Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: വെബ്‌സൈറ്റ് ഉണ്ടാക്കി വിശ്വാസ്യത നേടി; പ്രതിയുടെ അക്കൗണ്ടില്‍ വന്നത് 28 കോടി; തട്ടിപ്പ് സംസ്ഥാനമാകെ

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീല്‍എഫ്എക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ എന്ന പേരിലാണ് വിനോദ് തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തിരികെ ലഭിക്കും എന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ പല വഴികളാണ് തട്ടിപ്പുകാര്‍ പയറ്റിയത്.

വിനീത വേണാട്ട് by വിനീത വേണാട്ട്
Jul 20, 2022, 08:32 am IST
in Kerala

കൊച്ചി:  ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മൂവാറ്റുപുഴ തിരുമാറാടി സ്വദേശി ഇടപ്പറമ്പില്‍ വിനോദിന്റെ തട്ടിപ്പിന് ഇരയായത് നിരവധി പേര്‍. വിനോദിനെതിരെ പോലീസില്‍ പരാതി നല്കിയ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി സെന്തിള്‍ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിനോദിന്റെ അക്കൗണ്ടിലേക്ക് വന്നത് 28 കോടിയോളം രൂപയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സെന്തിള്‍ ജന്മഭൂമിയോടു പറഞ്ഞു.  

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീല്‍എഫ്എക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ എന്ന പേരിലാണ് വിനോദ് തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തിരികെ ലഭിക്കും എന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ പല വഴികളാണ് തട്ടിപ്പുകാര്‍ പയറ്റിയത്. മുന്തിയ ഹോട്ടലുകളില്‍ ബിസിനസ് മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചുകൊണ്ട് വിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ നിക്ഷേപകരെ ബാധിക്കില്ലെന്നും ഡീല്‍എഫ്എക്‌സ് തന്നെ നേരിട്ട് വിദഗ്ധരെക്കൊണ്ട് ട്രേഡിങ് നടത്തും എന്നും വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്. കൂടാതെ ക്രിപ്‌റ്റോ കറന്‍സിയിലൂടെ വന്‍ലാഭം നേടിയവരെന്ന് പലരേയും പരിചയപ്പെടുത്തുകയും ചെയ്തു.  

മണി ചെയിന്‍ മാതൃകയിലാണ് പ്രവര്‍ത്തനം. കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നവര്‍ക്ക് 12 ശതമാനം റഫറല്‍ കമ്മിഷന്‍,  25 ലക്ഷം ഡോളറിന്റെ ബിസിനസ് നടത്തുന്നവര്‍ക്ക് ബെന്‍സ് കാര്‍ തുടങ്ങി വന്‍ വാഗ്ദാനങ്ങള്‍ നല്കിയാണ് തട്ടിപ്പിന് ഇരയാക്കിയത്.  അഞ്ചര ലക്ഷം രൂപ അക്കൗണ്ട് വഴിയും നേരിട്ടു മൂന്ന് ലക്ഷവും 50 പവന്റെ സ്വര്‍ണ മാലയുമാണ് സെന്തിള്‍ നല്കിയത്. ഇതിന്റെ മൂല്യം കണക്കാക്കി കമ്പനി വെബ്‌സൈറ്റില്‍ അക്കൗണ്ട് സൃഷ്ടിച്ചു. എന്നാല്‍ ഇതില്‍ നിന്നു പണം പി

ന്‍വലിക്കാന്‍ സാധിക്കില്ല. പണം പിന്‍വലിക്കേണ്ട ഘട്ടമെത്തുമ്പോള്‍ സൈറ്റ് തകരാറിലാണെന്ന  അറിയിപ്പാണ് കിട്ടുക. ഇതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടതെന്ന് സെന്തിള്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയോടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. എന്നാല്‍ മറ്റൊരു പേരില്‍ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് ഇപ്പോഴും തുടരുന്നതായും സെന്തിള്‍ പറയുന്നു.  

സംസ്ഥാനത്തുടനീളം സമാനമായ രീതിയില്‍ പലരും ഡീല്‍എഫ്എക്‌സില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അവരില്‍ പലരും വിളിച്ച് പണമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പരിത്രാണ്‍ എന്ന പേരില്‍ 2021 സെപ്തംബറില്‍  രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും റിച്ച്‌ഫെറിമാന്‍ എന്നപേരിലുണ്ടാക്കിയ ടെക്‌സ്റ്റൈല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേയും മറവിലാണ് വിനോദ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.  

28 കോടിയോളം രൂപ വിനോദിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇയാളുടെ അക്കൗണ്ടില്‍ നിന്നു പണം മറ്റൊരാളിന്റെ പേരിലുള്ള യെസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ട് ആരുടെ പേരിലാണെന്ന് വെളിപ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ബാങ്കിന്റെ മുംബൈ ആസ്ഥാനത്തേക്ക് സൈബര്‍ സെല്‍ മുഖാന്തരം പോലീസ് അപേക്ഷ നല്കിയിട്ടുണ്ട്.

Tags: കറന്‍സിFraudക്രിപ്‌റ്റോ കറന്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

Kerala

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.