Categories: India

പ്രവീണ്‍ നെട്ടാരുവിന് കണ്ണീരോടെ വിട നല്‍കി നാട്; സുള്ള്യയിലും പുത്തൂരിലും വ്യാപാര സ്ഥാപനങ്ങള്‍ സ്വമേധയാ അടച്ചു; 144 പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം രാത്രി ബെല്ലാരെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം നടന്നതെന്ന് പോലീസ് സൂപ്രണ്ട് സോനവാനെ ഋഷികേശ് ഭഗവാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബൈക്കില്‍ എത്തിയവരാണ് കൃത്യം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. പ്രതികളെ കണ്ടെത്താന്‍ നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ കോണുകളില്‍ അന്വേഷണം നടത്തും

Published by

ബെംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലപാതകത്തെത്തുടര്‍ന്ന്  സുള്ള്യയിലും പുത്തൂരിലും ആളുകള്‍ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ സ്വമേധയാ അടച്ചുപൂട്ടി. ഇന്നലെ ജില്ലയിലെ പുത്തൂര്‍, സുള്ള്യ, കടബ താലൂക്കുകളില്‍ ഹിന്ദു സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. സാമുദായിക സെന്‍സിറ്റീവ് ജില്ലയിലും തീരദേശ മേഖലയിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ബെല്ലാരെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം നടന്നതെന്ന് പോലീസ് സൂപ്രണ്ട് സോനവാനെ ഋഷികേശ് ഭഗവാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബൈക്കില്‍ എത്തിയവരാണ് കൃത്യം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. പ്രതികളെ കണ്ടെത്താന്‍ നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ കോണുകളില്‍ അന്വേഷണം നടത്തും. ഞങ്ങള്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. കൂടാതെ, കേസുമായി ബന്ധപ്പെട്ട് ഏതാനും പേരെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നു. പുത്തൂര്‍, സുള്ള്യ, കഡബ, ബെല്‍ത്തങ്ങാടി താലൂക്കുകളുടെ പരിധിയില്‍ ഭരണകൂടം സെക്ഷന്‍ 144 (സിആര്‍പിസി) ക്രിമിനല്‍ നടപടി ചട്ടം ഏര്‍പ്പെടുത്തി.

പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തില്‍ ഇന്ന് രണ്ട് പേര്‍കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സാക്കിര്‍, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്.  

കര്‍ണാടകത്തിലെ ഹസന്‍ സ്വദേശിയാണ് സാക്കിര്‍. സാക്കീറിനെതിരെ നേരത്തെയും കേസുകളുണ്ട്. പ്രതികള്‍ കേരളത്തിലേക്ക് കടക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സംഭവത്തില്‍ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്പി പറഞ്ഞു.  

പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികള്‍ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിനുപിന്നാലെയാണ് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയിലായിരിക്കുന്നത്.   അതേസമയം പ്രതികള്‍ ഉപയോഗിച്ചിരുന്നത് കേരള രജിസ്‌ട്രേഷനുള്ള ബൈക്കാണ്. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ സഹകരണമാവശ്യപ്പെട്ട് മംഗളൂരു എസ്പി, കാസര്‍കോട് എസ്പിയുമായി സംസാരിച്ചിട്ടുണ്ട്. സഹായം തേടി കേരള ഡിജിപിയേയും കര്‍ണ്ണാടക പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by