പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍ ഒളിക്യാമറവെച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന് സംസ്ഥാനംവിട്ടതായി സംശയം പ്രകടിപ്പിച്ച് പോലീസ്. പ്രതിയെ കണ്ടെത്താന്‍ മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഉപയോഗിച്ചിരുന്ന ഫോണ്‍ തൊണ്ടിമുതലായി പോലീസിന്റെ പക്കലുള്ളതിനാല്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് സാധ്യമല്ല.
പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പോലീസ് വ്യക്തമാക്കി. ഷാജഹാന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ സൗത്ത് പൊലീസ് തുടര്‍ച്ചയായി പരിശോധന നടത്തിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ അയല്‍വാസിയായ വീട്ടമ്മയുടെ കുളിമുറിയില്് ബ്രാഞ്ച് സെക്രട്ടറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. വെന്റിലേഷന്റെ ഭാഗത്ത് ശബ്ദം കേട്ട വീട്ടമ്മ ഒച്ചവെക്കുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയില്‍ ദൃശ്യം പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ പ്രതിയുടെ കൈയ്യില്‍ നിന്നും നിലത്തുവീണു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കം നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ വീട്ടമ്മ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: