Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ദു:ഖസാഗരം നീന്തിക്കയറി…

2009 ലാണ് വെറും 25 വയസ് മാത്രമുണ്ടായിരുന്ന മൂത്ത മകന്‍ ലക്ഷ്മണിന്റെ വിയോഗം. ഭുവനേശ്വറില്‍ പോയി മടങ്ങി വന്ന മകന്‍ ദുരൂഹ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ആ വിയോഗം ദ്രൗപദീയെ പരിപൂര്‍ണമായും തകര്‍ത്തു. രണ്ടു ചുവട് നടക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ടിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 22, 2022, 04:00 am IST
inMain Article
മയൂര്‍ഭഞ്ജിലെ പഹദ്പൂരില്‍ ദ്രൗപദീ മുര്‍മൂ വനവാസികള്‍ക്കായി ആരംഭിച്ച വിദ്യാലയം. ഇവിടുണ്ടായിരുന്ന തറവാട്ടു വീടാണ് സ്‌കൂളാക്കിയത്. പിന്നെ അത് വികസിപ്പിക്കുകയായിരുന്നു.

മയൂര്‍ഭഞ്ജിലെ പഹദ്പൂരില്‍ ദ്രൗപദീ മുര്‍മൂ വനവാസികള്‍ക്കായി ആരംഭിച്ച വിദ്യാലയം. ഇവിടുണ്ടായിരുന്ന തറവാട്ടു വീടാണ് സ്‌കൂളാക്കിയത്. പിന്നെ അത് വികസിപ്പിക്കുകയായിരുന്നു.

അനില്‍ ജി

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു മക്കളും ഭര്‍ത്താവും സഹോദരനും അമ്മയും നഷ്ടപ്പെട്ട് ദു:ഖക്കടലിലാണ്ടു പോയ ജീവിതമായിരുന്നു ദ്രൗപദീ മുര്‍മൂവിന്റെത്. ആധ്യാത്മികതയും യോഗയുമാണ് അവരെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചതും ദു:ഖദുരിതങ്ങളോട് പോരാടാന്‍ അവരെ പ്രാപ്തയാക്കിയതും.  

2009 ലാണ് വെറും 25 വയസ് മാത്രമുണ്ടായിരുന്ന മൂത്ത മകന്‍ ലക്ഷ്മണിന്റെ വിയോഗം. ഭുവനേശ്വറില്‍ പോയി മടങ്ങി വന്ന മകന്‍ ദുരൂഹ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ആ വിയോഗം  ദ്രൗപദീയെ പരിപൂര്‍ണമായും തകര്‍ത്തു. രണ്ടു ചുവട് നടക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ടിരുന്നു. അവരുടെ അന്നത്തെ അവസ്ഥ ഓര്‍ത്തെടുക്കുകയാണ്, രൈരംഗപ്പൂരിലെ ബ്രഹ്മകുമാരി ആശ്രമത്തിന്റെ മേധാവി സുപ്രിയാ കുമാരി. 2009ലാണ് ജീവിതത്തിലെ സുനാമിയുണ്ടായതെന്നാണ് അവര്‍ പിന്നീട് ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. ‘അതൊരു വലിയ ആഘാതമായിരുന്നു. കടുത്ത മാനസികാഘാതത്തിലായി. ഡിപ്രഷനായിരുന്നു. ഈ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടില്ലെന്നു പോലും പലരും ഭയപ്പെട്ടു….

രണ്ടു മാസത്തിനുശേഷം ദ്രൗപദീ ആശ്രമത്തില്‍ എത്തി. സഹജ രാജയോഗ കോഴ്‌സിനു ചേര്‍ന്നു. അത് പൂര്‍ത്തിയാക്കി. അതായിരുന്നു അവരുടെ നിശ്ചയദാര്‍ഢ്യം. സുപ്രിയ കുമാരി പറഞ്ഞു. ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയാണ്, അവര്‍ ആ ദു:ഖം മറികടന്നത്. അതിനു ശേഷം അവര്‍ പുലര്‍ച്ചെ മൂന്നരയ്‌ക്ക് എഴുന്നേല്‍ക്കും. രാത്രി ഒന്‍പതരക്കാണ് കിടക്കുക. യോഗയും ധ്യാനവും മുടക്കാറില്ല. ആധ്യാത്മികതയാണ് അവര്‍ക്ക് മനക്കരുത്ത് കരുത്ത് വീണ്ടെടുത്ത് നല്‍കിയത്.

പക്ഷെ ദുരന്തം വീണ്ടും അവരെ വേട്ടയാടി. രണ്ടാമത്തെ മകന്‍, ഷിപുണ്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. അത് അവരെ വീണ്ടും തകര്‍ത്തു. കരഞ്ഞു കരഞ്ഞ് തളര്‍ന്നു പോയ അവര്‍ ദൈവത്തെ വിളിച്ചു, ഭഗവാനെ ഇനി എന്താണ് എന്നില്‍ നിന്ന് അവിടുത്തേക്ക് വേണ്ടത്. ഇനി എന്താണ് എനിക്കുള്ളത് എന്ന് ചോദിച്ച് വീണ്ടും വിതുമ്പി. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രാജേഷ് ശര്‍മ്മ ഓര്‍ക്കുന്നു. ഇതു കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ മുര്‍മൂവിന്റെ അമ്മയും ഇളയ സഹോദരനും മരണമടഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ്, കുടുംബത്തെ വേട്ടയാടിയ മരണങ്ങളില്‍, മനം തകര്‍ന്ന് ഭര്‍ത്താവ് ശ്യാംചരണ്‍ മുര്‍മൂവും ദു:ഖങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. വളരെ ചുരുങ്ങിയ സമയത്തില്‍ അഞ്ച് കുടുംബാംഗങ്ങളെയാണ് അവര്‍ക്ക് നഷ്ടമായത്. പിന്നെയെല്ലാം മകള്‍ ഇതിശ്രീയായി.  

മകളെ വിവാഹം കഴിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിച്ച ആ അമ്മ പിന്നീട് പൂര്‍ണമായും ആധ്യാത്മികതയിലായി. പൂര്‍ണ സസ്യഭുക്കുമായി. പിന്നീട് പഹദ്പൂരിലെ കുടുംബസ്വത്ത്, പൊതു ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. അവിടെ ഭര്‍ത്താവിന്റെയും രണ്ടു കുട്ടികളുടെയും ഓര്‍മയ്‌ക്കായി ഒരു സ്‌കൂളും സ്ഥാപിച്ചു. വനവാസി കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുകയായിരുന്നു ലക്ഷ്യം.

Tags: lifeDraupadi Murmuരാഷ്ട്രപതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.