Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കനത്ത മഴയില്‍ നിര്‍ധനകുടുംബത്തിന്റെ വീട് നിലംപൊത്തി: ഒഴിവായത് വന്‍ദുരന്തം, ആശങ്കയൊഴിയാതെ ലക്ഷംവീട് കോളനി

സംഭവ സമയം വീട്ടില്‍ നിന്ന് സാധന സാമഗ്രികള്‍ മാറ്റാനെത്തിയ സാവിത്രിയുടെ പേര മകന്‍ ശ്രീജിത്ത് (30) ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വലിയ ശബ്ദം കേട്ടതോടെ പുറത്തേക്ക് ഓടി മാറിയതാണ് രക്ഷയായതെന്ന് യുവാവ് പറയുന്നു.

ശിവപ്രസാദ് പട്ടാമ്പി by ശിവപ്രസാദ് പട്ടാമ്പി
Jul 20, 2022, 12:26 pm IST
in Thrissur

വടക്കാഞ്ചേരി: കനത്ത മഴയില്‍ മുളങ്കുന്നത്തുകാവില്‍ വയോധികയുടെ വീട് പൂര്‍ണ്ണമായും നിലംപൊത്തി. യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ചുണ്ടക്കുന്ന് ലക്ഷം വീട് കോളനിയില്‍ പോഴങ്കണ്ടത്ത് വീട്ടില്‍ സാവിത്രി (80) യുടെ വീടാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പൂര്‍ണ്ണമായി തകര്‍ന്ന് വീണത്. നാലു വശവും ചുവരുകള്‍ വിണ്ട നിലയിലായ വീടിന്റെ ശോചനീയാവസ്ഥ ജന്മഭൂമി കഴിഞ്ഞ 7ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് 5 ദിവസം മുന്‍പ് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് വയോധികയെയും കുടുംബത്തെയും ബന്ധു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട് തകര്‍ന്നടിഞ്ഞത്.

സംഭവ സമയം വീട്ടില്‍ നിന്ന് സാധന സാമഗ്രികള്‍ മാറ്റാനെത്തിയ സാവിത്രിയുടെ പേര മകന്‍ ശ്രീജിത്ത് (30) ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വലിയ ശബ്ദം കേട്ടതോടെ പുറത്തേക്ക് ഓടി മാറിയതാണ് രക്ഷയായതെന്ന് യുവാവ് പറയുന്നു. ഇവരുടെ വീട് നില കൊള്ളുന്ന കെട്ടിടത്തിന്റെ മറുഭാഗത്തെ വീട് ഉടമ പൊളിച്ചു നീക്കിയത് ദുരിതം ഇരട്ടിയാക്കിയിരുന്നു.ശോചനീയാവസ്ഥയിലായ വീട് ഏതു നിമിഷവും നിലം പൊത്തുമെന്ന നിലയിലായപ്പോഴാണ് പഞ്ചായത്ത് ഇടപെടല്‍ നടത്തിയത്.

സംസ്ഥാനം മുന്‍കൈ എടുത്ത് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക ഭവന പദ്ധതിയായ ലക്ഷം വീട് പദ്ധതിക്ക് അരനൂറ്റാണ്ടിന്റെ പെരുമ നിലനില്‍ക്കുമ്പോള്‍ പദ്ധതിയിലൂടെ ആവിഷ്‌കരിച്ച ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ഒച്ചിന്റെ വേഗതയായതാണ് പ്രതിസന്ധി വര്‍ധിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. മേഖലയിലെ മറ്റു വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. മുളങ്കുന്നത്ത്കാവ് ലക്ഷംവീട് കോളനി നിവാസികളുടെ ദുരിതം സമാനതകളില്ലാത്തതാണ്. അതീവശോചനീയാവസ്ഥയിലായ വീടുകളില്‍ ആശങ്കയോടെ ജീവിതം തള്ളി നീക്കുകയാണ് ഈ  നിര്‍ധന കുടുംബങ്ങള്‍.  

70 വര്‍ഷത്തോളം പഴക്കമുള്ള മണ്‍കട്ടകളില്‍ തീര്‍ത്ത ഓട് മേഞ്ഞ വീടുകളില്‍ ഏതാനും വീടുകള്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. അടച്ചുറപ്പുള്ള ഭവനത്തിനായി കളക്ടറേറ്റ് ഉള്‍പ്പടെയുള്ള അധികാര കേന്ദ്രങ്ങളില്‍ അപേക്ഷകള്‍ നല്‍കിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലമെന്ന് നിര്‍ധന കുടുംബങ്ങള്‍ പറയുന്നു.

ഒരു ചുവരിന്റെ ഇരുവശത്തുമായി രണ്ട് കുടുംബങ്ങള്‍ താമസിക്കുന്ന വിധത്തിലുള്ള ഇരട്ടവീടുകള്‍ ഒറ്റ വീടുകളാക്കി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും എവിടെയുമെത്തിയിട്ടില്ല.  ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകള്‍ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ ഇടാന്‍ വരെ പണമില്ലാത്തവരും നിരവധിയാണ്. വാടകക്ക് മാറിത്താമസിക്കാന്‍ പോലും വരുമാനമില്ലാത്തവരാണ് എല്ലാവരും.ഇവരുടെ ദുരിത ജീവിതങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.തകര്‍ന്ന വീട് പഞ്ചായത്ത് പ്രസിഡന്റ് കെ. ജെ. ബൈജു (ദേവസി)സന്ദര്‍ശിച്ചു. പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

Tags: TragedyhouseRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.