Categories: World

ചൈനയുടെ ഗര്‍വ്വ് തകര്‍ന്നു; ഷീ ജിന്‍പിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ;മോദിയ്‌ക്ക് ഈ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇരട്ടിമധുരം

ഏഷ്യന്‍ വനകരയും പിന്നീട് ലോകവും അടക്കിവാഴാന്‍ മോഹിച്ചിരുന്ന ചൈനീസ് ഡ്രാഗണ് അടിതെറ്റി. ഇപ്പോള്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജീന്‍പിങിനെതിരെ ട്രോള്‍ മഴയാണ് സമൂഹമാധ്യമങ്ങളില്‍. കാര്‍ട്ടൂണുകളുടെയും കമന്‍റുകളുടെയും രൂപത്തില്‍ ചൈന എന്ന വന്‍ശക്തി ഒറ്റ നിമിഷം കൊണ്ട് തമാശയായി മാറി.

Published by

ന്യൂദല്‍ഹി: ഏഷ്യന്‍ വനകരയും പിന്നീട് ലോകവും അടക്കിവാഴാന്‍ മോഹിച്ചിരുന്ന ചൈനീസ് ഡ്രാഗണ് അടിതെറ്റി. ഇപ്പോള്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജീന്‍പിങിനെതിരെ ട്രോള്‍ മഴയാണ് സമൂഹമാധ്യമങ്ങളില്‍. കാര്‍ട്ടൂണുകളുടെയും കമന്‍റുകളുടെയും രൂപത്തില്‍ ചൈന എന്ന വന്‍ശക്തി ഒറ്റ നിമിഷം കൊണ്ട് തമാശയായി മാറി.  

ഇതോടൊപ്പം രാജ്യങ്ങളെ കടം കൊടുത്ത് മുടിപ്പിക്കുന്നു എന്ന ചീത്തപ്പേരും ശ്രീലങ്കയുടെ വീഴ്ചയോടെ ചൈനയ്‌ക്ക് ചാര്‍ത്തിക്കിട്ടിയിരിക്കുകയാണ്. 

-->

ഇവിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ ശക്തനാവുകയാണ്. ഇനിയൊരിക്കലും ഗാല്‍വാനില്‍ നടത്തിയ ഒരു ആക്രമണം പോലെ ഒന്നിന് ഇനി ഈ ജന്മം ചൈന മുതിരുകയില്ല. റഷ്യയോടും യുഎസിനോടും ഒരേ സമയം ചങ്ങാത്തം പുലര്‍ത്തുകയും ചൈനയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ക്കെല്ലാം മികച്ച പിന്തുണ നല്‍കുകയും ചെയ്യുന്ന മോദിയ്‌ക്ക് അന്താരാഷ്‌ട്ര തലത്തിലും ഏഷ്യയിലും പിന്തുണ ഏറുകയാണ്. യുഎസ് സ്പീക്കര്‍ തായ് വാനിലിറങ്ങി ചൈനയ്‌ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തതോടെ ചൈനയുടെ തനിനിറം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.  

ഇതോടെ ഈ 75ാം സ്വാതന്ത്ര്യദിനം പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ഇറട്ടി മധുരത്തിന്‍റേതാകും. കാരണം ഏഷ്യന്‍ വന്‍കരയില്‍ ഒരു പ്രധാനശക്തിയായി മോദി മാറിയിരിക്കുന്നു.  ഒരൊറ്റ ചൈനയുടെ ഭാഗമാണ് തായ് വാന്‍ എന്ന വീമ്പിളക്കിയിരുന്ന ചൈനയുടെ മുന്‍പില്‍ അഭിമാനം തിരിച്ചുപിടിക്കണമെങ്കില്‍ ഒരൊറ്റ വഴിയേയുള്ളൂ. 

തയ് വാനെ ആക്രമിച്ച് കീഴടക്കുക. പക്ഷെ തയ് വാന്‍ യുദ്ധത്തിന് ഒരുങ്ങിനില്‍പാണ്. തയ് വാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസ് താക്കീത് നല്‍കിക്കഴിഞ്ഞു. അങ്ങിനെ സ്വന്തം അഹങ്കാരത്തിന്റെ ഇരയായി ചൈനയുംട ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മാറിയിരിക്കുകയാണ്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക