Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പശുക്കളെ പട്ടിണിക്കിട്ട് തൊഴിലാളി സമരം; നില വഷളായപ്പോള്‍ ഒത്തുതീര്‍പ്പ്, മുന്നറിയിപ്പില്ലാതെ പണിമുടക്കിയത് മൂന്നു ദിവസം

പശുക്കളെ പട്ടിണിക്കിട്ട് സമരം നടത്തുന്നതറിഞ്ഞ് വെറ്ററിനറി കോളജ് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും രംഗത്തെത്തിയാണ് പശുക്കള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ജീവന്‍ രക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 11:43 am IST
in Thrissur

തൃശൂര്‍:  മണ്ണുത്തി വെറ്റിനറി കോളേജ് ഫാമിലെ പശുക്കളെ പട്ടിണിക്കിട്ട് തൊഴിലാളികള്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. യൂണിയന്‍ നേതാക്കളും ഫാം മേധാവിയുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ഇന്ന് മുതല്‍ തൊഴിലാളികള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. 

കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഫാമിലെ പശുക്കളെ പട്ടിണിയിലാക്കി തൊഴിലാളികള്‍ മുന്നറിയിപ്പില്ലാതെ സമരത്തിനിറങ്ങിയത്. അന്ന് മുതല്‍ ഫാമിലെ പശുക്കള്‍ക്കും തീറ്റയും വെള്ളവും ലഭിക്കാതെ ദുരിതത്തിലായിരുന്നു. പശുക്കളെ പട്ടിണിക്കിട്ട് സമരം നടത്തുന്നതറിഞ്ഞ് വെറ്ററിനറി കോളജ് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും രംഗത്തെത്തിയാണ് പശുക്കള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ജീവന്‍ രക്ഷിക്കുന്നത്.  

സിഐടിയു ഐഎന്‍ടിയുസി യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ മൂന്നു ദിവസമായി ഫാമില്‍ കയറാതെ സമരം നടത്തുകയായിരുന്നു. കറവയുള്ളതടക്കം നൂറോളം പശുക്കളാണ് ഇവിടെയുള്ളത്. ഇതൊന്നും പരിഗണിക്കാതെയാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമൊക്കെ എല്ലാ പശുക്കളെയും കറക്കാന്‍ കഴിയുന്നില്ല. ഇതോടെ പശുക്കളുടെ ആരോഗ്യവും പ്രതിസന്ധിയിലായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ നിരുത്തരവാദപരമായി പണിമുടക്കിയവര്‍ക്കെതിരെ വലിയ ജനരോഷവുമുയര്‍ന്നു. നടപടിയുണ്ടാകുമെന്ന് സര്‍വ്വകലാശാലയും വ്യക്തമാക്കി. ഇതോടെ സമരം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. 45 സ്ഥിരം തൊഴിലാളികള്‍ ഉള്‍പ്പെടെ 250 ഓളം തൊഴിലാളികളാണ് ഫാമിലുള്ളത്.  

രാവിലെ ജോലിക്കെത്തുന്ന തൊഴിലാളി പശുവിനെ കറക്കലും വൃത്തിയാക്കലും മറ്റു ജോലികളും പതിനൊന്നോടെ പൂര്‍ത്തിയാക്കണം. പിന്നീട് ഉച്ചയ്‌ക്കാണ് വീണ്ടും പണികള്‍ ആരംഭിക്കുക. അത് അടുത്ത ഷിഫ്റ്റ് പ്രകാരമാണ്. എന്നാല്‍ രാവിലെ ജോലിയില്‍ പ്രവേശിച്ച ഒരു തൊഴിലാളിയോട് കറന്ന പാലിന്റെ കാന്‍ വാഹനത്തില്‍ കയറ്റാന്‍ പറഞ്ഞതാണ് പ്രകോപനമായത്. തുടര്‍ന്ന് വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. പറഞ്ഞ ജോലി ചെയ്യാത്തതിന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെറ്ററിനറി കോളജില്‍ തന്നെയുള്ള മറ്റൊരു ഫാമിലേക്ക് വാക്കേറ്റത്തില്‍പ്പെട്ടവരെ സ്ഥലം മാറ്റി. ഇതോടെയാണ് തൊഴിലാളികള്‍ കൂട്ടമായി പശുക്കളെ നോക്കാതെ സമരത്തിനിറങ്ങിയത്. പശു ഫാം അടക്കമുള്ള എല്ലാ ഫാമുകളിലെയും തൊഴിലാളികളും സമരത്തിലായിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സമരം നടത്താന്‍ പാടില്ലെന്നാണ് നിയമം.  

സര്‍ക്കാര്‍ ഫാമുകളില്‍ മാനദണ്ഡമനുസരിച്ച് ഒരു തൊഴിലാളി 15 മുതല്‍ 20 പശുക്കളെ വരെ നോക്കണമെന്നാണ് നിബന്ധന. എന്നാല്‍ വെറ്ററിനറി കോളേജില്‍  13 പശുക്കളെ നോക്കിയാല്‍ മതിയെന്നാണ് ചട്ടം. മാസം 24,000 രൂപ മുതല്‍ ശമ്പളം പറ്റുന്നവരാണ് എല്ലാ തൊഴിലാളികളും. ഇതിന് പുറമെ കറക്കുന്നതിന് അലവന്‍സായി 20 രൂപയും അര ലിറ്റര്‍ പാലും ദിവസവും ലഭിക്കും.  

Tags: Thrissurstrikemannuthy veterinary college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.