Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരം കേന്ദ്രമാക്കി ഐപിഎല്‍ ഫ്രാഞ്ചൈസി; 50 % സൗരോര്‍ജം; മാലിന്യം 75% കുറയ്‌ക്കണം

തലസ്ഥാന നഗരിക്ക് തനത് മുഖച്ഛായ കെട്ടിപ്പടുക്കണം;

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 08:42 am IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ സുസ്ഥിരവികസനം നടപ്പാക്കുന്നതിനുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്‌ക്കുന്ന നയരേഖ ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ) പുറത്തിറക്കി.   ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ‘ട്രിവാന്‍ഡ്രം വിഷന്‍ 2025  എ സ്‌നാപ്‌ഷോട്ട് ഓഫ് സിറ്റീസ് വിഷന്‍ ഡെവലപ്‌മെന്റ് ജേര്‍ണി’ പ്രകാശനം ചെയ്തു.

തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് കെപിഎംജി തയ്യാറാക്കിയ വീക്ഷണരേഖയാണ് ഈ പുസ്തകം. വിവിധ നഗരങ്ങളുടെ വികസന ദൗത്യങ്ങളേയും ഫോറങ്ങളേയും കോര്‍ത്തിണക്കിയ ആറായിരത്തോളം പേരുടെ പരിശ്രമഫലമാണിത്.

മികച്ച 25 പദ്ധതികള്‍ക്കുള്ള ജി വിജയരാഘവന്റെ ‘നമ്മുടെ തിരുവനന്തപുരം സര്‍വേയുമായി’ സഹകരിച്ചുള്ള പുസ്തകം  നടപ്പിലാക്കാവുന്ന പദ്ധതികളുടെ രൂപരേഖ, കണക്കാക്കാവുന്ന വളര്‍ച്ച, നഗരത്തിന്റെ ഭാവി വികസനത്തിന് പൊതുസ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപം ഉള്‍പ്പെടെയുള്ളവ പരാമര്‍ശിക്കുന്നുണ്ട്. ബെംഗളൂരു, ന്യുയോര്‍ക്ക്, ലണ്ടന്‍, ആംസ്റ്റര്‍ഡാം  നഗരങ്ങള്‍ തനത് മുഖച്ഛായ സൃഷ്ടിച്ച ഉദാഹരണങ്ങളും അതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിച്ചതും അറുപത്തിനാല് പേജുള്ള നയരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

സമ്പദ്വ്യവസ്ഥയേയും ജനസംഖ്യയേയും കണക്കിലെടുത്താല്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍കൊണ്ട് തിരുവനന്തപുരം പലമടങ്ങ് വളര്‍ന്നതായി ടിഎംഎ പ്രസിഡന്റ് രാജേഷ് ഝാ പറഞ്ഞു. ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ക്കും ഉയര്‍ന്ന നിലവാരമുളള അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രശസ്തമായി മാറി. മാനവ മൂലധനത്തിലും  ഐടി പാര്‍ക്ക് ശൃംഖലയിലും ഉന്നത അടിസ്ഥാന സൗകര്യങ്ങളിലും  മുന്നിലാണ്. എന്നിരുന്നാലും മെച്ചപ്പെട്ട ജീവിത സാഹചര്യത്തോടൊപ്പം മികവുറ്റ മനുഷ്യവിഭവത്താലും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളാലും സുസ്ഥിരവികസിത നഗരമായി തിരുവനന്തപുരത്തെ മാറ്റുന്നതിന് പ്രായോഗിക വികസന നയം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

തലസ്ഥാന നഗരിയുടെ സുസ്ഥിര വികസനത്തിന് വിവിധ മേഖലകളിലായി വ്യത്യസ്ത പങ്കാളികളുടെ സഹകരണം ആവശ്യമാണ്. നഗരത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സുസ്ഥിര വികസനം, മാനവ മൂലധനം, അതിരുകളില്ലാത്ത വിനിമയബന്ധം, ലോകോത്തര അടിസ്ഥാന സൗകര്യം, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നിവ സുപ്രധാനമാണ്. ലക്ഷ്യം, നടപ്പിലാക്കേണ്ട ചട്ടങ്ങള്‍, ആഗ്രഹിക്കുന്ന പദ്ധതികളുടെ പട്ടിക,  വിവിധ മേഖലകളിലെ അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിശകലനവുമുണ്ട്.

തിരുവനന്തപുരത്തെ ശരാശരി പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം നിലവിലുള്ളതിനേക്കാള്‍ നാലുമടങ്ങ് കൂടുതലാണ്. തൊഴിലില്ലായ്‌മ നിരക്ക് 95 ശതമാനം കുറവാണ്. നാണ്യപ്പെരുപ്പം ദേശീയ നിരക്കിനേക്കാള്‍ കുറവാണ്. മലിനീകരണ തോത് നിലവിലുള്ളതിന്റെ 95 ശതമാനം കുറഞ്ഞിട്ടുണ്ട്. പ്രദേശം പട്ടിണിരഹിതവുമാണ്. ഇത്തരം സവിശേഷതകളുള്ള തലസ്ഥാനത്തെ അഭിവൃദ്ധിയുള്ള നഗരമാക്കി മാറ്റേണ്ടതുണ്ടെന്നും  നയരേഖ വ്യക്തമാക്കുന്നു.

ലോകത്തിലെ മികച്ച 25 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടം പിടിക്കുന്നതിനും ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ അഞ്ചുമടങ്ങ് വര്‍ദ്ധനവും വരുമാനത്തില്‍ പത്തുമടങ്ങ് വര്‍ദ്ധനവും നേടുന്നതിന് നഗരത്തിന് സംയോജിത ടൂറിസം വികസനം ആവശ്യമാണ്. പഴയ കൊട്ടാരങ്ങളേയും മറ്റു സ്മാരകങ്ങളേയും പുനരുദ്ധരിച്ച് പൈതൃക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനാകണം. ബാലരാമപുരം കൈത്തറിയും കൈത്തറി ഗ്രാമവും വിനോദസഞ്ചാര കേന്ദ്രമായി ബ്രാന്‍ഡ് ചെയ്യണം.  കോര്‍പ്പറേറ്റ്  ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കണം. കോവളത്തിന് ആഗോള ബീച്ച് ഡെസ്റ്റിനേഷന്‍ സ്ഥാനമുറപ്പിക്കണം.   ദുബായില്‍ മെട്രോയിലൂടെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചിരിക്കുന്നതുപോലെ മികച്ച യാത്രാസൗകര്യം എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഉറപ്പാക്കണം. വാര്‍ഷിക ടൂറിസം അടിസ്ഥാനസൗകര്യ ഫണ്ട് നടപ്പിലാക്കണമെന്നും നയരേഖ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

2025 ഓടെ ഐവി ലീഗ് സര്‍വ്വകലാശാലയുടെ ഒരു സാറ്റ്‌ലൈറ്റ് ക്യാംപസ് എങ്കിലും രൂപീകരിക്കണമെന്ന്  നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വ്വകലാശാലയിലൂടേയും  അഡ്വാന്‍സ്ഡ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലൂടേയും നൈപുണ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കണം. വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും അന്‍പതു ശതമാനമെങ്കിലും സൗരോര്‍ജം പ്രോത്സാഹിപ്പിക്കണം. പ്രതിശീര്‍ഷ മാലിന്യത്തിന്റെ അളവ്  75 ശതമാനവും കുറയ്‌ക്കണം.

തിരുവനന്തപുരം കേന്ദ്രമാക്കിയ ഐപിഎല്‍ ഫ്രാഞ്ചൈസി രൂപീകരണം, കേരള ബ്ലാസ്‌റ്റേഴ്‌സിനായി വിപുലീകൃത ഹബ്ബ്  സൃഷ്ടിക്കല്‍, ഹൈക്കോടതി ബഞ്ച് സ്ഥാപിക്കല്‍, വ്യാവസായിക ഉല്‍പ്പാദന യൂണിറ്റുകളുമായി സുഗമായി ബന്ധിപ്പിക്കാവുന്ന വ്യാവസായിക ഇടനാഴി വികസിപ്പിക്കല്‍,  വ്യോമ റെയില്‍ റോഡ്ജല ഗതാഗതമേഖലയില്‍  ദക്ഷിണേന്ത്യയിലെ സുപ്രധാന മൊബിലിറ്റി ഹബ്ബാകാന്‍ നഗരത്തിലേക്ക് തടസ്സരഹിത വിനിമയബന്ധം ഉറപ്പാക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളും നയരേഖ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

വിവിധ മേഖലകളിലൂന്നിയ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുകയും വിശദമാക്കുകയും ചെയ്യുന്ന നയരേഖ സര്‍ക്കാര്‍, വ്യവസായ മേഖല, മാനേജ്‌മെന്റ് ഫോറങ്ങള്‍, പ്രാദേശിക ഭരണ സംഘങ്ങള്‍ എന്നിവരുള്‍പ്പെടുന്ന പങ്കാളികളെ ഉള്‍ക്കൊള്ളിച്ച് വികസന സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതിയുടെ  ചുമതലകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.

Tags: വിഷന്‍ ട്രിവാന്‍ഡ്രം 2025ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തിന്റെ സുസ്ഥിര വളര്‍ച്ചയ്‌ക്ക് മാര്‍ഗരേഖയൊരുക്കുന്ന ടിഎംഎ കോണ്‍ക്ലേവിന് 18 ന് തുടക്കം

Business

ദ്വിദിന മാനേജ്മെന്‍റ് സമ്മേളനമായ ‘ട്രിമ 2023 ‘ മെയ് 18 ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Kerala

അധ്യാപകര്‍ നൈപുണ്യം പരിപോഷിപ്പിച്ച് പുതിയ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയണമെന്ന് വിദഗ്ധര്‍

Kerala

വികസനത്തിന് നഗരങ്ങളുടെ സുസ്ഥിര വളര്‍ച്ച പ്രധാനം: ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.