Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി

കേമപ്പെട്ടവകുപ്പൊക്കെ തന്നെ. സിനിമാ മന്ത്രി, സാംസ്‌കാരിക വകുപ്പുമന്ത്രി എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും വങ്കത്തരം മാത്രം എഴുന്നള്ളിക്കുക എന്നതാണയാളുടെ ശൈലി. അണ്ടനും അടകോടനും കയറിയിരിക്കാനുള്ളതാണോ മന്ത്രിക്കസേര. പിന്നെ മുഖ്യമന്ത്രി പിണറായി വിജയനാണല്ലൊ. ചക്കിക്കൊത്തചങ്കരന്‍ എന്നൊക്കെ കേട്ടിട്ടില്ലെ. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പറയുന്നതാണയാള്‍ക്ക് ശരി. എങ്കില്‍ അതുകണ്ട് നേരത്തെ പറഞ്ഞ് മിണ്ടാതിരുന്നു കൂടെ. ആളാകാന്‍ അതുപറ്റില്ലല്ലോ. അതുകൊണ്ടാണിത്രയൊക്കെ പറഞ്ഞത്. പറഞ്ഞത് കൂടിയാലും കുറഞ്ഞാലും ഖേദമുണ്ടെന്ന് പറഞ്ഞാല്‍ തീര്‍ന്നല്ലൊ.

ഉത്തരന്‍byഉത്തരന്‍
Jul 6, 2022, 05:04 am IST
inMain Article

സജി ചെറിയാന്‍ വെറുമൊരു പാര്‍ട്ടി മെമ്പറല്ല. കേമത്തം കാണിക്കാന്‍ കൊള്ളാവുന്ന ഒരു മന്ത്രിയാണ്. മന്ത്രിയായാല്‍ എന്തും പറയാമോ? എന്തൊക്കെയാണ് തട്ടിമൂളിച്ചത്.

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും’ സജി ചെറിയാന്‍ പറഞ്ഞതിങ്ങനെയൊക്കെയാണ്. എന്നിട്ടും അരിശം തീരാത്തവണ്ണം തുടര്‍ന്നു.

”ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം കുന്തം കൊടച്ചക്രം ഒക്കെ എഴുതിയിട്ടുണ്ട്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതു മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും.

കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘടന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്.

ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമാവുന്നത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ” സജി ചെറിയാന്‍ ചോദിച്ചിരുന്നു.

നാട്ടിലുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ പറയുന്നു.

ഇത്രയൊക്കെ വിളിച്ചുപറയുന്ന ഒരാള്‍ക്ക് ഇരിപ്പുറയ്‌ക്കുന്ന കസേരയിലാണോ ഇയാള്‍ ഇരിക്കുന്നത്? ഇത്രയൊന്നും പ്രകോപനപരമല്ലാത്തനിരവധി പ്രസംഗങ്ങള്‍ക്കെതിരെ നടപടി വന്നിട്ടുണ്ട്. മന്ത്രിപ്പണി പോയിട്ടുണ്ട്. എന്നിട്ടുമെന്തേ സജി ചെറിയാന്‍ എന്ന ചോദ്യം പ്രസക്തമാണ്. ഓര്‍മ്മയില്ലേ പഞ്ചാബ് മോഡല്‍ പ്രസംഗം. ചിലര്‍ പറയുന്ന കഞ്ചാവ് മോഡല്‍ പ്രസംഗമാണ്. പ്രസംഗം നടത്തിയതാകട്ടെ കേരള രാഷ്‌ട്രീയത്തിലെ ഒറ്റയാന്‍ ആര്‍. ബാലകൃഷ്ണപിള്ള.

ആര്‍.ബാലകൃഷ്ണപിള്ള തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും പ്രശ്‌നഭരിതമായ കാലഘട്ടത്തിന് കാരണമായിമാറിയ പഞ്ചാബ് മോഡല്‍ പ്രസംഗത്തെ ന്യായീകരിക്കുന്നു. 1986ലെ തന്റെ പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്നും എന്നാല്‍, അത് വിവാദമാക്കി കെ.കരുണാകരനും കെ.എം.മാണിയും ചേര്‍ന്ന് തന്നെ ബലി നല്‍കുകയായിരുന്നുവെന്നും പിള്ള ആരോപിച്ചതാണ്. വികസനത്തിനുവേണ്ടിയാണ് താന്‍ നിലകൊണ്ടത്. എന്നാല്‍ അതിനെ ചിലര്‍ എനിക്കെതിരെയുള്ള രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കുകയായിരുന്നു.

രാജീവ് ഗാന്ധി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച റെയില്‍വേ വാഗണ്‍ ഫാക്ടറി നാടകീയമായി പഞ്ചാബിന്  മറിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന പഞ്ചാബികളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്. അന്ന് ഒന്നായിരുന്ന കേരള കോണ്‍ഗ്രസിന്റെ എറണാകുളം സമ്മേളനത്തില്‍ വച്ച് ആര്‍.ബാലകൃഷ്ണപിള്ള കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിനു നിര്‍ബന്ധിതരാകുമെന്ന് പ്രസ്താവിച്ചു. പിള്ളയുടേത് രാജ്യദ്രോഹ കുറ്റമാണെന്നും അതില്‍ രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞ് മുഖമന്ത്രി കരുണാകരന്‍ ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. അന്ന് കണ്ണീര് പൊഴിക്കാനും കൈകാലിട്ടടിക്കാനും ആരുമുണ്ടായില്ല.

ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത നമ്പൂതിരിപ്പാടിനും കിട്ടി ഒരക്കിടി. പനമ്പള്ളി ഗോവിന്ദ മേനോന്‍ വിശേഷിപ്പിച്ചതുപോലെ ആധുനിക ഏകലോചനനായ നമ്പൂതിരിപ്പാട് കൂടുതലൊന്നും കോടതിയെപ്പറ്റി പറഞ്ഞില്ല. ഇഎംഎസ് നമ്പൂതിരിപ്പാട് ഇത്രയേ പറയുന്നുള്ളൂ.

”മാര്‍ക്‌സും ഏംഗല്‍സും ജുഡീഷ്യറിയെ ഒരു മര്‍ദ്ദന ഉപകരണമായാണ് കരുതിയിരിക്കുന്നത്. ഇന്ന് ഇപ്പോഴത്തെ ഭരണവ്യവസ്ഥയിലും അപ്രകാരം തന്നെ തുടരുന്നു. ജഡ്ജിമാര്‍ വര്‍ഗവിദ്വേഷത്തിനും വര്‍ഗതാല്പര്യങ്ങള്‍ക്കും വശംവദരാണ്. വര്‍ഗവിദ്വേഷങ്ങളും വര്‍ഗതാല്പര്യങ്ങളും അവരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു കേസില്‍ നല്ലവേഷധാരിയായ ഒരു ധനികനും മോശമായവേഷം ധരിച്ച നിരക്ഷരനായ ഒരു ദരിദ്രനും ഇടയില്‍ തെളിവുകള്‍ തുലനം ചെയ്യുമ്പോള്‍ ജഡ്ജി സ്വാഭാവികമായും ധനികന് അനുകൂലമായി മാത്രമേ വിധിയെഴുതുകയുള്ളൂ. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതാണ് നല്ല ഏര്‍പ്പാട്. എന്നാല്‍ ഇപ്പോഴത്തെ ഭരണ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്താതെ പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല.”

പോഴനെന്നോ പരനാറിയെന്നോ കടക്ക് പുറത്തെന്നോ ഒരുവാക്കുപോലും ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ത്തിയിട്ടില്ല. എന്നിട്ടും ആയിരംരൂപ പിഴയോ ഒരു മാസത്തെ ജയിലോ വിധികിട്ടി. അഡ്വ. നാരായണന്‍  നമ്പ്യാരുടെ പരാതിയിലായിരുന്നു കേസ്. വി.കെ. കൃഷ്ണമേനോനായിരുന്നു നമ്പൂതിരിപ്പാടിന്റെ വക്കീല്‍. ‘ഏകലോചനന്‍’ എന്ന വിശേഷണത്തിന്റെ നാലയലത്തുപോലും ചെല്ലുന്ന ആളല്ല സജി ചെറിയാനെന്ന കാര്യം ശരിയാണ്. കേമപ്പെട്ടവകുപ്പൊക്കെ തന്നെ. സിനിമാ മന്ത്രി, സാംസ്‌കാരിക വകുപ്പുമന്ത്രി എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും വങ്കത്തരം മാത്രം എഴുന്നള്ളിക്കുക എന്നതാണയാളുടെ ശൈലി. അണ്ടനും അടകോടനും കയറിയിരിക്കാനുള്ളതാണോ മന്ത്രിക്കസേര. പിന്നെ മുഖ്യമന്ത്രി പിണറായി വിജയനാണല്ലൊ. ചക്കിക്കൊത്തചങ്കരന്‍ എന്നൊക്കെ കേട്ടിട്ടില്ലെ. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പറയുന്നതാണയാള്‍ക്ക് ശരി. എങ്കില്‍ അതുകണ്ട് നേരത്തെ പറഞ്ഞ് മിണ്ടാതിരുന്നു കൂടെ. ആളാകാന്‍ അതുപറ്റില്ലല്ലോ. അതുകൊണ്ടാണിത്രയൊക്കെ പറഞ്ഞത്. പറഞ്ഞത് കൂടിയാലും കുറഞ്ഞാലും ഖേദമുണ്ടെന്ന് പറഞ്ഞാല്‍ തീര്‍ന്നല്ലൊ. അത്രയൊക്കെ പോരെ!

Tags: പ്രസംഗംindianഭരണഘടന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

പുതിയ വാര്‍ത്തകള്‍

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.