കൊല്ലം: സംസ്ഥാനത്ത് ജല്‍ജീവന്‍ മിഷന് പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന് (എഫ്എഫ്സി) ഗ്രാന്റുകള്‍ ഉയോഗിക്കാന്‍ നിര്‍ദേശം. 23ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗ തീരുമാന പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി.
നൂറു ശതമാനം പ്രവര്‍ത്തന സജ്ജമായ ഗാര്‍ഹിക കണക്ഷനുകള്‍ക്കുള്ള സര്ട്ടിഫിക്കേഷന് തദ്ദേശ സ്ഥാപനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ജല്‍ജീവന്‍ മിഷനുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രവൃത്തികള്‍ക്കായി കണ്ടെത്തിയ ഭൂമിയേറ്റെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 90 ശതമാനം സബ്സിഡിയോടെ രാജ്യത്തെ മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ ശുദ്ധജലം എത്തിക്കുന്നതാണ് ജല്‍ജീവന്‍ മിഷന് പദ്ധതി.
പത്തുശതമാനം ഗുണഭോക്തൃവിഹിതം മാത്രം അടച്ചു പുതിയ വാട്ടര്‍ കണക്ഷനെടുക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഗ്രാമ പഞ്ചായത്തും യഥാക്രമം 45, 30, 15 ശതമാനം തുകയാണ് വഹിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ജല്‍ജീവന്‍ മിഷന് വിവരങ്ങള്‍ക്ക്: ട്രോള്‍ ഫ്രീ നമ്പര്‍-1916.
പ്രതികരിക്കാൻ ഇവിടെ എഴുതുക: