്തകളില്‍ സമരത്തിന് നേതൃത്വം നല്‍കിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 7, 2022, 08:20 pm IST
in Kerala

ഗോപന്‍ ചുള്ളാളം

തിരുവനന്തപുരത്തെ കല്ലറ പാങ്ങോട് സമര സ്മരണയ്‌ക്ക് ശതാഭിഷേക കാലമാണിത്. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് നാടിനെ ആവാഹിച്ച കലാപത്തിന് 84 ആണ്ട് തികയുന്നു. 1938 സപ്തംബര്‍ 22 മുതല്‍ 30 വരെയായിരുന്നു കലാപം. കല്ലറയിലും പാങ്ങോട്ടും കര്‍ഷകരുടെ ഭരണം സ്ഥാപിക്കപ്പെട്ടു. 30ന് രാത്രിയില്‍ കുതിരപ്പട്ടാളമെത്തി കലാപം അടിച്ചമര്‍ത്തുന്നതുവരെ അത് നീണ്ടുനിന്നു.

1938 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹരിപുര സമ്മേളനത്തിന്റെ  അലയൊലിയായിരുന്നു കല്ലറ ചന്തയില്‍ തുടങ്ങിയ പ്രക്ഷോഭം. 1938 സപ്തംബര്‍ 21 ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു. ഇതില്‍ പങ്കെടുത്തവരായിരുന്നു ജനദ്രോഹ നികുതി വര്‍ധനയ്‌ക്കെതിരെ കല്ലറയിലും പാങ്ങോട്ടുമുള്ള ചന്തകളില്‍ സമരത്തിന് നേതൃത്വം നല്‍കിയത്.

കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള പ്രവേശനച്ചുങ്കം അകാരണമായി വര്‍ധിപ്പിച്ചതിനെതിരെ കൊച്ചപ്പിപിള്ള, പ്ലാക്കീഴ് കൃഷ്ണപിള്ള, ചെല്ലപ്പന്‍ വൈദ്യന്‍, ചെറുവാളം കൊച്ചുനാരായണന്‍ ആചാരി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സംഘടിച്ചു. 1938 സപ്തംബര്‍ 22ന് അവര്‍ ചുങ്കപ്പിരിവ് നല്‍കാതെ ചന്തയില്‍ പ്രതിഷേധിച്ചു. പിരിവുകാരെ തല്ലിയോടിച്ചു. 29ന് കൂടുതല്‍ പോലീസെത്തി. കൊച്ചാപ്പിപിള്ളയെ പാങ്ങോട് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചവശനാക്കി. ഇതറിഞ്ഞ് നാട്ടുകാര്‍ പ്രകോപിതരായി. തിരുവനന്തപുരത്തുനിന്നും പാങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും മരം വെട്ടിയിട്ടും കല്ലുകള്‍ നിറച്ചും അടച്ച് പോലീസ് സേനയെ തടഞ്ഞു. പാലോട്, പെരിങ്ങമ്മല, നന്ദിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകര്‍ കല്ലറയിലേക്കെത്തി. റോഡ് ഉപരോധം നീക്കാന്‍ ശ്രമിച്ച കുഞ്ഞുകൃഷ്ണനെന്ന പോലീസുകാരനെ സമരക്കാര്‍ അടിച്ചുകൊന്നു. ഉച്ചയോടെ നാട്ടുകാര്‍ പാങ്ങോട് പോലീസ് ഔട്ട്‌പോ

സ്റ്റിലേക്ക് നാടന്‍തോക്കുകളും പണിയായുധങ്ങളുമായി മാര്‍ച്ച് ചെയ്തു. വെടിവയ്‌പ്പില്‍ സമരനേതാക്കളായ പ്ലാക്കീഴ് കൃഷ്ണപിള്ളയും ചെറുവാളം കൊച്ചുനാരായണന്‍ ആചാരിയും മരിച്ചുവീണു. ഓലമേഞ്ഞ പോലീസ് ഔട്ട്‌പോസ്റ്റിന് സമരക്കാര്‍ തീയിട്ടു. വെടിയേറ്റുവീണ സമരനേതാക്കളുടെ മൃതശരീരം അവിടെത്തന്നെ കിടന്നു. രാത്രിയില്‍ ഗോപാലന്‍ എന്ന കര്‍ഷകന്‍ പോലീസ് വേഷത്തിലെത്തി മൃതദേഹങ്ങള്‍ സ്റ്റേഷനുമുന്നില്‍ മറവുചെയ്തു. അടുത്ത ദിവസം കൂടുതല്‍ പോലീസ് എത്തി. കുതിരപ്പട്ടാളം സമരക്കാരെ കുതിരയുടെ കാലില്‍ കെട്ടിവലിച്ചിഴച്ചു. പലരെയും കൊലപ്പെടുത്തി. സമരക്കാരുടെ മൃതദേഹം വീടുകളിലും പുറത്തുംകിടന്ന് പുഴുവരിച്ചു. പോലീസ് അതിക്രമത്തെത്തുടര്‍ന്ന് പലരും നാടുവിട്ടു. സമരം ക്രൂരമായി അടിച്ചമര്‍ത്തി.

സമരസേനാനികളായ കൊച്ചപ്പി പിള്ളയേയും പട്ടാളം കൃഷ്ണനെയും 1940 ഡിസംബര്‍ 17നും 18 നുമായി തൂക്കിക്കൊന്നു. മറ്റുള്ളവരെ കഠിനതടവിന് ശിക്ഷിച്ചു.  പോലീസ് വീട് വളഞ്ഞപ്പോള്‍ രാമേലിക്കോണം പദ്മനാഭന്‍ ആത്മാഹുതി ചെയ്തു. പാലുവള്ളി അബ്ബാസ് ചട്ടമ്പി, മടത്തുവാതുക്കല്‍ ശങ്കരന്‍ മുതലാളി, മാങ്കോട് ഹനീഫ ലബ്ബ, ഡ്രൈവര്‍ വാസു, ഗോപാലന്‍, പനച്ചക്കോട് ജമാല്‍ ലബ്ബ, കല്ലറ പദ്മനാഭപിള്ള, മാധവക്കുറുപ്പ്, കൊച്ചാലുംമൂട് അലിയാരുകുഞ്ഞ്, മുഹമ്മദാലി, വാവാക്കുട്ടി, കുഞ്ഞന്‍പിള്ള, പാറ നാണന്‍ തുടങ്ങിയവരായിരുന്നു സമരനേതാക്കള്‍. ഇന്നും അവരെ നെഞ്ചേറ്റുന്ന ഒരു ജനതയുണ്ടിവിടെ. ഓര്‍മ്മകളിലും സ്വാതന്ത്ര്യവീര്യം തുടിക്കുന്നവര്‍.

Tags: ആസാദി ക അമൃത് മഹോത്സവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

Kerala

‘മേരി മിട്ടി മേരാ ദേശ്’: ‘എന്റെ മണ്ണ് എന്റെ രാജ്യം യജ്ഞം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.