Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കല്ലറ-പാങ്ങോട് സമര സ്മരണയ്‌ക്ക് 84 വയസ്സ്

1938 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹരിപുര സമ്മേളനത്തിന്റെ അലയൊലിയായിരുന്നു കല്ലറ ചന്തയില്‍ തുടങ്ങിയ പ്രക്ഷോഭം. 1938 സപ്തംബര്‍ 21 ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു. ഇതില്‍ പങ്കെടുത്തവരായിരുന്നു ജനദ്രോഹ നികുതി വര്‍ധനയ്‌ക്കെതിരെ കല്ലറയിലും പാങ്ങോട്ടുമുള്ള ചന്തകളില്‍ സമരത്തിന് നേതൃത്വം നല്‍കിയത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Aug 7, 2022, 08:20 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഗോപന്‍ ചുള്ളാളം

തിരുവനന്തപുരത്തെ കല്ലറ പാങ്ങോട് സമര സ്മരണയ്‌ക്ക് ശതാഭിഷേക കാലമാണിത്. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് നാടിനെ ആവാഹിച്ച കലാപത്തിന് 84 ആണ്ട് തികയുന്നു. 1938 സപ്തംബര്‍ 22 മുതല്‍ 30 വരെയായിരുന്നു കലാപം. കല്ലറയിലും പാങ്ങോട്ടും കര്‍ഷകരുടെ ഭരണം സ്ഥാപിക്കപ്പെട്ടു. 30ന് രാത്രിയില്‍ കുതിരപ്പട്ടാളമെത്തി കലാപം അടിച്ചമര്‍ത്തുന്നതുവരെ അത് നീണ്ടുനിന്നു.

1938 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹരിപുര സമ്മേളനത്തിന്റെ  അലയൊലിയായിരുന്നു കല്ലറ ചന്തയില്‍ തുടങ്ങിയ പ്രക്ഷോഭം. 1938 സപ്തംബര്‍ 21 ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു. ഇതില്‍ പങ്കെടുത്തവരായിരുന്നു ജനദ്രോഹ നികുതി വര്‍ധനയ്‌ക്കെതിരെ കല്ലറയിലും പാങ്ങോട്ടുമുള്ള ചന്തകളില്‍ സമരത്തിന് നേതൃത്വം നല്‍കിയത്.

കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള പ്രവേശനച്ചുങ്കം അകാരണമായി വര്‍ധിപ്പിച്ചതിനെതിരെ കൊച്ചപ്പിപിള്ള, പ്ലാക്കീഴ് കൃഷ്ണപിള്ള, ചെല്ലപ്പന്‍ വൈദ്യന്‍, ചെറുവാളം കൊച്ചുനാരായണന്‍ ആചാരി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സംഘടിച്ചു. 1938 സപ്തംബര്‍ 22ന് അവര്‍ ചുങ്കപ്പിരിവ് നല്‍കാതെ ചന്തയില്‍ പ്രതിഷേധിച്ചു. പിരിവുകാരെ തല്ലിയോടിച്ചു. 29ന് കൂടുതല്‍ പോലീസെത്തി. കൊച്ചാപ്പിപിള്ളയെ പാങ്ങോട് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചവശനാക്കി. ഇതറിഞ്ഞ് നാട്ടുകാര്‍ പ്രകോപിതരായി. തിരുവനന്തപുരത്തുനിന്നും പാങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും മരം വെട്ടിയിട്ടും കല്ലുകള്‍ നിറച്ചും അടച്ച് പോലീസ് സേനയെ തടഞ്ഞു. പാലോട്, പെരിങ്ങമ്മല, നന്ദിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകര്‍ കല്ലറയിലേക്കെത്തി. റോഡ് ഉപരോധം നീക്കാന്‍ ശ്രമിച്ച കുഞ്ഞുകൃഷ്ണനെന്ന പോലീസുകാരനെ സമരക്കാര്‍ അടിച്ചുകൊന്നു. ഉച്ചയോടെ നാട്ടുകാര്‍ പാങ്ങോട് പോലീസ് ഔട്ട്‌പോ

സ്റ്റിലേക്ക് നാടന്‍തോക്കുകളും പണിയായുധങ്ങളുമായി മാര്‍ച്ച് ചെയ്തു. വെടിവയ്‌പ്പില്‍ സമരനേതാക്കളായ പ്ലാക്കീഴ് കൃഷ്ണപിള്ളയും ചെറുവാളം കൊച്ചുനാരായണന്‍ ആചാരിയും മരിച്ചുവീണു. ഓലമേഞ്ഞ പോലീസ് ഔട്ട്‌പോസ്റ്റിന് സമരക്കാര്‍ തീയിട്ടു. വെടിയേറ്റുവീണ സമരനേതാക്കളുടെ മൃതശരീരം അവിടെത്തന്നെ കിടന്നു. രാത്രിയില്‍ ഗോപാലന്‍ എന്ന കര്‍ഷകന്‍ പോലീസ് വേഷത്തിലെത്തി മൃതദേഹങ്ങള്‍ സ്റ്റേഷനുമുന്നില്‍ മറവുചെയ്തു. അടുത്ത ദിവസം കൂടുതല്‍ പോലീസ് എത്തി. കുതിരപ്പട്ടാളം സമരക്കാരെ കുതിരയുടെ കാലില്‍ കെട്ടിവലിച്ചിഴച്ചു. പലരെയും കൊലപ്പെടുത്തി. സമരക്കാരുടെ മൃതദേഹം വീടുകളിലും പുറത്തുംകിടന്ന് പുഴുവരിച്ചു. പോലീസ് അതിക്രമത്തെത്തുടര്‍ന്ന് പലരും നാടുവിട്ടു. സമരം ക്രൂരമായി അടിച്ചമര്‍ത്തി.

സമരസേനാനികളായ കൊച്ചപ്പി പിള്ളയേയും പട്ടാളം കൃഷ്ണനെയും 1940 ഡിസംബര്‍ 17നും 18 നുമായി തൂക്കിക്കൊന്നു. മറ്റുള്ളവരെ കഠിനതടവിന് ശിക്ഷിച്ചു.  പോലീസ് വീട് വളഞ്ഞപ്പോള്‍ രാമേലിക്കോണം പദ്മനാഭന്‍ ആത്മാഹുതി ചെയ്തു. പാലുവള്ളി അബ്ബാസ് ചട്ടമ്പി, മടത്തുവാതുക്കല്‍ ശങ്കരന്‍ മുതലാളി, മാങ്കോട് ഹനീഫ ലബ്ബ, ഡ്രൈവര്‍ വാസു, ഗോപാലന്‍, പനച്ചക്കോട് ജമാല്‍ ലബ്ബ, കല്ലറ പദ്മനാഭപിള്ള, മാധവക്കുറുപ്പ്, കൊച്ചാലുംമൂട് അലിയാരുകുഞ്ഞ്, മുഹമ്മദാലി, വാവാക്കുട്ടി, കുഞ്ഞന്‍പിള്ള, പാറ നാണന്‍ തുടങ്ങിയവരായിരുന്നു സമരനേതാക്കള്‍. ഇന്നും അവരെ നെഞ്ചേറ്റുന്ന ഒരു ജനതയുണ്ടിവിടെ. ഓര്‍മ്മകളിലും സ്വാതന്ത്ര്യവീര്യം തുടിക്കുന്നവര്‍.

Tags: ആസാദി ക അമൃത് മഹോത്സവ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

Kerala

‘മേരി മിട്ടി മേരാ ദേശ്’: ‘എന്റെ മണ്ണ് എന്റെ രാജ്യം യജ്ഞം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ശ്രേഷ്ഠ പദ്ധതി: വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പണപ്പിരിവു തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

മോത്തിലാല്‍ നഗര്‍ നിവാസികള്‍ക്ക് സ്വപ്‌ന സാക്ഷാത്കാരം , രാജ്യത്തെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിക്ക് കരാറായി

സംസ്ഥാനത്ത് ശക്തമായ മഴ: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും എംഡിഎംഎയുമായി വനിതാ യൂട്യൂബർ റിൻസിയും സുഹൃത്ത് യാസർ അറാഫത്തും അറസ്റ്റിൽ

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍

നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും

‘ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാനായത് ഭരണഘടനയുടെ ശക്തി കൊണ്ട് ‘ ; നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies