Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേന്ദ്ര പദ്ധതികള്‍ അട്ടിമറിച്ച് കേരള സര്‍ക്കാരിന്റെ ക്രൂരത

ഇടതുമുന്നണി സര്‍ക്കാരിന്റെ ഈ നടപടി ഒറ്റപ്പെട്ട സംഭവമല്ല. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനോപകാര പദ്ധതികള്‍ അട്ടിമറിക്കുകയാണ്. കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ അറിയാതിരിക്കാന്‍ പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ പോലും വിളിച്ചുചേര്‍ക്കാത്ത സ്ഥിതിയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 06:00 am IST
in Editorial

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്കു നല്‍കുന്ന കാര്‍ഷിക, അടിസ്ഥാന സൗകര്യ വികസന വായ്‌പ അന്ധമായ ബിജെപി വിരോധംകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് നിഷേധിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ തികഞ്ഞ ജനദ്രോഹമാണ് ചെയ്യുന്നത്. കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി രണ്ട് കോടി രൂപ വരെ വായ്‌പ ലഭിക്കുന്ന ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തന്ത്രപരമായി അട്ടിമറിക്കുകയാണ്. 2020 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി പ്രകാരം അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്താകെ ഒരു ലക്ഷംകോടിയുടെ വായ്‌പ വിതരണം ചെയ്യുമ്പോള്‍ 2,520 കോടിയാണ് കേരളത്തിന്റെ വിഹിതം. രണ്ട് വര്‍ഷത്തിനിടെ 74 കോടി രൂപയുടെ വായ്‌പ മാത്രമാണ് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിച്ചത്. 87 കോടിയുടെ അപേക്ഷ നിലവിലുണ്ട്. അപ്പോഴും 2400 കോടി രൂപയുടെ വായ്‌പ ശേഷിക്കുകയാണ്. നാല് വര്‍ഷത്തിനകം വായ്‌പ വിതരണം ചെയ്യപ്പെട്ടില്ലെങ്കില്‍ തുക നഷ്ടമാകും. കൃഷി വകുപ്പ് വേണ്ടത്ര പ്രചാരണം നല്‍കാത്തതിനാല്‍ കര്‍ഷകര്‍ക്ക് വായ്‌പയെപ്പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് അവര്‍ അപേക്ഷിക്കാതിരിക്കാന്‍ കാരണം. കര്‍ഷക സംഘടനകള്‍ക്കൊന്നും ഈ വായ്‌പയെപ്പറ്റി അറിവില്ല. കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ കൊലച്ചതി വെളിപ്പെട്ടതോടെ വിശദീകരണവുമായി കൃഷി മന്ത്രി രംഗത്തുവരികയുണ്ടായി. വായ്‌പാ പദ്ധതിയെക്കുറിച്ച് സര്‍ക്കാരും കൃഷി വകുപ്പും കൃത്യമായ പ്രചാരണം നടത്തുന്നുണ്ടെന്നാണ് മന്ത്രിയുടെ അവകാശവാദം. എങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് വായ്‌പയെടുക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരാത്തത് എന്നതിനെക്കുറിച്ച് മന്ത്രിക്ക് ഒന്നും പറയാനില്ല.

ഇടതുമുന്നണി സര്‍ക്കാരിന്റെ ഈ നടപടി ഒറ്റപ്പെട്ട സംഭവമല്ല. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനോപകാര പദ്ധതികള്‍ അട്ടിമറിക്കുകയാണ്. കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ അറിയാതിരിക്കാന്‍ പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ പോലും വിളിച്ചുചേര്‍ക്കാത്ത സ്ഥിതിയുണ്ടായി. കര്‍ഷകര്‍ക്ക് സ്വന്തം അക്കൗണ്ടില്‍ നേരിട്ട് പണമെത്തുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി സംസ്ഥാന കൃഷി വകുപ്പ് തടയുകയാണ്. കിസാന്‍ സമ്മാന്‍ നിധിക്കായുള്ള ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. 60 ലക്ഷം കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നിരിക്കെ പകുതിയോളം പേര്‍ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. ജന്‍ധന്‍ യോജന, ആയുഷ്മാന്‍ ഭാരത് എന്നീ പദ്ധതികളുടെ പ്രയോജനം അര്‍ഹതപ്പെട്ട ബഹുഭൂരിപക്ഷം പാവപ്പെട്ടവര്‍ക്കും കിട്ടാതിരിക്കാനുള്ള കള്ളക്കളിയും പിണറായി സര്‍ക്കാര്‍ നടത്തുകയുണ്ടായി.  വളരെയധികം പേര്‍ക്ക് പ്രയോജനം ചെയ്യുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പലതും സംസ്ഥാനത്ത് അട്ടിമറിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികള്‍ ലൈഫ് മിഷന്‍ എന്ന് പേരുമാറ്റി നടപ്പാക്കുകയും അഴിമതി നടത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ നേട്ടമായാണ് ലൈഫ് പദ്ധതിയെക്കുറിച്ച് പ്രചരിപ്പിച്ചത്. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പദ്ധതിയായി അവതരിപ്പിച്ചും വിതരണം ചെയ്തു. ഇതിലും അഴിമതി നടത്തി. കൊവിഡ് കാലത്ത് ആയുഷ്മാന്‍ പദ്ധതിയിലൂടെയുള്ള സൗജന്യ ചികിത്സ നിഷേധിച്ചതിലൂടെ പാവപ്പെട്ട ജനങ്ങളോട് കൊടുംക്രൂരതയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കള്ളപ്രചാരണത്തിലൂടെ ഇതിനൊക്കെ മറയിട്ടു.

ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ജനക്ഷേമ ഭരണമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കാഴ്ചവയ്‌ക്കുന്നത്. തുടക്കം മുതല്‍ തന്നെ അത് അങ്ങനെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിരവധിയായ ജനക്ഷേമ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കുക വഴി ജനങ്ങള്‍ക്ക് ബിജെപിയോട് ആഭിമുഖ്യം വരും. 2019 ല്‍ കൂടുതല്‍ ശക്തമായ ജനവിധിയോടെ മോദി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയത് ജനക്ഷേമ പദ്ധതികളുടെ വിജയമാണ്. ഇങ്ങനെയൊരു സാഹചര്യം കേരളത്തില്‍ വരാതിരിക്കാനാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ശ്രമിക്കുന്നത്. കേന്ദ്ര പദ്ധതികളുടെ പ്രയോജനങ്ങള്‍ ജനങ്ങളില്‍ നേരിട്ടെത്തിയാല്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരം പുറത്തുവരും. കേന്ദ്ര വിരോധം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അവസരം നഷ്ടമാവും. ഇടതുപക്ഷത്തിന്റെ ഈ ജനവിരുദ്ധ രാഷ്‌ട്രീയവും ഭരണവും തുറന്നു കാട്ടേണ്ടത് പ്രതിപക്ഷമാണ്. എന്നാല്‍ സോണിയയുടെ കോണ്‍ഗ്രസ്സ് ഇടതുപക്ഷവുമായി പരസ്യവും രഹസ്യവുമായ സഖ്യത്തിലാണ്. അഴിമതി വച്ചുപൊറുപ്പിക്കാത്ത മോദി ഭരണത്തിന് അന്ത്യംകുറിക്കാന്‍ ഇക്കൂട്ടര്‍ ഒറ്റക്കെട്ടാണ്. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനൊന്നാം ഗഡുവില്‍ 37 ലക്ഷത്തിലേറെ കര്‍ഷകര്‍ക്കാണ് രണ്ടായിരം രൂപ വീതം ലഭിച്ചത്. ഇടതു സര്‍ക്കാരിനെ മറികടന്നും ശക്തമായ ബോധവല്‍ക്കരണം നടത്തി കേന്ദ്ര പദ്ധതികളുടെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ ജനക്ഷേമത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.