Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎം ശ്രമിച്ചത് എസ്ഡിപിഐയുടെ ഫ്‌ളക്‌സ്‌ ബോര്‍ഡ് നശിപ്പിച്ച് കലാപത്തിനുള്ള നീക്കം; വടിവാളുമായി ഡിവൈഎഫ്‌ഐ നേതാവ്; ആള്‍ക്കൂട്ട ആക്രമണം

ആര്‍എസ്എസിനെ കുറ്റക്കാരാക്കി പ്രദേശത്ത് സമാധാനം തകര്‍ക്കാനായിരുന്നു സിപിഎം നേതൃത്വത്തിന്റെ ശ്രമം.

Janmabhumi Online by Janmabhumi Online
Jun 24, 2022, 09:06 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ബാലുശ്ശേരി (കോഴിക്കോട്): കോട്ടൂര്‍ പഞ്ചായത്തിലെ പാലോളിയില്‍ എസ്ഡിപിഐയുടെ ബോര്‍ഡ് നശിപ്പിക്കുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ നേതാവ് വടിവാളുമായി പിടിയിലാതെന്ന് വ്യക്തമായി. സിപിഎം ആസൂത്രണം ചെയ്ത വ്യാപക കലാപ നീക്കത്തിന്റെ ഭാഗമായാണ് ബോര്‍ഡ് നശിപ്പിക്കാനുള്ള ശ്രമമെന്ന് വ്യക്തമായിട്ടുണ്ട്.  

ഡിവൈഎഫ്‌ഐ തൃക്കുറ്റിശ്ശേരി യൂണിറ്റ് സെക്രട്ടറി പാലോളി കരിവള്ളി കുന്നുമ്മല്‍ വാഴേന്റെ വളപ്പില്‍ ജിഷ്ണു രാജ് (24) ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആര്‍എസ്എസിനെ കുറ്റക്കാരാക്കി പ്രദേശത്ത് സമാധാനം തകര്‍ക്കാനായിരുന്നു സിപിഎം നേതൃത്വത്തിന്റെ ശ്രമം. നേരത്തെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിലും പ്രദേശത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

എസ്ഡിപിഐ പാലോളി ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച മലബാര്‍ സ്വാതന്ത്യസമര പോരാളികളുടെ പട്ടിക ഉള്‍പ്പെടുന്ന ഫഌക്‌സ് ബോര്‍ഡാണ് ബൈക്കിലെത്തിയ ജിഷ്ണു രാജ് നശിപ്പിച്ചത്. ഇത് പ്രദേശവാസികള്‍ കണ്ടതോടെ എസ്ഡിപിഐ-മുസ്ലിം ലീഗ് സംഘം സംഘടിച്ചെത്തി ജിഷ്ണു രാജിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമീപത്തെ വയലിലിട്ടാണ് മര്‍ദ്ദിച്ചത്. ജിഷ്ണു രാജിന്റെ ബൈക്കും വയലിലേക്ക് തള്ളിയിട്ടു. പോലീസ് എത്തി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമി സംഘം  പോലീസിനെ അസഭ്യം പറയുകയും ചെയ്തിരുന്നു.  

സിപിഎം നേതൃത്വം പറഞ്ഞിട്ടാണ് ബോര്‍ഡ് നശിപ്പിക്കാന്‍ വടിവാളുമായി വന്നതെന്നും നേരത്തെ പാലോളിയിലെ അലേഖ വായനശാല നശിപ്പിച്ചതും മുസ്ലിം ലീഗിന്റെ പതാക നശിപ്പിച്ചതും താനാണെന്നും എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ പുറത്ത് വീട്ട വീഡിയോയില്‍ ജിഷ്ണു രാജ് സമ്മതിക്കുന്നുണ്ട്. അധ്യാപകന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാണ് വന്നതെന്നും ജിഷ്ണുരാജ് പറയുന്നു.  

എന്നാല്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തി കളവ് പറയിപ്പിച്ച് പ്രചരിപ്പിച്ചതാണെന്നാണ് ജിഷ്ണു രാജിന്റെ വിശദീകരണം. ബോര്‍ഡ് നശിപ്പിച്ചതിനും മാരകായുധം കൈവശം വച്ചതിനും ജിഷ്ണു രാജിനെതിരെയും ആള്‍ക്കൂട്ട അക്രമം നടത്തിയതിന് എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ബാലുശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ജിഷ്ണു രാജിന്റെ മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്‌ക്കായി നല്കിയിട്ടുണ്ടെങ്കിലും കേസ് അട്ടിമറിക്കാനുള്ള നീക്കം സിപിഎം ഉന്നത നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

Tags: cpmattacksdpi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

Kerala

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

News

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ചാണകം പുരണ്ട നഖങ്ങളുമായാണ് ദേശീയ അവാർഡ് വാങ്ങിയത്: നിത്യ മേനോൻ

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

അദ്ധ്യാത്മരാമായണം – രാമായണ മാസം ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies