Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പഠിക്കണം, പ്രകൃതിയുടെ ധര്‍മ്മ ശാസ്ത്രം

പ്രകൃതിക്ക് ഒരു ശാസ്ത്രമുണ്ട്. അതാണ് ഇക്കോളജി. പ്രകൃതിയുടെ ധര്‍മ്മ ശാസ്ത്രം. അതാവണം ഒരു കുട്ടിയെ ആദ്യം പഠിപ്പിക്കേണ്ടത്. പരസ്പരം സഹകരിച്ചും സ്വാധീനിച്ചും സഹായിച്ചും എങ്ങനെയാണ് നമ്മള്‍ നിലനില്ക്കുന്നത് എന്ന് പഠിപ്പിക്കുന്ന ശാസ്ത്രമാണ് ഇക്കോളജി. ഈ പഠനത്തിന്റെ അഭാവമാണ് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 06:00 am IST
in Article

കെ.വി. ദയാല്‍

ആദ്യം വേണ്ടത് പരിസ്ഥിതി എന്താണ് എന്നറിയുകയാണ്. ഒപ്പം പ്രകൃതി എന്താണെന്നും അറിയണം. ഈ അറിവില്ലായ്‌മയാണ് പ്രശ്‌നം. പരിസ്ഥിതി എന്നാല്‍ പരിസരം എന്നേ അര്‍ത്ഥമുള്ളൂ. അതായത് ചുറ്റുപാടുകളെക്കുറിച്ചുള്ള പഠനം. പ്രകൃതി പഠനം ഇതില്‍ നിന്നും വിഭിന്നമാണ്.  ഓരോ വ്യക്തിയേയും ചേര്‍ത്ത് പഠിക്കുന്നതാണ് പ്രകൃതി പഠനം. ആന്തരിക പ്രകൃതിയേയും ബാഹ്യപ്രകൃതിയേയും കുറിച്ചുള്ള പഠനമാണത്. മനുഷ്യ ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ബാഹ്യപ്രകൃതിയിലെ പഞ്ചഭൂതങ്ങള്‍കൊണ്ടാണ്. അതിനാല്‍ ആന്തരിക പ്രകൃതിയും ബാഹ്യപ്രകൃതിയും തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ അനുനിമിഷം നടക്കുന്നുണ്ട്. ബാഹ്യപ്രകൃതിയില്‍ നിന്നും വായു ആന്തരിക പ്രകൃതിയിലേക്ക് എടുക്കും. ആന്തരിക പ്രകൃതിയില്‍ നിന്നും കാര്‍ബണ്‍ ഡയോക്‌സൈഡ് ബാഹ്യപ്രകൃതിക്ക് കൊടുക്കും. ഈ കാര്‍ബണ്‍ ഡയോക്‌സൈഡ് സസ്യജാലങ്ങള്‍ എടുക്കും. പകരം ഓക്‌സിജന്‍ ബാഹ്യപ്രകൃതിക്ക് നല്‍കും. ഇത് ഒരു താളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബാഹ്യപ്രകൃതിയും ആന്തരിക പ്രകൃതിയും ഒന്നു തന്നെയാണ്. അതുകൊണ്ടുതന്നെ ബാഹ്യപ്രകൃതിയില്‍ നിന്നും സ്വീകരിക്കുന്നത് വിഷമയമാണെങ്കില്‍ നമ്മളും അപ്രകാരമായിത്തീരും. അതുകൊണ്ട് ബാഹ്യ- ആന്തരിക പ്രകൃതികള്‍ ഒന്നുതന്നെയാണെന്ന ബോധത്തോടെ വേണം ജീവിക്കാന്‍.

പ്രകൃതിക്ക് ഒരു ശാസ്ത്രമുണ്ട്. അതാണ് ഇക്കോളജി. പ്രകൃതിയുടെ ധര്‍മ്മ ശാസ്ത്രം. അതാവണം ഒരു കുട്ടിയെ ആദ്യം പഠിപ്പിക്കേണ്ടത്. പരസ്പരം സഹകരിച്ചും സ്വാധീനിച്ചും സഹായിച്ചും എങ്ങനെയാണ് നമ്മള്‍ നിലനില്ക്കുന്നത് എന്ന് പഠിപ്പിക്കുന്ന ശാസ്ത്രമാണ് ഇക്കോളജി. ഈ പഠനത്തിന്റെ അഭാവമാണ് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം.  

ഭൂമിയിലെ എല്ലാ ഊര്‍ജ്ജത്തിന്റേയും ഉറവിടം സൂര്യനാണ്.  ഈ സൂര്യപ്രകാശം ശേഖരിച്ചു വയ്‌ക്കാന്‍ സസ്യജാലങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. കാര്‍ബണിലാണ് സൂര്യപ്രകാശം ശേഖരിക്കുന്നത്. ഈ ഒരു ശാസ്ത്രം പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്. സൂര്യപ്രകാശം പാഴാക്കാതെ പച്ചിലയില്‍ ശേഖരിക്കാന്‍ കഴിയണം. വിത്ത് വിതരണം നടത്തി സസ്യജാലങ്ങളെക്കൊണ്ട് ഇത് സാധ്യമാക്കണം. മരങ്ങള്‍ നടുക എന്നതാണ് പ്രധാനം. അങ്ങനെയെങ്കില്‍ പരിസ്ഥിതി സ്വാഭാവികമായും ശുദ്ധമാകും. ഈ ബോധത്തോടെയാവണം നമ്മുടെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍. പ്രകൃതി വിഭവമായ സൂര്യപ്രകാശത്തിന്റെ മൂല്യം നാം മനസ്സിലാക്കണം. പുനരാവിഷ്‌കരിക്കപ്പെട്ട സൗരോര്‍ജ്ജമാണ് ഭക്ഷണവും വായുവും ജലവുമെല്ലാം. അഗ്രോ ഇക്കോളജിക്കല്‍ ഡിസൈനിലൂടെ കൃഷി നടപ്പാക്കുകയാണ് വേണ്ടത്.  

വികസനവും പുരോഗമനവും രണ്ടും രണ്ടാണ്. നമ്മുടെ ഭൗതിക സാഹചര്യങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതാണ് വികസനം. പുരോഗമനം എന്നത് മനുഷ്യന്റെ പുരോഗമനമാണ്. നല്ല മനുഷ്യനായി പുരോഗമിക്കണമെങ്കില്‍ അന്നവും മനസ്സും നല്ലതാവണം. ഇക്കോളജിയെ അടിസ്ഥാനപ്പെടുത്തി കൃഷി ചെയ്താല്‍ ഇത് സാധ്യമാകും. പ്രകൃതി നിയമാനുസൃതമായി സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണെങ്കില്‍ അത് പരിസ്ഥിതിക്ക് ദോഷമാവില്ല. എന്നാല്‍ ഇന്നുള്ള വികസനംപരിസ്ഥിതിക്ക് കോട്ടം വരുത്തുന്നതും മനുഷ്യകുലത്തെ ഇല്ലായ്‌മ ചെയ്യുന്നതുമാണ്. ഓരോ ഭൂപ്രദേശത്തിനും അനുസരിച്ചുള്ള വികസനമാണ് വേണ്ടത്. അവിടുത്തെ ഭൂപ്രകൃതിയെ തിരിച്ചറിഞ്ഞാവണം കൃഷിയും ഭവന നിര്‍മ്മാണവും എല്ലാം നടത്തേണ്ടത്. തകിടം മറിഞ്ഞ കാലാവസ്ഥയെ തിരിച്ചുപിടിക്കാന്‍ കഴിയണം. ഇക്കോളജി അനുസരിച്ച് വികസന പദ്ധതികള്‍ രൂപകല്‍പ്പന ചെയ്താല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. അതിനുള്ള മനസ്സുണ്ടാവുക എന്നതാണ് പ്രധാനം. പ്രകൃതിയുടെ നിയമമാണ് അത്. അത് തെറ്റിച്ചാല്‍ ശിക്ഷ ഉറപ്പാണ്. അതിന് തെളിവാണ് പ്രളയവും പ്രകൃതിക്ഷോഭവും മഹാമാരിയുമെല്ലാം. കേരളത്തിന്റെ മേല്‍ക്കൂരയാണ് ഹൈറേഞ്ച്. അത് തകര്‍ന്നാല്‍ പിന്നെ ഇവിടെ എങ്ങനെയാണ് ജീവിതം സാധ്യമാകുക. മണ്ണും ജലവും ജൈവ വൈവിധ്യവും സംരക്ഷിക്കാതെയുള്ള വികസനപ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പരിസ്ഥിതിയെ, ചുറ്റുപാടിനെ മനസ്സിലാക്കാന്‍ ആ പ്രദേശത്തെ കാവുകളെ പറ്റി പഠിച്ചാല്‍ മതി. ഇത്തരത്തിലുള്ള പഠനമാണ് നടക്കേണ്ടത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത്തരം ശ്രമങ്ങളാണ് വേണ്ടത്.  

Tags: പരിസ്ഥിതിEnvironment Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല: ആര്‍. സഞ്ജയന്‍

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് വലിയപറമ്പ് കണ്ടലോരത്ത് കണ്ടല്‍ തൈ നടുന്നു
Kerala

സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം

India

പരിസ്ഥിതി ദിനത്തില്‍ ‘അമ്മയുടെ പേരില്‍ ഒരു മരം’ പദ്ധതിയുമായി പ്രധാനമന്ത്രി

Samskriti

പ്രകൃതിയുടെയും ചേതനയുടെയും പാരസ്പര്യം

Kerala

ഉഷ്ണതരംഗം: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് കേരളത്തില്‍; കഴിഞ്ഞ ആറുമാസത്തില്‍ മരണപ്പെട്ടത് 120 പേര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.