Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇത് സഞ്ജീവനി, മരുന്നുകളില്ലാത്ത പ്രകൃതി ചികിത്സ

താളം തെറ്റിയ ജീവിതശൈലിയും പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും താറുമാറായ ആവാസവ്യവസ്ഥയും മനുഷ്യന് വിനാശകരമായ കാലഘട്ടത്തില്‍ 'പ്രതീക്ഷയോടെ പ്രവേശിക്കുക, ആനന്ദത്തോടെ മടങ്ങുക' എന്ന സന്ദേശമാണ് സമൂഹത്തിന് ഈ സ്ഥാപനം നല്‍കുന്നത്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jul 24, 2022, 06:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

നഗരത്തിന്റെ തിക്കും തിരക്കും ബഹളവുമില്ല. അഞ്ചേക്കര്‍ സ്ഥലത്ത് ഔഷധ സസ്യങ്ങളും പച്ചക്കറികളും കായ്ഫലങ്ങള്‍ തരുന്ന മരങ്ങളും. കേരളീയ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച പത്തോളം ഓടിട്ട വീടുകള്‍. ഇത് തൃശൂര്‍ നഗരത്തില്‍ നിന്ന് 10 കി.മീ. മാറി പേരാമംഗലത്ത് സ്ഥിതി ചെയ്യുന്ന ‘സഞ്ജീവനി’ പ്രകൃതി ചികിത്സാ കേന്ദ്രം. മാറാരോഗം മൂലം ദുരിതം പേറിയ ആയിരങ്ങള്‍ക്ക് അത്താണിയായ ആതുരാലയം.  

പ്രകൃതി ജീവനത്തിനും പ്രകൃതി ചികിത്സക്കും പ്രചാരമുണ്ടാക്കിയ സി.ആര്‍.ആര്‍. വര്‍മ്മയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച  സഹകരണ സ്ഥാപനമാണ് ‘സഞ്ജീവനി’.  28 വര്‍ഷത്തെ പാരമ്പര്യമുള്ള ശുശ്രൂഷാ കേന്ദ്രമായ ‘സഞ്ജീവനി’ നടത്തുന്നത് തീര്‍ത്തും മാതൃകാപരമായ പ്രവര്‍ത്തനം. ഡോക്ടര്‍മാരായ മൃണാളിനി ദേവി,നിത്യ.യു എന്നിവരാണ് ചികിത്സയ്‌ക്ക് നേതൃത്വം നല്‍കുന്നത്.  

ചികിത്സ തേടിയെത്തുന്നവരില്‍  വിദേശികളും

കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷയോടെ ഓടിയെത്തുന്നവര്‍ക്ക് അഭൂതപൂര്‍വമായ സൗഖ്യം പകര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രകൃതി ചികിത്സാ കേന്ദ്രമായ ‘സഞ്ജീവനി’യെ സമീപിക്കുന്ന ആര്‍ക്കും ഒരിക്കലും നിരാശപ്പെടേണ്ടി വന്നിട്ടില്ല. പൂര്‍ണ സൗഖ്യം ലഭിച്ചാണ് ഓരോരുത്തരും ഇവിടെ നിന്ന് പടിയിറങ്ങുന്നത്. രോഗങ്ങള്‍ വ്യാപകമാകുമ്പോള്‍ പ്രതിരോധ മാര്‍ഗങ്ങള്‍ തന്നെയാണ് മനുഷ്യന് കവചമായി തീരുകയെന്നത് ‘സഞ്ജീവനി’ ആവര്‍ത്തിച്ചുറപ്പിക്കുന്നു.  

ശരീര പ്രകൃതിക്കും രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ചും നല്‍കുന്ന ചികിത്സാരീതികള്‍, സ്വച്ഛമായ വായു, സൂര്യപ്രകാശം, മണ്ണ്, പ്രകൃതി നല്‍കുന്ന ഔഷധങ്ങള്‍, ക്രമീകൃത ജൈവ ആഹാരം, ചിട്ടയായ ഉപവാസ നിഷ്ഠകള്‍ എന്നിവയെല്ലാം ശാസ്ത്രീയമായി ഇണക്കി ചേര്‍ത്ത് ലഭ്യമാക്കുന്ന സംരക്ഷണം സ്ഥാപനം നല്‍കുന്നു.  

രോഗിയെ ശസ്ത്രക്രിയകളില്‍ നിന്ന് രക്ഷിച്ച അനുഭവ സമ്പത്തും കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ ‘സഞ്ജീവനി’ക്കുണ്ട്. ചികിത്സയ്‌ക്കായി ‘സഞ്ജീവനി’യില്‍ പ്രവേശിപ്പിക്കുന്ന ഒരു വ്യക്തിക്ക് 15 ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്നത് അവനവന്റെ സ്വയം ആരോഗ്യം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാം എന്നൊരു പുത്തന്‍ അറിവാണ്.  പാലിക്കാന്‍ കഴിയുന്ന ഭക്ഷണക്രമവും ജീവിതചര്യകളില്‍ മാറ്റേണ്ടതായ ചെറിയ കാര്യങ്ങളും അനുവര്‍ത്തിക്കുമ്പോള്‍ തന്നെ പുത്തന്‍ ഉണര്‍വാണ് വ്യക്തിക്ക് ലഭിക്കുന്നത്.  

ആരോഗ്യം വീട്ടില്‍ തന്നെ

പ്രകൃതിയാണ് ഏറ്റവും മഹാനായ വൈദ്യന്‍. രോഗത്തെ തടഞ്ഞു നിര്‍ത്താനും ആരോഗ്യം വീണ്ടെടുക്കാനും മനുഷ്യ ശരീരത്തിന് സ്വന്തമായി തന്നെ കഴിവുണ്ട്. പ്രകൃതി ചികിത്സയില്‍ രോഗിയുടെ ശരീരത്തെ മൊത്തത്തിലാണ് പുതുക്കിയെടുക്കുന്നത്. ചിരകാല രോഗങ്ങളാല്‍ വലയുന്ന രോഗികളെ താരതമ്യേന ചുരുങ്ങിയ സമയം കൊണ്ട് ചികിത്സിച്ച് ഭേദമാക്കാന്‍ പ്രകൃതി ചികിത്സയ്‌ക്ക് കഴിയും. പ്രകൃതി ചികിത്സയനുസരിച്ച് ആഹാരമാണ് ഒരേയൊരു ഔഷധം. ബാഹ്യമായ ഒരു ഔഷധവും ഉപയോഗപ്പെടുത്തുന്നില്ല.  

”ആരോഗ്യം വീട്ടില്‍ തന്നെയാണ്. ഭക്ഷണം തന്നെയാണ് മരുന്ന്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകള്‍ ശരീരം തന്നെ പുറന്തള്ളണം. രോഗവും രോഗ കാരണവും രോഗ നിവാരണവും ഒന്ന്” എന്നതാണ് പ്രകൃതി ചികിത്സയില്‍ പറയുന്നത്. വൈദ്യശാസ്ത്രം തെറ്റാണെന്ന് പ്രകൃതി ചികിത്സകര്‍ ഒരിക്കലും പറയുന്നില്ല. അമിതമായ മരുന്നുകളുടെ ഉപയോഗം ശരീരത്തെ നശിപ്പിക്കും.  

ശരീരത്തിന്റെ ഘടനക്കനുസരിച്ചല്ലാത്ത ഭക്ഷണങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ശരീരത്തിന് താങ്ങാന്‍ കഴിയുന്നതിനേക്കാളേറെ വിഷാംശങ്ങള്‍ ശരീരത്തില്‍ കെട്ടിക്കിടക്കുമ്പോള്‍ സ്വാഭാവികമായും അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതെയാകും. അത് രോഗമായി മാറുന്നു. ഇതു കൂടാതെ പുറത്ത് നിന്നുള്ള കീടാണുക്കളെ ശരീരത്തിനുള്ളിലെ പ്രതിരോധ അണുക്കള്‍ക്ക് കീഴ്‌പ്പെടുത്താന്‍ കഴിയാതെ വരുമ്പോഴും ശരീരം രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. രണ്ടായാലും പ്രതിരോധശേഷി കൂട്ടുകയെന്നതാണ് പോംവഴി. അതാണ് പ്രകൃതി ചികിത്സയുടെ അത്ഭുതകരമായ മര്‍മ്മം.

വന്ധ്യത ചികിത്സയില്‍ മികച്ച ഫലം

ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം,അമിതഭാരം, സോറിയാസിസ് പോലുള്ള ത്വക് രോഗങ്ങള്‍, വൃക്ക- കരള്‍ രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, തൈറോയ്ഡ്  തുടങ്ങിയവയ്‌ക്കായി നിരവധി പേര്‍ സ്ഥാപനത്തിലെത്തി ചികിത്സ തേടുന്നുണ്ട്. വന്ധ്യത ചികിത്സയില്‍ ഇതുവരെയെത്തിയ 23 കേസുകളില്‍ 21 എണ്ണം വിജയിച്ചു.  

ലാഭേഛയില്ലാത്ത സ്ഥാപനം എന്ന നിലയില്‍ ഭക്ഷണവും താമസവും ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയ നിരക്കിലാണ് ‘സഞ്ജീവനി’യില്‍ ചികിത്സ നടത്തുന്നത്.  

വിലാസം: സഞ്ജീവനി പ്രകൃതി ചികിത്സാ  സഹകരണ സാനറ്റോറിയം,വരടിയം,  പേരാമംഗലം പി.ഒ, തൃശൂര്‍ ഫോണ്‍: 8304947413,9447255329, 9947880638

Email: sanjeevani.varmaji@gmail.com

Web site:  www.sanjeevaninaturopathy.org

Tags: Treatmentപാരമ്പര്യ ചികിത്സാരീതികള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

Kerala

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

Kerala

ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ: എറണാകുളത്ത് അന്‍പതോളം പേര്‍ ചികിത്സ തേടി

Kerala

ആലപ്പുഴയില്‍ പേപ്പട്ടിയുടെ കടിയേറ്റ ആള്‍ ചികിത്സയില്‍

Thrissur

പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

എസ്എഫ്‌ഐക്ക് ജനാധിപത്യ മര്യാദയില്ലെന്ന് സിപിഐ സമ്മേളനം; ‘ക്യാമ്പസുകളില്‍ കാണിക്കുന്നത് ഗുണ്ടായിസം’

ബാലഗോകുലത്തിന് സുവര്‍ണ പ്രഭ

നാലര വയസുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്

അച്ഛന് ലഭിച്ച അംഗീകാരം; മകളുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തിലും ശ്രദ്ധേയമാകുന്നു

സി സദാനന്ദന്‍ മാസ്റ്റര്‍: സംഘപരിവാര്‍ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം;സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies