Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: വെബ്‌സൈറ്റ് ഉണ്ടാക്കി വിശ്വാസ്യത നേടി; പ്രതിയുടെ അക്കൗണ്ടില്‍ വന്നത് 28 കോടി; തട്ടിപ്പ് സംസ്ഥാനമാകെ

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീല്‍എഫ്എക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ എന്ന പേരിലാണ് വിനോദ് തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തിരികെ ലഭിക്കും എന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ പല വഴികളാണ് തട്ടിപ്പുകാര്‍ പയറ്റിയത്.

വിനീത വേണാട്ട്byവിനീത വേണാട്ട്
Jul 20, 2022, 08:32 am IST
inKerala

കൊച്ചി:  ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മൂവാറ്റുപുഴ തിരുമാറാടി സ്വദേശി ഇടപ്പറമ്പില്‍ വിനോദിന്റെ തട്ടിപ്പിന് ഇരയായത് നിരവധി പേര്‍. വിനോദിനെതിരെ പോലീസില്‍ പരാതി നല്കിയ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി സെന്തിള്‍ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിനോദിന്റെ അക്കൗണ്ടിലേക്ക് വന്നത് 28 കോടിയോളം രൂപയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സെന്തിള്‍ ജന്മഭൂമിയോടു പറഞ്ഞു.  

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീല്‍എഫ്എക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ എന്ന പേരിലാണ് വിനോദ് തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തിരികെ ലഭിക്കും എന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ പല വഴികളാണ് തട്ടിപ്പുകാര്‍ പയറ്റിയത്. മുന്തിയ ഹോട്ടലുകളില്‍ ബിസിനസ് മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചുകൊണ്ട് വിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ നിക്ഷേപകരെ ബാധിക്കില്ലെന്നും ഡീല്‍എഫ്എക്‌സ് തന്നെ നേരിട്ട് വിദഗ്ധരെക്കൊണ്ട് ട്രേഡിങ് നടത്തും എന്നും വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്. കൂടാതെ ക്രിപ്‌റ്റോ കറന്‍സിയിലൂടെ വന്‍ലാഭം നേടിയവരെന്ന് പലരേയും പരിചയപ്പെടുത്തുകയും ചെയ്തു.  

മണി ചെയിന്‍ മാതൃകയിലാണ് പ്രവര്‍ത്തനം. കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നവര്‍ക്ക് 12 ശതമാനം റഫറല്‍ കമ്മിഷന്‍,  25 ലക്ഷം ഡോളറിന്റെ ബിസിനസ് നടത്തുന്നവര്‍ക്ക് ബെന്‍സ് കാര്‍ തുടങ്ങി വന്‍ വാഗ്ദാനങ്ങള്‍ നല്കിയാണ് തട്ടിപ്പിന് ഇരയാക്കിയത്.  അഞ്ചര ലക്ഷം രൂപ അക്കൗണ്ട് വഴിയും നേരിട്ടു മൂന്ന് ലക്ഷവും 50 പവന്റെ സ്വര്‍ണ മാലയുമാണ് സെന്തിള്‍ നല്കിയത്. ഇതിന്റെ മൂല്യം കണക്കാക്കി കമ്പനി വെബ്‌സൈറ്റില്‍ അക്കൗണ്ട് സൃഷ്ടിച്ചു. എന്നാല്‍ ഇതില്‍ നിന്നു പണം പി

ന്‍വലിക്കാന്‍ സാധിക്കില്ല. പണം പിന്‍വലിക്കേണ്ട ഘട്ടമെത്തുമ്പോള്‍ സൈറ്റ് തകരാറിലാണെന്ന  അറിയിപ്പാണ് കിട്ടുക. ഇതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടതെന്ന് സെന്തിള്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയോടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. എന്നാല്‍ മറ്റൊരു പേരില്‍ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് ഇപ്പോഴും തുടരുന്നതായും സെന്തിള്‍ പറയുന്നു.  

സംസ്ഥാനത്തുടനീളം സമാനമായ രീതിയില്‍ പലരും ഡീല്‍എഫ്എക്‌സില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അവരില്‍ പലരും വിളിച്ച് പണമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പരിത്രാണ്‍ എന്ന പേരില്‍ 2021 സെപ്തംബറില്‍  രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും റിച്ച്‌ഫെറിമാന്‍ എന്നപേരിലുണ്ടാക്കിയ ടെക്‌സ്റ്റൈല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേയും മറവിലാണ് വിനോദ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.  

28 കോടിയോളം രൂപ വിനോദിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇയാളുടെ അക്കൗണ്ടില്‍ നിന്നു പണം മറ്റൊരാളിന്റെ പേരിലുള്ള യെസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ട് ആരുടെ പേരിലാണെന്ന് വെളിപ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ബാങ്കിന്റെ മുംബൈ ആസ്ഥാനത്തേക്ക് സൈബര്‍ സെല്‍ മുഖാന്തരം പോലീസ് അപേക്ഷ നല്കിയിട്ടുണ്ട്.

Tags: കറന്‍സിFraudക്രിപ്‌റ്റോ കറന്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.