Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിജയം കണ്ടത് നീതിയും നിയമവും

സോണിയ നേതൃത്വം നല്‍കിയ ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്നു ടീസ്റ്റ. കോടിക്കണക്കിന് രൂപയാണ് ടീസ്റ്റയുടെ സംഘടനയ്‌ക്ക് സര്‍ക്കാര്‍ നല്‍കിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം സുഖസൗകര്യങ്ങള്‍ക്കും ടീസ്റ്റ ഈ തുക ഉപയോഗിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ 'മരണത്തിന്റെ വ്യാപാരി' എന്നു മോദിയെ വിളിച്ചതിന് അനുസൃതമായിരുന്നു ടീസ്റ്റയുടെ പ്രവര്‍ത്തനങ്ങള്‍

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 27, 2022, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവച്ച സുപ്രീം കോടതി വിധിയോടെ രണ്ട് പതിറ്റാണ്ടോളമായി ഗുജറാത്ത് സംസ്ഥാനത്തിനും നരേന്ദ്രമോദി എന്ന ഭരണാധികാരിക്കും ബിജെപിക്കുമെതിരെ നടന്ന നിന്ദ്യവും നീചവുമായ പ്രചാരണത്തിന് അന്ത്യമായിരിക്കുകയാണ്. 2002ല്‍ നടന്ന ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കില്ലെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കണ്ടെത്തിയിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ശരിവച്ചതാണ്. കലാപത്തില്‍ കൊല്ലപ്പെട്ട എഹ്‌സാന്‍ ജാഫ്രി എന്ന കോണ്‍ഗ്രസ്സ് എംപിയുടെ ഭാര്യ സാക്കിയ ജാഫ്രിയാണ് ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സാമൂഹ്യ പ്രവര്‍ത്തകയെന്ന പേരില്‍ ടീസ്റ്റ സെതല്‍വാദും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടുമാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്. നിരപരാധികളായ വ്യക്തികള്‍ക്കെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തുകയും വ്യാജരേഖ ചമയ്‌ക്കുകയും കോടതിയില്‍ കള്ളത്തെളിവുകള്‍ ഹാജരാക്കുകയുമാണ് മൂവരും ചെയ്തതെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഓരോ തവണ സത്യം തെൡയുമ്പോഴും നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്ത് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു ഇവര്‍.

വിചാരണക്കോടതിയും ഹൈക്കോടതിയും ശരിവച്ചിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നില്‍ രാഷ്‌ട്രീയ ദുഷ്ടലാക്കായിരുന്നു. ഗുജറാത്ത് കലാപത്തിനു കാരണം ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ മുസ്ലിം അക്രമകാരികള്‍ സബര്‍മതി എക്‌സ്പ്രസ് തീയിട്ട് 58 രാമഭക്തരെ ചുട്ടെരിച്ച ഹീനമായ സംഭവമല്ലെന്നും അന്ന് ഗുജറാത്ത് ഭരിച്ച ബിജെപി സര്‍ക്കാരാണെന്നും വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ തലത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നതര്‍ നടത്തിയ ഗൂഢാലോചനയാണ് സ്ഥിതിഗതികളെ കലാപത്തിലേക്ക് നയിച്ചതെന്നും ആരോപിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി മോദി കലാപത്തിന് അനുകൂലമായി സംസാരിച്ചുവെന്നുമാണ് സഞ്ജീവ് ഭട്ടും ആര്‍.ബി. ശ്രീകുമാറും അവകാശപ്പെട്ടത്. ഇത്  കളവാണെന്നും ഇവര്‍ രണ്ടുപേരും യോഗത്തില്‍ പങ്കെടുക്കുക പോലും ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഈ ഉദ്യോഗസ്ഥരുടെ കള്ളത്തരങ്ങള്‍ ഭാരതവിരുദ്ധ ശക്തികള്‍ രാജ്യാന്തരതലത്തില്‍ പോലും പ്രചരിപ്പിച്ചു. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും നരേന്ദ്രമോദിയെ അധികാരത്തില്‍നിന്നു പുറത്താക്കുന്നതിനുമായിരുന്നു ഇത്. ഇത്തരം ഹീനമായ തന്ത്രങ്ങളെയെല്ലാം പരാജയപ്പെടുത്തി മോദി പ്രധാനമന്ത്രിയായതോടെ വിദ്വേഷ പ്രചാരണം ശക്തിപ്പെടുത്തുകയാണ് തല്‍പ്പരകക്ഷികള്‍ ചെയ്തത്. മോദി പ്രധാനമന്ത്രി പദം വഹിക്കുന്ന എട്ട് വര്‍ഷവും ഈ പ്രചാരണം തുടര്‍ന്നു.

ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മിഷനും പ്രത്യേക അന്വേഷണ സംഘത്തിനും വ്യാജരേഖകള്‍ ഹാജരാക്കി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ടീസ്റ്റയും സംഘവും ശ്രമിച്ചത്. ഈ സംഘം ഒറ്റയ്‌ക്കായിരുന്നില്ല. 2004 മുതല്‍ പത്ത് വര്‍ഷം കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വഴിവിട്ട പിന്തുണയും ഇതിന് നല്‍കി. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തില്‍ സോണിയ നേതൃത്വം നല്‍കിയ ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്നു ടീസ്റ്റ. കോടിക്കണക്കിന് രൂപയാണ് ടീസ്റ്റയുടെ സംഘടനയ്‌ക്ക്  സര്‍ക്കാര്‍ നല്‍കിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം സുഖസൗകര്യങ്ങള്‍ക്കും ടീസ്റ്റ ഈ തുക ഉപയോഗിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ‘മരണത്തിന്റെ വ്യാപാരി’ എന്നു മോദിയെ വിളിച്ചതിന് അനുസൃതമായിരുന്നു ടീസ്റ്റയുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനു പിന്നാലെ ടീസ്റ്റ സെതല്‍വാദ്, ആര്‍.ബി.ശ്രീകുമാര്‍ എന്നിവരെ ഗുജറാത്ത് പോലീസിലെ ഭീകരവിരുദ്ധ സംഘം കസ്റ്റഡിയിലെടുക്കുകയും ക്രൈംബ്രാഞ്ചിന്  കൈമാറുകയും ചെയ്തിരിക്കുകയാണ്. സഞ്ജീവ് ഭട്ട് കുറെക്കാലമായി ജയിലിലാണ്. ഇനി മുഴുവന്‍ വസ്തുതകളും പുറത്തുവരികയും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടിയ രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ ലോകത്തോടു തന്നെ മാപ്പ് പറയുകയാണ് വേണ്ടത്.

Tags: ഗുജറാത്ത്riot
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് നിയമത്തെ എതിർക്കണമെങ്കിൽ ദൽഹിയിലേക്ക് പോകുവെന്ന് മുസ്ലീം സമൂഹത്തോട് മമത : പോകേണ്ടത് യുപി വഴിയാണെന്നത് മറക്കല്ലെന്ന് ബിജെപി

India

നാഗ്പൂരിൽ കലാപം നടത്തിയ ഒരാളെയും വെറുതെ വിടില്ല ; ശക്തമായ നടപടിയുണ്ടാകും ; മുന്നറിയിപ്പ് നൽകി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

പൂരം കലക്കൽ; വിവാദങ്ങൾക്കൊടുവിൽ കേസെടുത്ത് പോലീസ്, വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാന്‍ ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

India

ബം​ഗ്ലാദേശിൽ സംഘർഷം രൂക്ഷം: അക്രമികൾ ജയിൽ തകർത്ത് തടവുപുള്ളികളെ മോചിപ്പിച്ചു; ഇന്ത്യാക്കാരെ തിരികെ എത്തിച്ചു തുടങ്ങി

World

പാകിസ്ഥാനില്‍ നികുതിയുടെ ഇരുട്ടടി, പാലിന് പാരീസിലേതിനേക്കാള്‍ തീവില; ഒരു ലിറ്ററിന് 370 രൂപ

പുതിയ വാര്‍ത്തകള്‍

എന്‍.സി.ഇ.ആര്‍.ടി യോഗ ഒളിമ്പ്യാഡിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും, സംസ്ഥാന ഒളിമ്പ്യാഡിന് തുടക്കമായി

മാല പിടിച്ചു പറിക്കല്‍ 2 ഇതര സംസ്ഥാനക്കാരെ പൊലീസ് പിടികൂടി

മരുന്നുകള്‍ ഇല്ലാതെ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാം: എങ്ങനെ?

ഈഡിസ് ഈജിപ്റ്റി കെ‍ാതുക്: കനത്ത മഴ ലഭിച്ചാൽ രൂപം മാറും

മതത്തിന്റെ പേരിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അപകടകരം ; ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ഇന്തോനേഷ്യ

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മ ശക്തി വർധിപ്പിക്കാം: ശീലിക്കാം ഇക്കാര്യങ്ങൾ

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലകേനി (ഇടത്ത്) നടന്‍ ഗിരീഷ് കര്‍ണാഡ് (വലത്ത്)

ഗിരീഷ് കര്‍ണാടിനെ കോടിപതിയാക്കിയ നന്ദന്‍ നിലകേനി; 1993ല്‍ 9500 രൂപയ്‌ക്ക് വാങ്ങിയ ഇന്‍ഫോസിസ് ഓഹരിയ്‌ക്കിപ്പോള്‍ 16 കോടി രൂപ!

ബസുകാരേ.. പുറപ്പെടുംവരെ വിദ്യാര്‍ത്ഥികളെ കയറ്റാതെ വെയിലത്തും മഴയത്തും നിര്‍ത്തിയാല്‍ പണി കിട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies