Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭീകരന്‍ സാദിഖ് ബാഷ താമസിച്ചിരുന്നത് വട്ടിയൂര്‍ക്കാവില്‍; തിരുവനന്തപുരത്ത് കലാപത്തിന് കരുക്കള്‍ നീക്കി; ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും ലക്ഷ്യം

ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പലതവണ സാദിഖ് ബാഷയും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു. സംഘത്തില്‍ പെട്ട മുസഌം യുവതി ഉത്സവസമയത്ത് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത് പിടിക്കപ്പെട്ടിരുന്നു.

Janmabhumi Online by Janmabhumi Online
Aug 2, 2022, 09:08 am IST
in Defence
സാദിഖ് ബാഷ , മീര്‍ അനസ് അലി

സാദിഖ് ബാഷ , മീര്‍ അനസ് അലി

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം :  കേരളത്തിന്റെ തലസ്ഥാനം ഭീകരുടെ ലക്ഷ്യ സ്ഥാനവും  സുരക്ഷിത കേന്ദ്രവുമാണെന്നതിന് കൂടുതല്‍ തെളിവു നല്‍കുന്നതാണ് കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റയിഡ്. തമിഴ്‌നാട്ടില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥി  മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എന്‍.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തിയത്. ജയില്‍ കിടക്കുന്ന ഭീകരന്‍  തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ  താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവിലെ വീട്ടിലാണ് പ്രധാനമായും തെരച്ചില്‍ നടത്തിയത്.  സാദിഖ് ബാഷയുടെ വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ ഭാര്യാഗൃഹത്തില്‍ നടത്തിയ റെയ്ഡില്‍ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ,ഹാര്‍ഡ് ഡിസ്‌ക് , സിം എന്നിവ കണ്ടെടുത്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ മയിലാടുംതുറൈയ്‌ക്കടുത്തുള്ള നിഡൂരില്‍ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിഖും സംഘവും രക്ഷപ്പെട്ടിരുന്നു. സാദിഖും ഒപ്പമുണ്ടായിരുന്ന നാലു പേരും സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ വാഹനം ഉപയോഗിച്ച് പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു. ഈ കേസില്‍ സാദിഖ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ സാദിഖ് ബാഷ ഇപ്പോള്‍ ജയിലാണ്. ഐസിസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങള്‍ രൂപീകരിച്ച് റിക്രൂട്ടിംഗില്‍ പങ്കാളിയാകുന്നു തുടങ്ങിയ കുറ്റങ്ങളാണ് സാദിഖ് ബാഷയ്‌ക്ക് എതിരെയുള്ളത്.

സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍നിന്നുള്ള എന്‍ഐഎ സംഘമെത്തി റെയ്ഡ് നടത്തിയത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തതിനെക്കുറിച്ചും എന്‍ഐഎ പത്രക്കുറിപ്പ് ഇറക്കിയപ്പോഴാണ് കേരളാ പോലീസ് ഇങ്ങനെയൊരു വിവരം അറിയുന്നത്.  

കഴിഞ്ഞ ദിവസം പിടിയിലായ  മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച്  തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ ഒരുക്കങ്ങള്‍ ഭീകരര്‍ നടത്തിയിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട്  സൈനിക താവളം എന്നിവ ആക്രമിക്കുകയും ലക്ഷ്യമായിരുന്നു. മുസ്ലീം ഇതര സമുദായങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍ പ്രമുഖ സമുദായ നേതാവിനേയും രാഷ്‌ട്രീയ നേതാവിനേയും വധിക്കാനും പദ്ധതിയുണ്ടായിരുന്നു.  ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പലതവണ സാദിഖ് ബാഷയും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു. സംഘത്തില്‍ പെട്ട മുസഌം യുവതി ഉത്സവസമയത്ത് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത് പിടിക്കപ്പെട്ടിരുന്നു.  ഉത്സവ ചടങ്ങുകള്‍ നിര്‍ത്തി വെച്ച് ശുദ്ധി കലശം ചെയ്‌തെങ്കിലും  കാര്യമായ അന്വേഷണം ഒന്നും ഇക്കാര്യത്തില്‍ ഉണ്ടായില്ല.

പാലോട് സൈനിക കേന്ദ്രത്തിന് സമീപം വീടുകള്‍ വാടകയ്‌ക്കെടുത്ത് ഐ.എസുമായി ബന്ധപ്പെട്ടവര്‍ താമസിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. സൈനിക കേന്ദ്രം പൂര്‍ണ്ണമായി നിരീക്ഷിക്കാവുന്ന തരത്തില്‍ സമീപത്തെ പള്ളിയുടെ ടവര്‍ ഉയര്‍ത്തിയതുള്‍പ്പെടെ സംശയകരമായ നിരവധി നടപടികള്‍ തിരുവനന്തപുരത്ത് നടന്നതിനു പിന്നില്‍ ഭീകരരുടെ പിന്തുണ ഉണ്ടെന്നാണ് സൂചന.  

കേരളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ഭീകരസംഘത്തിന് അടുത്ത ബന്ധമുണ്ട്.  നിസാം എന്നൊരാള്‍ തിരുവന്തപുരത്ത് പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. തിരുമലയിലും വലിയവിളയിലും ഇയാള്‍ വാടകയ്‌ക്ക് താമസിച്ചിരുന്നു.

 ഊറ്റുകുഴിയില്‍ നടന്നിരുന്ന ഒരു ചുരിദാര്‍ കട കേന്ദ്രീകരിച്ച് ഭീകരര്‍ ആസൂത്രണം നടത്തിയിരുന്നു. തമിഴ് നാട് സ്വദേശിയുടെ പേരിലുള്ള കട ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ സജീവ സാന്നിധ്യം ഈ കടയില്‍ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലേയക്ക്  പലരേയും ഈ കടയില്‍നിന്ന് റിക്രൂട്ട്  ചെയ്ത് അയച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാമായും പ്രവര്‍ത്തിച്ചിരുന്ന കടയുടെ സമീപത്തെ സലാഫി സെന്ററിന്റെ മുകളിലത്തെ നിലയില്‍നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. ഹിന്ദുവും നെയ്യാറ്റിന്‍കര സ്വദേശിയുമായ വിദ്യാര്‍ത്ഥി എന്നതിനിവിടെ വന്നു എന്നത് ദുരൂഹമാണ്. ആറ്റുകാലില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയെ മതം മാറ്റിയത് ഇവിടെവെച്ചായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള ഭീകര സംഘടനകള്‍ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന രാഷ്‌ട്രീയ പരിഗണനയും ഭരണകൂട സംരക്ഷണവുമാണ് കേരളത്തെ ഒളിത്താവളമാക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലം.

Tags: തിരുവനന്തപുരംശ്രീപത്മനാഭസ്വാമിക്ഷേത്രംതീവ്രവാദിസാദിഖ് ബാഷ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Samskriti

കാണിക്ക ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉരുക്കിയ പത്മനാഭസ്വാമിയുടെ അനന്തശയന നാണയങ്ങള്‍ അണിയാം

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies