Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടിയന്തരാവസ്ഥയും ജന്മഭൂമിയും

1975 ജൂണ്‍ 25നാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. ഭാരതത്തില്‍ ഒരു സ്വേച്ഛാധിപതി അരങ്ങുവാണകാലം. ജനനേതാക്കളെയെല്ലാം കല്‍ത്തുറങ്കിലടച്ചു. 'വായടയ്‌ക്കൂ പണിയെടുക്കൂ' എന്നാക്രോശിച്ചുകൊണ്ട് ജനങ്ങളുടെ സര്‍വസ്വാതന്ത്ര്യങ്ങളെയും നിഷേധിച്ചകാലം. 1977 മാര്‍ച്ചുവരെ ആ അവസ്ഥ നീണ്ടു. ഇന്ദിരാഗാന്ധിയുടെ അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ ശിക്ഷയായിരുന്നു അത്.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jun 25, 2022, 05:45 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികള്‍ പ്രത്യേക ജനുസ്സാണ്. ജനാധിപത്യത്തെ കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും പറയുന്നതിന് അവര്‍ക്ക് ആയിരം നാവാണ്. നരേന്ദ്രമോദി ജനാധിപത്യ കശാപ്പുകാരന്‍ എന്ന് കൊട്ടിപ്പാടാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. മൗലികാവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തട്ടിത്തെറിപ്പിക്കുന്നു എന്നവര്‍ ആര്‍ത്തട്ടഹസിക്കും. എന്നാല്‍ ഇതെല്ലാം കുഴിച്ചുമൂടിയ ഒരു കാലമുണ്ടായിരുന്നു. അതാണ് അടിയന്തരാവസ്ഥക്കാലം. 21 മാസം ഭാരതത്തെ തടവറയിലാക്കിയ ചരിത്രം ഇന്നത്തെ യുവതലമുറയ്‌ക്ക് കേട്ടറിവേ ഉണ്ടാവുകയുള്ളൂ. അടിയന്തരാവസ്ഥാ പ്രഖ്യാപനം നടന്നിട്ട് ഇന്നേക്ക് 47 വര്‍ഷം പിന്നിടുകയാണ്. അന്ന് അടിയന്തരാവസ്ഥയെ പാടിപ്പുകഴ്‌ത്തിയവരാണ് ഇരുമുന്നണികളിലും അണിനിരന്നിരിക്കുന്നതും.

1975 ജൂണ്‍ 25നാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. ഭാരതത്തില്‍ ഒരു സ്വേച്ഛാധിപതി അരങ്ങുവാണകാലം. ജനനേതാക്കളെയെല്ലാം കല്‍ത്തുറങ്കിലടച്ചു. ‘വായടയ്‌ക്കൂ പണിയെടുക്കൂ’ എന്നാക്രോശിച്ചുകൊണ്ട് ജനങ്ങളുടെ സര്‍വസ്വാതന്ത്ര്യങ്ങളെയും നിഷേധിച്ചകാലം. 1977 മാര്‍ച്ചുവരെ ആ അവസ്ഥ നീണ്ടു. ഇന്ദിരാഗാന്ധിയുടെ അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ ശിക്ഷയായിരുന്നു അത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ബീഹാറില്‍ ആരംഭിച്ച സമരം കോണ്‍ഗ്രസിന്റെ സകല നാഡികളേയും തളര്‍ത്തുന്നതായിരുന്നു. ജയപ്രകാശ് നാരായണനെ പിന്‍പറ്റി നാനാജി ദേശ്മുഖും സംഘപരിവാര്‍ സംഘടനകളും സജീവമായി രംഗത്തിറങ്ങി. അതോടൊപ്പം ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് രാജ് നാരായണന്‍ നല്കിയ ഹര്‍ജി അംഗീകരിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ അലഹബാദ് കോടതി മറ്റൊന്നുകൂടി പറഞ്ഞു. ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പാടില്ല. പോരെ പൂരം, ഇതോടൊപ്പം ഗുജറാത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. ചരിത്രത്തിലില്ലാത്ത ഈ പതനം കൂടിയായപ്പോള്‍ ഇന്ദിരാഗാന്ധിയിലുള്ള സ്വേച്ഛാധിപതി ഉണര്‍ന്നു.

ഇന്ദിരയ്‌ക്കൊപ്പം ബംഗാളില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ ശങ്കര്‍ റേ കൂടിചേര്‍ന്നപ്പോള്‍ പുതിയൊരു തന്ത്രം മെനഞ്ഞു. അതുവരെ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവം. രാജ്യത്തിന് അപരിചിതമായ സ്വഭാവം. ജനങ്ങള്‍ക്ക് ഒരു സ്വാതന്ത്ര്യവും നല്‌കേണ്ടതില്ല. പ്രസംഗിക്കാനുള്ള അവകാശം, സമരം ചെയ്യാനുള്ള സാഹചര്യം, സ്വതന്ത്രമായി പത്രപ്രവര്‍ത്തനം നടത്താനുള്ള അവസരം, ഇവ എല്ലാം ഇല്ലാതാക്കുക.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതന്നെ നടപടി തുടങ്ങി. ഇന്ദിരാഗാന്ധിക്ക് അലോസരമുണ്ടാക്കുന്ന നേതാക്കളെ പിടിച്ച് ജയിലിലടയ്‌ക്കുക എന്നതായിരുന്നു ആദ്യ നടപടി. ജയപ്രകാശ് നാരായണന്‍, അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍ കൃഷ്ണ അദ്വാനി, രാജ്‌നാരായണന്‍, മോഹന്‍ധാരിയ, മധുലിമായെ, എസ്. ചന്ദ്രശേഖരന്‍ തുടങ്ങിയ ജനനേതാക്കളെ എല്ലാം ജയിലിലാക്കി. ചില പത്രങ്ങള്‍ ഈ വാര്‍ത്ത നല്കാനൊരുങ്ങിയപ്പോള്‍ സെന്‍സര്‍ ചെയ്യാനായി പദ്ധതി. സെന്‍സര്‍ ചെയ്യാത്ത ഒരു വാര്‍ത്തയും പ്രസിദ്ധപ്പെടുത്താന്‍ സാധിക്കില്ല. കിരാതവാഴ്‌ച്ചയുടെ വാര്‍ത്തകള്‍ നല്കുന്ന പത്രങ്ങളെ കഴുത്ത് ഞെരിക്കുക എന്ന സമീപനവും സ്വീകരിച്ചു.

അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ അടച്ചുപൂട്ടിയ ഒരേ ഒരു പത്രമാണ് ജന്മഭൂമി. ജന്മഭൂമി പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ യു. ദത്താത്രേയറാവു എന്നിവരെ അറസ്റ്റു ചെയ്ത് ജയിലിലിട്ടു. കോഴിക്കോട്ടു നിന്നും പ്രസിദ്ധീകരണം തുടങ്ങി ഏതാണ്ട് 50 ദിവസം പിന്നിടും മുന്‍പാണ് ജന്മഭൂമിയുടെ കഴുത്തിന് പിടിച്ചത്. അറസ്റ്റ് ചെയ്യുമ്പോള്‍ പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയുടെ കണ്ണു കെട്ടി. വസ്ത്രങ്ങളെടുക്കാന്‍ അനുവദിച്ചില്ല. വയോധികനായ നെടുങ്ങാടി അപ്പോള്‍ തന്നെ പറയുന്നുണ്ടായിരുന്നു. എന്റെ കണ്ണട എടുത്തില്ല. കണ്ണട വേണമെന്ന ആവശ്യം പോലീസ് നിരാകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘എങ്കില്‍ കണ്ണു കെട്ടേണ്ടകാര്യമില്ല.’ കണ്ണടയില്ലെങ്കില്‍ അദ്ദേഹത്തിന് ഒന്നും കാണാനൊക്കില്ല. അക്ഷരം കാണാന്‍ ഒരു കണ്ണട. പൊതുവെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ മറ്റൊന്ന്. ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ ‘ആത്മമിത്രം’ എന്ന് വിശ്വസിച്ചിരുന്ന നെടുങ്ങാടിക്ക് നേരിട്ട ദുരന്തം ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലൊ.

നെടുങ്ങാടിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍, അന്ന് പത്രത്തിന്റെ കാര്യം നോക്കിയിരുന്ന പി.നാരായണന്‍ (നാരായണ്‍ജി), എ. ദാമോദരന്‍ എന്നിവരടക്കമുള്ളവരെ മൂന്നു മാസത്തെ ജയില്‍വാസത്തിനുശേഷം വിട്ടയച്ചു. എന്നാല്‍ ദത്താത്രേയ റാവുവിനെ ‘മിസ’ തടവുകാരനാക്കി. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു ശേഷം മാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ കഴിഞ്ഞുള്ളൂ. അടച്ചുപൂട്ടിയ ‘ജന്മഭൂമി’ പിന്നെ പുറത്തിറങ്ങുന്നത് അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നവംബര്‍ 14 നാണ്. മുഖ്യപത്രാധിപര്‍ പ്രൊഫ.എം.പി.മന്മഥന്‍. അടിയന്തരാവസ്ഥയ്‌ക്ക് മുന്‍പ് സായാഹ്ന പത്രമായിരുന്നെങ്കില്‍ കൊച്ചിയില്‍ നിന്നിറങ്ങിയത് പ്രഭാതദിനപത്രമായാണ്. ഇന്ന് ഒന്‍പത് എഡിഷനായാണ് ഇറങ്ങുന്നത്.

അടിയന്തരാവസ്ഥയുടെ നാളുകളില്‍ കേരളത്തില്‍ മുഖ്യമന്ത്രി സി.അച്യുതമേനോനാണ്. പേരിനൊരു മുഖ്യമന്ത്രി – കാര്യങ്ങളെല്ലാം നടത്തിക്കൊണ്ടിരുന്നത് ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍. ശിങ്കിടികളായ കുറേ പോലീസ് ഉദ്യോഗസ്ഥരും. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. അറിഞ്ഞില്ല എന്നതാണ് സ്ഥിതി. എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്റെ മരണം ഏറെ കോളിളക്കമുണ്ടാക്കി. രാജന്റെ പിതാവ് ഈച്ചര വാര്യര്‍, അച്യുതമേനോന്റെ സമശീര്‍ഷരായിട്ടും കാലുപിടിച്ച് കേണിട്ടും മകന്റെ മരണത്തെക്കുറിച്ച് മിണ്ടാന്‍ മിനക്കെട്ടില്ല. ബോണസിനേക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥ എന്ന് മൊഴിഞ്ഞ മുഖ്യമന്ത്രിക്ക് അന്ന് കേരളത്തില്‍ നടന്നതും നടക്കുന്നതും എന്തെന്നറിയാനായില്ലെന്ന് സാരം.

അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം സുഖലോലുപരായിരുന്നു. ഇഎംഎസ്, എകെജി എന്നിവര്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ താഴേത്തട്ടിലുള്ള കുറേപ്പേര്‍ക്ക് ഏറെ കഷ്ടനഷ്ടങ്ങളുണ്ടായി. ഇന്നത്തെ ‘ഒന്നാം നമ്പര്‍’ കാരന്‍ പിണറായി വിജയന്‍ അടിയന്തരാവസ്ഥക്കാലത്ത് നന്നായി അനുഭവിച്ചതാണ്. കണ്ണൂരിലെ കോണ്‍ഗ്രസുകാരും പോലീസും വേണ്ടുവോളം പെരുമാറി. പോലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരു രോമകൂപവും പിണറായിയുടെ ദേഹത്തുണ്ടായിരുന്നില്ല. അന്ന് എംഎല്‍എ ആയിരുന്ന പിണറായി ആ കഥകള്‍ നിയമസഭയിലും അവതരിപ്പിച്ചിട്ടുണ്ട്.

രണ്ടാം സ്വാതന്ത്ര്യസമരമെന്നാണ് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ കണക്കാക്കുന്നത്. കേരളത്തില്‍ തന്നെ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ആ സമരത്തിനിടയില്‍ സര്‍വ്വവും നഷ്ടപ്പെട്ടു സ്വന്തമായി അധ്വാനിച്ച് ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായി. അവര്‍ക്ക് ആശ്വാസം നല്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പല സംസ്ഥാന സര്‍ക്കാരുകളും രണ്ടാം സ്വാതന്ത്ര്യസമരമായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. കേരളമെന്തേ ഇത് കേള്‍ക്കാത്തതെന്ന ചോദ്യം ഇന്നും എന്നും പ്രസക്തമാണ്.

Tags: emergencyജന്മഭൂമിമറുപുറം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ദിരാഗാന്ധിയായുള്ള കങ്കണയുടെ പകര്‍ന്നാട്ടത്തിന് വാഴ്‌ത്തല്‍

ഇന്ദിരാഗാന്ധിയായി വേഷമിട്ട കങ്കണ റണാവത്ത് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ പഴയ ചിത്രം (വലത്ത്)
India

കങ്കണ റണൗട് ചിത്രത്തിന്റെ കളക്ഷന്‍ 12 ദിവസത്തില്‍ എത്ര നേടി? ; ഇന്ദിരാഗാന്ധിയായുള്ള കങ്കണയുടെ ഭാവപ്പകര്‍ച്ചയ്‌ക്ക് വാഴ്‌ത്തല്‍

Kerala

അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി, സിഎജി റിപ്പോര്‍ട്ട് അന്തിമമല്ല

ഇന്ദിരാഗാന്ധിയായി വേഷമിട്ട കങ്കണ റണാവത്ത് (ഇടത്ത്) ഇന്ദിരാഗാന്ധിയുടെ പഴയ ചിത്രം (വലത്ത്)
Bollywood

കളക്ഷനില്‍ 11.28 കോടി കടന്ന് കങ്കണയുടെ എമര്‍ജന്‍സി; ഡീഗ്രേഡിംഗിനെ മറികടന്ന് എമര്‍ജന്‍സി മുന്നേറുന്നു

India

കങ്കണക്ക് വൻ കയ്യടി, എമർജൻസി പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies